മാർപാപ്പയുടെ ആദരത്തിനു പിന്നാലെ മേൽപ്പട്ടസ്‌ഥാനം
മാർപാപ്പയുടെ ആദരത്തിനു പിന്നാലെ മേൽപ്പട്ടസ്‌ഥാനം
<യ>ജിബിൻ കുര്യൻ

കോട്ടയം: കരുണയുടെ മഹാജൂബിലി വർഷത്തിൽ കരുണയുടെ പ്രേഷിതനായി നിയമിക്കപ്പെട്ട ഫാ. ജോസഫ് ശ്രാമ്പിക്കലിനു വീണ്ടും സഭയുടെ ആദരം. കരുണയുടെ വർഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയായ പരിശുദ്ധ സിംഹാസനത്തിനു മാത്രം മോചിക്കാൻ അധികാരമുള്ള നാലു പാപങ്ങൾ മോചിക്കാനായി 1142 കരുണയുടെ പ്രേഷിതരെയാണ് ഫെബ്രുവരിയിൽ ലോകം മുഴുവനിലേക്കും മാർപാപ്പ അയച്ചത്. ഇതിൽ ഒരു പ്രേഷിതനാണു റോമിലെ പൊന്തിഫിക്കൽ ഉർബൻ സെമിനാരി വൈസ് റെക്ടർ കൂടിയായ ഫാ. ജോസഫ് സ്രാമ്പിക്കൽ.


വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന പാപം, മാർപാപ്പയെ ശാരീരികമായി ആക്രമിക്കുന്ന പാപം, ആറാം പ്രമാണത്തിന് എതിരായ പാപത്തിൽ പങ്കാളിയായ ശേഷം ആ പങ്കാളിയുടെ പാപം മോചിക്കുന്ന വൈദികന്റെ പാപം, കുമ്പസാര രഹസ്യം ലംഘിക്കുന്ന വൈദികന്റെ പാപം ഇവ കരുണയുടെ ജൂബിലി വർഷത്തിൽ മോചിക്കാനായി ഫാ. ജോസഫ് സ്രാമ്പിക്കൽ ഉൾപ്പെടെയുള്ള പ്രേഷിതർക്ക് അധികാരമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.