തടാകത്തിനു നടുവിൽ വീണ കരടിക്കുഞ്ഞുങ്ങൾക്ക് തുണയായത് മത്സ്യത്തൊഴിലാളികൾ
Thursday, October 12, 2017 7:04 AM IST
തടാകത്തിനു നടുവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർ രണ്ട് കരടിക്കുഞ്ഞുങ്ങളെ രക്ഷപെടുത്തി. റഷ്യയിലെ റിപ്പബ്ലിക്ക് ഓഫ് കരേലിയയിലെ വിഗോസിറോ തടാകത്തിലാണ് സംഭവം നടന്നത്. മീൻപിടിക്കുന്നതിനിടയിൽ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് കരടികൾ മുങ്ങിത്താഴുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ശ്വാസം കിട്ടാതെ അവശനിലയിലായ കരടിക്കുട്ടികളെ വല ഉപയോഗിച്ച് വള്ളത്തിലേക്ക് അടുപ്പിച്ച് രക്ഷപെടുത്തുകയയാിരുന്നു.

തണുത്തുറഞ്ഞ തടാകത്തിലൂടെ അമ്മക്കരടിക്കൊപ്പം മുറിച്ചു കടക്കുന്നതിനിടയിലാണ് കരടിക്കുട്ടികൾ വെള്ളത്തിലേക്ക് വീണത്. നീന്തി എത്താൻ കഴിയുന്നതിലും ദൂരത്തായിരുന്നു കര. കരടികൾ മരണവെപ്രാളം അനുഭവിക്കുന്നത് കണ്ട ഇവർ തോണി ഇവരുടെ സമീപത്തേക്ക് അടുപ്പിച്ചു. ഇതോടെ കരടികൾ വള്ളത്തിൽ പിടിച്ച് കിടക്കാനും തുടങ്ങി. ഇവരുടെ സഹായത്തോടെ രണ്ട് കരടികളെയും വള്ളത്തിലേക്ക് കയറ്റുകയായിരുന്നു. തുടർന്ന് അമ്മക്കരടി നിന്ന അതേ സ്ഥലത്ത് ഈ കരടി കുഞ്ഞുങ്ങളെ ഇറക്കുകയായിരുന്നു. ഈ സ്ഥലത്ത് കരടിക്കുഞ്ഞുങ്ങളെ വിടാൻ പോയത് അപകടം പിടിച്ച പണിയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ തങ്ങൾ പേടിച്ചതു പോലെ ഒന്നും സംഭവിച്ചിട്ടില്ലന്നും. അവരെ സുരക്ഷിതമായി അമ്മയ്ക്കൊപ്പം എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.