ഇനി എന്നെ കാണണമെങ്കിൽ 10 മിനിറ്റിന് ഒരുലക്ഷം, ഒരു മണിക്കൂറിന് അഞ്ചുലക്ഷം; വൈറലായി അനുരാഗ് കശ്യപിന്‍റെ കുറിപ്പ്
Sunday, March 24, 2024 10:37 AM IST
ഇനി മുതൽ തന്നെ കാണാനായി ആദ്യമായി വരുന്നവരോ‌‌ട് മിനിറ്റിന് പണം വാങ്ങുമെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. വെറുതെ ആരെയും കാണുകയില്ലെന്നും തന്നെക്കണ്ട് സംസാരിക്കണമെങ്കിൽ അതിന് പ്രതിഫലം തരണമെന്നും അനുരാഗ് കശ്യപ് സമൂഹ മാധ്യമങ്ങളിൽ പറഞ്ഞു.

പത്തുമുതൽ 15മിനിറ്റ് വരെയാണെങ്കിൽ ഒരു ലക്ഷം രൂപയും മുന്നോട്ടുള്ള സമയത്തിന് അധികത്തുകയുമാണ് സംവിധായകൻ ചോദിച്ചിരിക്കുന്നത്.

നവാഗതരെ സഹായിക്കാൻ ഒരുപാട് നാളായി സമയം പാഴാക്കുന്നു. കൂടുതൽ ആളുകളും വെറുതെ സമയം കളയാൻ വരുന്നു എന്നല്ലാതെ പ്രതിഭയുള്ള ആരെയും കാണാൻ കഴിയുന്നില്ല എന്നുമാണ് അനുരാഗ് പറയുന്നത്.

നവാഗതരെ സഹായിക്കാൻ ഞാൻ ഒരുപാട് സമയം പാഴാക്കി, പല ശ്രമങ്ങളും വിഫലമായിരുന്നു. അതുകൊണ്ട് ഇനി മുതൽ സ്വയം സർഗാത്മക പ്രതിഭകളാണെന്ന് കരുതുന്ന ആളുകൾക്കായി സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അതിനാൽ എന്നെക്കാണുന്നതിന് ഇനി മുതൽ ഒരു ഫീസ് തന്നേ മതിയാകൂ. 10-15 മിനിറ്റ് എന്നെ കണ്ടു സംസാരിക്കുന്നതിനു ഒരുലക്ഷം രൂപയാണ് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നത്, അര മണിക്കൂറിന് രണ്ടു ലക്ഷവും ഒരു മണിക്കൂറിന് അഞ്ചു ലക്ഷം രൂപയും ആയിരിക്കും എന്‍റെ ഫീസ്.

വെറുതെ ആളുകളെ കാണുന്നതിന് സമയം ചെലവഴിച്ചു ഞാൻ മടുത്തു. എന്‍റെ ഫീസ് നിങ്ങൾക്ക് താങ്ങാൻ കഴിയുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടെങ്കിൽ എന്നെ വിളിക്കുക അല്ലെങ്കിൽ ഈ വിഡ്ഢിത്തത്തിന് മുതിരരുത്. എനിക്കുള്ള ഫീസ് നിങ്ങൾ മുൻകൂറായി നൽകണം.



ഇക്കാര്യം ചോദിക്കാൻ എനിക്ക് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. ഈ എഴുതിയത് തന്നെയാണ് ഞാൻ അർഥക്കുന്നത്. നിങ്ങൾക്ക് എന്‍റെ വിലപ്പെട്ട സമയം തരണമെങ്കിൽ പണം നൽകുക. ഞാൻ ചാരിറ്റി അല്ല ചെയ്യുന്നത്. കുറുക്കുവഴികൾ തേടുന്ന ആളുകളെ സ്വീകരിച്ച് എനിക്ക് മടുത്തു.
അനുരാഗ് കശ്യപിന്‍റെ വാക്കുകള്‍ ഇങ്ങനെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.