95ാമത് ഓസ്കർ പുരസ്കാര വേദിയിലെ ചടങ്ങുകൾക്ക് ഇത്തവണ സൗന്ദര്യമേറും. പരിപാടി നയിക്കുന്ന അവതാരകരില്‍ ഒരാളായി ഇന്ത്യയുടെ അഭിമാനം നടി ദീപിക പദുക്കോണും ഉണ്ടാകും.
അക്കാദമി പുറത്തുവിട്ട ചടങ്ങിലെ 16 അവതാരകരുടെ പട്ടികയില്‍ ദീപികയും ഇടംപിടിച്ചിട്ടുണ്ട്. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്, ഡ്വെയ്ന്‍ ജോണ്സണ്, മൈക്കല്‍ ബി ജോര്ഡന്, ട്രോയ് കോട്സൂര്, ജോനാഥന് മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.
ഇതിന് മുൻപ് 2016ൽ പ്രിയങ്ക ചോപ്രയും ഓസ്കർ അവതാരകയായി എത്തിയിരുന്നു. ഖത്തറില്‍ ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന കാന്‍ ചലച്ചിത്രമേളയിലെ ജൂറിയംഗമായും ദീപിക ഇടംപിടിച്ചു.
ഇന്ത്യൻ സമയം മാർച്ച് 13നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'മത്സരിക്കുന്നുണ്ട്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള് ദാറ്റ് ബ്രീത്ത്സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്പേഴ്സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്കറില് മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.