Choclate
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പകർത്തിയ ചിത്രങ്ങൾ പലപ്പോഴും ലോകത്തിന്‍റെ ചിന്താഗതികളെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അത്തരം ചില ചിത്രങ്ങൾ പരിചയപ്പെടാം.

പട്ടിണികിടക്കുന്ന കുട്ടിയും കഴുകനും
ഫോട്ടോഗ്രാഫർ: കെവിൻ കാർട്ടർ



ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങൾ അനുഭവിച്ച വർണവിവേചനത്തിന്‍റെയും പട്ടിണിയുടെയും ആഭ്യന്തരകലഹങ്ങളുടെയുമെല്ലാം ദുരിത ചിത്രങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്ത ഫോട്ടോഗ്രാഫർ ആയിരുന്നു കെവിൻ കാർട്ടർ.

1993ൽ ചിത്രങ്ങളെടുക്കാനായി അദ്ദേഹം സുഡാനിലെ അയോഡ് എന്ന ഗ്രാമത്തിലെത്തി.കടുത്ത പട്ടിണിയിൽ വലഞ്ഞിരുന്ന ആ ഗ്രാമത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു കേന്ദ്രത്തിലേക്ക് മുട്ടിലിഴഞ്ഞുപോകുന്ന കുട്ടിയുടെയും ആ കുട്ടിയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍റെയും ചിത്രം അദ്ദേഹം തന്‍റെ കാമറയിൽ പകർത്തി.

പകർച്ചവ്യാധി മുന്നറിയിപ്പുകൾ ഉള്ളതിനാൽ വിശന്നു തളർന്ന് വഴിയരികിൽ ഇരിക്കുന്ന ഈ കുട്ടിയെ എടുക്കാൻ കെവിൻ കാർട്ടറിന് കഴിയുമായിരുന്നില്ല. ചിത്രങ്ങൾ പകർത്തിയ ശേഷം കാർട്ടർ ആ കഴുകനെ ഓടിച്ചുവിടുകയും കുഞ്ഞ് ഭക്ഷണവിതരണ കേന്ദ്രത്തിൽ എത്തുന്നതുവരെ കാവലായി ഒപ്പം നിൽക്കുകയും ചെയ്തു.

പക്ഷെ അന്ന് രക്ഷപ്പെട്ട ആ പെണ്‍കുഞ്ഞ് 14-ാം വയസിൽ മലേറിയ ബാധിച്ച് മരിക്കുകയാണ് ഉണ്ടായത്. ആഫ്രിക്കയിലെ പരിതസ്ഥിതികൾ ചിത്രങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന കാർട്ടറിന് പുലിറ്റ്സർ സമ്മാനം ലഭിച്ചു.

അംബരചുംബിയുടെ മുകളിലിരുന്നൊരു ഉൗണ്
ഫോട്ടോഗ്രാഫർ: അജ്ഞാതൻ



1932ൽ അമേരിക്കയിലെ മൻഹാട്ടനിൽ പണിതുകൊണ്ടിരുന്ന റോക്ഫെല്ലർ സെന്‍റർ എന്ന കെട്ടിടത്തിന്‍റെ മുകളിലത്തെ ഒരു ദൃശ്യമാണിത്. 11 കെട്ടിട നിർമാണതൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കാനായി 840 അടി ഉയരത്തിലുള്ള കെട്ടിടത്തിന്‍റെ മുകളിൽവച്ചിരിക്കുന്ന ഒരു ബീമിൽ കയറി ഇരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.

എന്നാൽ ഈ ചിത്രം ആരെടുത്തു എന്നതിനെക്കുറിച്ച് തർക്കങ്ങൾ തുടരുകയാണ്. റോക്ഫെല്ലർ സെന്‍ററിന്‍റെ പരസ്യത്തിനായി എടുത്ത ഈ ചിത്രം പിന്നീട് ന്യൂയോർക്ക് നഗരത്തിന്‍റെ ഒരു മുഖചിത്രമായി മാറി.

കത്തുന്ന സന്യാസി
ഫോട്ടോഗ്രാഫർ: മാൽക്കം ബ്രൗണ്‍



വിയറ്റ്നാമിൽ ബുദ്ധസന്യാസിമാർക്കെതിരേ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബുദ്ധസന്യാസി തിച് ക്യാങ് ഡക് സ്വയം തീകൊളുത്തി മരിക്കുന്ന ചെയ്യുന്ന ചിത്രമാണിത്. പുലിറ്റ്സർ പ്രൈസ് നേടിയ ഈ ചിത്രം പുറത്തുവന്നതോടെയാണ് അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം ഉലഞ്ഞുതുടങ്ങുന്നത്.

ശാന്തമായി ധ്യാന രീതിയിലിരുന്ന് മരണത്തെ സ്വയം വരിക്കുന്ന സന്യാസിയും അദ്ദേഹത്തെ നോക്കി ശാന്തരായി കടന്നുപോകുന്ന മറ്റു സന്യാസിമാരുമടങ്ങുന്നതായിരുന്നു ചിത്രം.

യുദ്ധത്തിന്‍റെ ഭീകരത
ഫോട്ടോഗ്രാഫർ: നിക് ഉട്



വിയറ്റ്നാം ഫോട്ടോഗ്രാഫറായിരുന്ന നിക് ഉട് വിയറ്റ്നാം യുദ്ധകാലത്ത് എടുത്ത ഒരു ഫോട്ടോയാണിത്. 1972 ജൂണ്‍ എട്ടിന് ദക്ഷിണ വിയറ്റ്നാം എയർഫോഴ്സ് അബദ്ധത്തിൽ ഒരു ലോഡ് നാപാം എന്ന രാസവസ്തു വിയറ്റ്നാമിലെതന്നെ സൈഗോണ്‍(ഇന്നത്തെ ഹോ ചീ മിൻ സിറ്റി) എന്ന സ്ഥലത്ത് വർഷിച്ചു.

പെട്ടെന്ന് തീപിടിക്കുന്ന ഈ രാസവസ്തു ദേഹത്ത് വീണപ്പോൾ പെള്ളലേറ്റ് തന്‍റെ വസ്ത്രങ്ങൾ ഉൗരിക്കളഞ്ഞ് ഓടുന്ന ഫാൻ തീ കിം ഫുക് എന്ന പെണ്‍കുട്ടിയുടെ ചിത്രം യുദ്ധങ്ങൾക്കെതിരെ ലോകമെന്പാടും ജനവികാരം ഉണർത്തുന്നതിന് കാരണമായി. ഈ പെണ്‍കുട്ടിയെ പിന്നീട് നിക് ഉട് തന്നെ ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്കുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.

അയ്‌ലൻ കുർദി
ഫോട്ടോഗ്രാഫർ: നിലൂഫെർ ഡെമിർ



അഭയാർഥിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോകമനഃസാക്ഷിയുടെ കണ്ണുതുറപ്പിച്ച ഒരു ചിത്രമാണിത്. യുദ്ധം തകർത്ത സിറിയയിൽനിന്ന് ബോട്ടിൽ കയറി കടലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുവയസുകാരൻ അലെയ്ൻ കുർദി ബോട്ടുമറിഞ്ഞ് മരിക്കുകയായിരുന്നു.

തുർക്കിയിലെ ബോഡ്രം കടൽപ്പുറത്ത് അടിഞ്ഞ ഈ കുഞ്ഞിന്‍റെ ചിത്രം തുർക്കി ഫോട്ടോഗ്രാഫർ നിലൂഫെർ ഡെമിർ തന്‍റെ കാമറയിൽ പകർത്തി. കടൽതീരത്തെ മണലിൽ മുഖംപൂഴ്ത്തി മരിച്ചു കിടക്കുന്ന അലെയ്ന്‍റെ ചിത്രം ലോകമെന്പാടുമുള്ള മാധ്യമങ്ങളിൽ ഇടംപിടിച്ചു.

യുദ്ധത്തിനെതിരേ പ്രതികരിക്കാനും അഭയാർഥിപ്രശ്നങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണാനും ലോകത്തെയാകെ പ്രേരിപ്പിച്ച ഒരു ചിത്രമായിരുന്നു ഇത്.

റോസ് മേരി ജോൺ