ശ്രുതി ഹസനുമൊത്തുള്ള പ്രണയാർദ്രനിമിഷങ്ങളുമായി ലോകേഷ്; രസികൻ കമന്‍റുമായി നടി ഗായത്രി
Friday, March 22, 2024 2:59 PM IST
ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. ശ്രുതി ഹസനാണ് ചിത്രത്തിൽ ലോകേഷിന്‍റെ നായികയായി എത്തുന്നത്. ഇതൊരു ഹ്രസ്വചിത്രമാണോ അതോ മ്യൂസിക് ആൽബമാണോ എന്നത് വ്യക്തമല്ല.

മാർച്ച് 25ന് വീഡിയോ ഔദ്യോഗകമായി പുറത്തിറങ്ങും. ടീസർ മാത്രമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

റൊമാന്‍റിക് രംഗങ്ങളുൾപ്പെടുത്തി ഒരുക്കുന്ന ഈ വീഡിയോയുടെ പേര് ഇനിമേൽ എന്നാണ്. ആക്‌ഷനും വയലൻസും നിറഞ്ഞ ലോകേഷ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി പ്രണയ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ വീഡിയോ.



വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗുമാണ്. ഇപ്പോഴിതാ വീഡിയോയെക്കുറിച്ച് നടി ഗായത്രി ശങ്കർ പങ്കുവെച്ച രസകരമായ കമന്‍റും ശ്രദ്ധ നേടുകയാണ്. അണിയറപ്രവർത്തകർ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേർ വിക്രം സിനിമയിലെ ഗായത്രിയുടെ മരണവുമായി ബന്ധപ്പെട്ട മീമുകൾ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നടി തന്നെ വീഡിയോ പങ്കുവെച്ചത്. 'നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്‍റെ തലവെട്ടി, എന്താണിത് ലോകേഷ്?,' എന്ന കുറിപ്പോടെയാണ് ഗായത്രി വീഡിയോ ഷെയർ ചെയ്തത്.

2022 ൽ റിലീസ് ചെയ്ത ലോകേഷിന്‍റെ വിക്രം എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തിന്‍റെ ജോഡിയായാണ് ഗായത്രി എത്തിയത്.



സിനിമയുടെ അവസാനഭാഗത്ത് ഗായത്രിയുടെ കഥാപാത്രത്തെ വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രം തലയറുത്ത് കൊല്ലുന്നുമുണ്ട്. ഇതാണ് ഗായത്രിയുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് കാരണമായത്.

കമല്‍ഹാസൻ അവതരിപ്പിക്കുന്ന വീഡിയോയുടെ ഗാന രചനയും കമല്‍ഹാസനാണ് നിര്‍വഹിക്കുന്നത്. സംഗീതം ശ്രുതി ഹാസനാണ്. സംവിധാനം ദ്വാരകേഷ് പ്രഭാകർ. ഛായാഗ്രാഹണം ഭുവൻ ഗൗഡ. പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.