കൊലപാതകത്തിന് പിന്നിൽ ഷെറിൻ മാത്രമോ?
കൊലപാതകത്തിന് പിന്നിൽ ഷെറിൻ മാത്രമോ?
ചെങ്ങന്നൂർ: അമേരിക്കൻ മലയാളിയായ ജോയി പി. ജോണിന്റെ കൊലപാതകത്തിൽ മകൻ ഷെറിനു മാത്രമേ പങ്കുള്ളോ എന്ന സംശയമുയരുന്നു. കൊലപാതകം നടത്തിയ രീതിയും കൊലയ്ക്ക് ഉപയോഗിച്ച സാമഗ്രികളേയും കുറിച്ചും പോലീസിന് കൃത്യമായ നിഗമനത്തിലെത്തി ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം സംശയമുയരാൻ കാരണം. ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകമാണിതെന്നാണ് നാട്ടുകാരുടെ സംശയം. കൊലപാതകത്തിന് പ്രവീൺ വധകേസുമായുള്ള സാമ്യതയും കൊലപാതകികൾ പ്രഫഷണലുകളാണോ എന്ന സംശയം ജനങ്ങളിൽ വർദ്ധിപ്പിക്കുന്നു.

കൃത്യം നിർവഹിച്ചു എന്നു പറയുന്നതിൽ പോലും ഷെറിന് രണ്ടഭിപ്രായമാണുണ്ടായതെന്നാണ് പോലീസ് പറയുന്നത്. മുളക്കുഴയ്ക്ക് സമീപം കാറിൽ വച്ച് ഷെറിൻ പിതാവായ ജോയിയെ വെടിവെച്ചു വീഴ്ത്തിയെന്ന് ആദ്യം മൊഴി നൽകിയെങ്കിലും പിന്നീട് അത് ഗോഡൗണിൽ വച്ചാണ് ചെയ്തതെന്ന് പ്രതി തിരുത്തി. ഗോഡൗണിനുള്ളിൽ വെടികൊണ്ട് രക്‌തം തെറിച്ച് വീണിരിക്കുന്ന പാടുകളുണ്ട്. കാറിൽ നിന്നും രക്‌ത തുള്ളികളും പോലീസ് കണ്ടെത്തിയിരുന്നു.

വെടിവെച്ച് വീഴ്ത്തിയ ശേഷം ഗോഡൗണിൽ ശരീരഭാഗങ്ങൾ കത്തിച്ചു കളഞ്ഞ സ്‌ഥലം വെള്ളമൊഴിച്ച് വൃത്തിയാക്കിയതും, ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് പലയിടങ്ങളിലായി തള്ളിയതും മറ്റും ഒരാൾക്ക് മാത്രം ചെയ്യാവുന്ന പ്രവർത്തിയാണോ എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.