Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
കെ.ആർ. പ്രമോദ്
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ചു - തന്റെ തോട്ടത്തിലെ പെൻഷൻ പറ്റിയ റബർമരങ്ങൾ മുറിച്ചു വിൽക്കണം!
ഒന്നോ രണ്ടോ പരിചയക്കാരോടു വിവരം പറഞ്ഞതോടെ സംഗതി നാട്ടിലൊക്കെ പാട്ടായി. പിറ്റേദിവസം മുതൽ റബർതോട്ടത്തിനുചുറ്റും ഏജന്റുമാർ കടന്നലുകളെപ്പോലെ വട്ടമിട്ടു പറക്കാനാരംഭിച്ചു. മെയ്യനങ്ങാതെ കിട്ടുന്ന കമ്മീഷൻ തുകയാണ് അവറ്റകളുടെ ലക്ഷ്യമെന്നു തിരിച്ചറിഞ്ഞ വർക്കിച്ചനാകട്ടെ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു മികച്ച അഭിനയം കാഴ്ചവച്ചു.
എങ്കിലും റബർത്തടിക്ക് എത്ര രൂപ കിട്ടുമെന്നാലോചിച്ച് ഊണിലും ഉറക്കത്തിലും നമ്മുടെ കഥാനായകൻ വിവിധ മനക്കോട്ടകൾ കെട്ടിത്തുടങ്ങിയിരുന്നു. ഭർത്താവിന്റെ ശുദ്ധബുദ്ധിയെക്കുറിച്ച് നല്ല ബോധ്യമുള്ള ഭാര്യ മേരിക്കുട്ടി മാത്രം ഈവിധം മുന്നറിയപ്പു നൽകി: “നിങ്ങളെ എല്ലാവരും പറ്റിക്കും! റബർത്തടിയുടെ മാർക്കറ്റും ഡിമാന്ഡുമൊക്കെ നന്നായി പഠിച്ചശേഷം തടി വിറ്റാൽ മതി!”
യഥാർഥ വില ആർക്കറിയാം!
വർക്കിച്ചന്റെ മൂന്നേക്കർ തോട്ടത്തിൽ ഇപ്പോഴുള്ളത് ഇരുന്നൂറ്റിയമ്പത് മരങ്ങളാണ്. അവയ്ക്ക് ശരാശരി മുപ്പതിഞ്ച് വണ്ണവും നല്ല ഉയരവുമുണ്ട്. ഒരു തടിക്ക് രണ്ടായിരം രൂപയെന്നു കണക്കാക്കിയാൽപോലും അഞ്ചുലക്ഷം രൂപ കിട്ടണം. റബർത്തടിക്ക് നല്ല വിലയുണ്ടെന്നാണ് ശ്രുതി.
വർക്കിച്ചൻ ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോൾ ഒരു ഏജന്റ് വീട്ടുമുറ്റത്ത് അവതരിച്ചു. അയാൾ പറഞ്ഞ വില കേട്ട് വർക്കിച്ചൻ ഞെട്ടിത്തരിച്ചുപോയി - വെറും മൂന്നുലക്ഷം ഉറുപ്പിക! ഈ തുകയിൽനിന്ന് രണ്ടര ശതമാനം കമ്മീഷനായി ഏജന്റിന് ഹോമിക്കുകയും വേണം. പറമ്പിലെ കൈയാലയുംമറ്റും തകർന്നാൽ അത് നന്നാക്കാനുള്ള ചെലവ് വേറെ. പിന്നെയാണ് റീപ്ലാന്റിംഗിന്റെ തലവേദനകൾ! അത് മറ്റൊരു വിഷയമാണ്.
“ആദ്യം വലിയ പരിക്കില്ലാതെ തടി വെട്ടിവിൽക്കാൻ നോക്കിൻ! എന്നിട്ടുമതി റബറു വയ്ക്കണോ, റംബൂട്ടാൻ വേണോയെന്നൊക്കെ തീരുമാനിക്കാൻ!” - ഉചിതജ്ഞയായ മേരിക്കുട്ടി ഉത്തരവിട്ടു.
റബറിന്റെ ഇക്കണോമിക്സ്
ഇതോടെ, മേരിക്കുട്ടി ഉപദേശിച്ച വഴിയിലൂടെ സാമ്പത്തികശാസ്ത്ര വിധിപ്രകാരം സഞ്ചരിക്കാൻ ഗൃഹനാഥൻ തീരുമാനിച്ചു. റബർത്തടിയുടെ മാർക്കറ്റും ഡിമാന്‍ഡും സപ്ലെയുമൊക്കെ മനസിലാക്കണം. അതിനാണല്ലോ, ചെറുപ്പത്തിൽ ഇക്കണോമിക്സ് പഠിച്ചത്. അതുകൊണ്ട് ഇപ്പോഴെങ്കിലും ഉപകാരമുണ്ടാവട്ടെ!
“നീ നോക്കിക്കോ! നമ്മൾ നല്ല വിലയ്ക്ക് തടി വിൽക്കും. ഞാനൊരു പഴയ ഇക്കണോമിക്സ് ബിഎക്കാരനാണെടീ!”- വർക്കിച്ചൻ ചിലച്ചുകൊണ്ട് ഭാര്യയെ ചലഞ്ച് ചെയ്തു. ഇങ്ങനെയൊക്കെ ഡയലോഗടിച്ചെങ്കിലും മൂപ്പരുടെയുള്ളിൽ നാനതരം സംശയങ്ങളുയർന്നുവന്നു. റബർത്തടിയുടെയും വിറകിന്റെയും യഥാർഥ വില എത്രയാണ്? തടിയുടെ ഇപ്പോഴത്തെ ഡിമാന്‍ഡ് എങ്ങനെയാണ്? കർഷകർ നേരിട്ട് റബർത്തടി വെട്ടിക്കൊടുത്താൽ എന്തു സംഭവിക്കും? ഐക്യരാഷ്ട്രസഭ ഇടപെടുമോ? - മൂപ്പർ തലപുകഞ്ഞുചിന്തിച്ചു.
പിറ്റേന്ന് ഒരു കൂട്ടുകാരനുമായി റബർത്തടിവിഷയം ഗൗരവമായി കൺസൽട്ട് ചെയ്തു. അപ്പോഴാണ് സംഗതികളുടെ ഗതിവിഗതികൾ കഥാപുരുഷന് മനസിലായത്.
പരസ്യമായ രഹസ്യങ്ങൾ
വ്യവസായികളും ഏജന്റുമാരും തൊഴിലാളി നേതാക്കളും ചേർന്ന ഒരു ഗൂഢമാടമ്പിസംഘമാണ് തടിയുടെ വിലയും സപ്ലൈയും ഡിമാന്‍ഡും നിശ്ചയിക്കുന്നതെന്ന് വർക്കിച്ചനു ബോധ്യം വന്നു. കർഷകരെ അങ്ങോട്ട് അടുപ്പിക്കില്ലെന്നു മാത്രമല്ല, കർഷകചൂഷണമാണ് അവരുടെ പ്രഖ്യാപിതലക്ഷ്യവും! സർക്കാരിന് ഇക്കാര്യങ്ങളിൽ ഒരു റോളുമില്ലതാനും.
കർഷകനില്ലെങ്കിൽ റബറുമില്ല, റബർത്തടിയുമില്ലെന്നതാണ് യാഥാർഥ്യം. പക്ഷേ, ആര്, ആരോടു പറയാൻ!
കച്ചവടക്കാർക്കും പല സങ്കടങ്ങളുണ്ട്. ഒരു ടൺ തടി കയറ്റാൻ ലോറിക്കൂലിയായി ചിലപ്പോൾ മൂവയിരം രൂപയിലധികം നൽകേണ്ടിവരും. ഒരു ലോറിയിൽ ഇരുപതും ഇരുപത്തിയൊന്നും ടൺ വരെ കയറ്റും! ഇതുകൂടാതെ തടിയറക്കുന്നവർക്കും വെട്ടുന്നവർക്കും ചുമക്കുന്നവർക്കും അടുക്കുന്നവർക്കും വേറേ തുക കൊടുക്കണം. യൂണിയനുകളെ തൃപ്തിപ്പെടുത്തണം. വഴിയോരങ്ങളിൽ ഒളിച്ചിരിക്കുന്ന ഉദ്യോഗസ്ഥസിംഹങ്ങളെ സ്നേഹിച്ചു വശത്താക്കണം. പക്ഷേ, ഇതിന്റെയെല്ലാം പാപഭാരം കർഷകന്റെ തലയിലാണ് വന്നു പതിക്കുന്നതെന്നത് മറ്റൊരു തമാശ.
ഞങ്ങൾ വില പറയില്ല!
ഒരു കച്ചവടക്കാരനും തടിയുടെ വില ഇങ്ങോട്ടു പറയുകയില്ല. ഇതാണ് ഏറ്റവും വലിയ തന്ത്രം. കർഷകരുടെ വായിൽനിന്നുതന്നെ വിലയുടെ വിവരം പുറത്തുവരണം. എത്ര സമർഥനായ കർഷകനും മൂക്കുകുത്തി വീഴുന്ന സന്ദർഭമാണിത്. തടിയുടെ കൃത്യമായ വിലപറയാൻ പലർക്കും സാധിച്ചെന്നു വരില്ല. പ്ലൈവുഡ് മാർക്കറ്റിലെ കളികൾ കർമഗതി പോലെ അത്രമാത്രം ഗോപ്യവും ഗുഹ്യവും ഗഹനവും സങ്കീർണവുമത്രെ.
നമ്മൾ വില കൂട്ടിപ്പറഞ്ഞാൽ കച്ചവടക്കാർ ഒന്നൊഴിയാതെ കൂടൊഴിഞ്ഞുപോകും. അല്ലെങ്കിൽ ആ വില സമ്മതിച്ചശേഷം അവർ മാറിനിൽക്കും. കച്ചവടം നടത്താനാകാതെ വലയുന്ന കർഷകർതന്നെ ഒടുവിൽ ഈ ക്ഷുദ്രജീവികളെ തേടിച്ചെല്ലും, നിസാര വിലയ്ക്ക് മരങ്ങൾ നൽകുകയും ചെയ്യും!
ഇനി, നമ്മൾ തടിയുടെ വില താഴ്ത്തിപ്പറഞ്ഞാലോ? അത് കച്ചവടക്കാർക്ക് അനുഗ്രഹമാവും. കർഷകർ തന്നെ വിലപറയണമെന്ന് കച്ച ‘കപട’ക്കാർ ആഗ്രഹിക്കുന്നത് വെറുതെയല്ല.
ഒരു കർഷകനായിപ്പോയി!
റബർക്കാട്ടിലൂടെ മനസിനെ അലയാൻ വിട്ടിട്ട് വർക്കിച്ചൻ ചാരുകസേരയിൽ വെറുതെ കിടന്നു. റബറടക്കമുള്ള തടികളുടെ ശരാശരിവില പത്രങ്ങളിലുംമറ്റും ആഴ്ചയിലൊരിക്കലെങ്കിലും കൊടുക്കുകയാണെങ്കിൽ ഈ രംഗത്തെ ചൂഷണം തടയാൻ സർക്കാരിന് സാധിക്കില്ലേ? ആരോടെന്നില്ലാതെ ആകാശത്തേക്കു നോക്കി, ഹതാശനായി അദ്ദേഹം ചോദിച്ചു:
“നിങ്ങൾ വലിയ കൃഷിക്കാരനും സാമ്പത്തികശാസ്ത്രജ്ഞനുമായ പഴയ ബിഎക്കാരനല്ലേ? സ്വയം ആലോചിച്ച് ഇതിനൊക്കെ പരിഹാരം കാണണം! പാവം സർക്കാരുകളെ കുറ്റംപറഞ്ഞിട്ട് എന്തു പ്രയോജനം?”- വർക്കിച്ചന്റെ ഇരിപ്പു കണ്ട് മേരിക്കുട്ടി തേൻ പുരട്ടിയ മുള്ളുവാക്കുകൾ വാരിവിതറി പരിഹസിച്ചു. എന്നിട്ട് മറ്റൊരു കാര്യംകൂടി ഭർത്താവിനെ ഓർമിപ്പിച്ചു: “മഴക്കാലം വരുന്നതിനു മുമ്പ് തടി വെട്ടി വിറ്റോണം! മഴപെയ്ത് ചെളിയായാൽ ലോറി പറമ്പിൽക്കയറില്ല!”
നിലയില്ല, വിലയില്ല!
കുറച്ചുദിവസങ്ങൾ മുമ്പാട്ടു നീങ്ങി. ആർത്തിപ്പണ്ടാരങ്ങളായ ഏജന്റുമാർ കച്ചവടക്കാരയും കൂട്ടി പറമ്പിൽ പലതവണ കയറിയിറങ്ങി. ചിലർ മൂന്നു ലക്ഷവും മൂന്നരയും നാലും വരെ വില പറഞ്ഞശേഷം നിന്നനിലയിൽ അപ്രത്യക്ഷരായി.
പിന്നെ, ആരും വന്നതുമില്ല!
അതേ! കച്ചവടക്കാർ ഉപരോധതന്ത്രത്തിലൂടെ പുതിയ യുദ്ധമുഖം തുറന്നിരിക്കുന്നു!
റീപ്ലാന്റിംഗിന്റെ സമയം പോകുന്നതിനു മുമ്പ് തടി വിൽക്കാനാവാതെ വർക്കിച്ചൻ നട്ടംതിരിഞ്ഞു.
ഇനി ഒരുമാർഗം മാത്രമേ മുമ്പിലുള്ളൂ - നിസാരവിലയ്ക്ക് തടി വെട്ടിവിൽക്കുക!
അല്ലാതെയെന്തു ചെയ്യും?
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ച കർഷകനാണല്ലോ!
[email protected]
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
Latest News
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top