"ഹലോ ഞാന്‍ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചിട്ട് വിളിക്കാമെ'; ഞെട്ടിക്കുന്ന വീഡിയോ
Tuesday, April 2, 2024 4:21 PM IST
ആശയവിനിമയം എന്നത് വലിയൊരു കാര്യമാണ്. കാലങ്ങളുടെ പോക്കനുസരിച്ച് ആശയവിനിമയ സൗകര്യങ്ങള്‍ക്കും മാറ്റം വന്നു. അക്കരെ ഇക്കരെ നിന്ന് കൂകി വിളിക്കുന്ന സാഹചര്യമൊക്കെ ഫോണ്‍ വന്നപ്പോള്‍ മാറി.

മൊബൈല്‍ ഫോണ്‍ എവിടെ നിന്നും എത്ര ദൂരത്തുള്ളവരേയും വിളിക്കാം എന്ന സൗകര്യം നല്‍കി. എന്നാല്‍ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ എന്നത് പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ്.

പലപ്പോഴും ഇത് ഏറ്റവും ബാധിക്കുക കുഞ്ഞുങ്ങളെ ആണ്. കാരണം അവരുടെ വളര്‍ച്ചയുടെ നാഴികക്കല്ല് താണ്ടാന്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. അവര്‍ മൊബെെലില്‍ കുടുങ്ങിയാല്‍ കുട്ടികളുടെ കാര്യം കഷ്ടമാകും.

അടുത്തിടെ എക്‌സിലെത്തിയ ഒരു വീഡിയോയില്‍ ഞെട്ടിക്കുന്ന ഒരു കാഴ്ചയുണ്ട്. ദൃശ്യങ്ങളില്‍ ഒരു യുവതിയെയും കുഞ്ഞിനെയും കാണാം. കുഞ്ഞ് കളിക്കുമ്പോള്‍ ആ അമ്മ മൊബൈലില്‍ സംസാരിക്കുകയാണ്. തുടര്‍ന്ന് യുവതി കുറച്ച് പച്ചക്കറി അരിയുന്നു.

ശേഷം പച്ചക്കറി ഫ്രിഡ്ജില്‍ വയ്ക്കാനായി എഴുന്നേല്‍ക്കുന്നു. എന്നാല്‍ ശ്രദ്ധ മുഴുവന്‍ മൊബൈലില്‍ ആയതിനാല്‍ യുവതി പച്ചക്കറിക്ക് പകരം കുട്ടിയെ ആണ് ഫ്രിഡ്ജില്‍ വയ്ക്കുന്നത്. പിന്നീട് ഫ്രിഡ്ജ് അടയ്ക്കുകയും ചെയ്യുന്നു.

കുറച്ച് സമയം കഴിഞ്ഞ് കുട്ടിയുടെ പിതാവ് വീട്ടിലെത്തുന്നു. അദ്ദേഹം കുട്ടിയെ കാണാന്‍ ഇല്ലെന്ന കാര്യം ശ്രദ്ധിക്കുന്നു. ശേഷം മാതാപിതാക്കള്‍ കുട്ടിയെ തിരയുന്നു. ഒടുവില്‍ കുട്ടിയുടെ കരച്ചില്‍ ശബ്ദത്തില്‍ നിന്നും കുട്ടി ഫ്രിഡ്ജിലാണെന്ന് മനസിലാക്കിയ പിതാവ് കുട്ടിയെ പുറത്തെടുക്കുന്നു. അമ്മ കുഞ്ഞിനെ കൈയില്‍ വാങ്ങുന്നയിടത്ത് വീഡിയോ അവസാനിക്കുന്നു.

ഈ സംഭവം യഥാര്‍ഥത്തില്‍ ഉള്ളതാണൊ ബോധവത്ക്കരണത്തിനായി ചിത്രീകരിച്ചതാണൊ എന്ന് വ്യക്തമല്ല. എന്നിരുന്നാലും ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഫോണ്‍ ആസക്തി കൊണ്ടുവരുന്ന അപകടത്തെ കാണിക്കുന്ന ഒരു വീഡിയോ; എല്ലാവരേയും ചിന്തിപ്പിക്കുമെന്ന് കരുതുന്നു' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.