നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് പിന്നിലും ‘ഷെറിൻ’
നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് പിന്നിലും ‘ഷെറിൻ’
ചെങ്ങന്നൂർ: നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് പിന്നിലും ഷെറിൻമാർ. ചെങ്ങന്നൂർ ഭാസ്കര കാർണവർ വധക്കേസിൽ പിടിയിലായത് അദ്ദേഹത്തിന്റെ മരുമകളായ ഷെറിനായിരുന്നു. ഷെറിനും കാമുകനും കൂട്ടാളിയും ചേർന്ന് സ്വത്തിനു വേണ്ടി ഭാസ്കര കാർണ്ണവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ വഴിവിട്ട ബന്ധം ഭർത്ത്ൃപിതാവ് അറിഞ്ഞതും കൊലപാതകത്തിന് കാരണമായിരുന്നു.

2009–ലായിരുന്നു ചെങ്ങന്നൂരിനെ നടുക്കിയ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്ക്കർ എം. കാരണവരുടെ കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം നടന്ന ജോയി പി. ജോണിന്റെ കൊലപാതകത്തിലും മകനായ ഷെറിനാണ് മുഖ്യപ്രതിയെന്നാണ് പോലീസ് നിഗമനം. ഇവിടെ പിതാവിന്റെ വഴിവിട്ട ജീവിതരീതികളും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമായത്. കൊല്ലപ്പെട്ട ഇരുവരും വിദേശമലയാളികളാണ്. രണ്ടുപേരും അമേരിക്കയിൽ താമസക്കാരുമായിരുന്നു. വാഴാർമംഗലത്തിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് ഏഴു വർഷം മുമ്പ് കൊല്ലപ്പെട്ട് ഭാസ്ക്കര കാരണവരുടെ വീട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.