100 വർഷം പിന്നിട്ട ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും 10 മികച്ച നടൻമാരെ കണ്ടെത്തുന്നതിന് പ്രമുഖ വെബ് സർവീസ് യാഹൂവിന്റെ ഓൺലൈൻ വോട്ടെടുപ്പ് തുടരുകയാണ്. ഇന്ത്യയിലെ വിവിധ ഭാഷാ നടന്മാരായ 30 പേരിൽ നിന്നാണ് തിരഞ്ഞെടുപ്പ്. തെന്നിന്ത്യയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, കമലഹസൻ, ശിവാജി ഗണേശൻ, ഡോ. രാജ്കുമാർ, എം ജി രാമചന്ദ്രൻ, രജനി കാന്ത്, എൻ.ടി. രാമറാവു എന്നിവർ മത്സര രംഗത്തുണ്ട്.
ബോളിവുഡിൽ നിന്നാണ് വൻ പ്രാതിനിധ്യം. അമിത ബച്ചൻ, ദിലീപ്കുമാർ, അമീർഖാൻ, നസറുദീൻ ഷാ, രാജ്കപൂർ, നാന പടേക്കർ, ഇൻഫാൻ, ഓം പുരി, അശോക് കുമാർ, ഷാരൂഖ് ഖാൻ, റീദിക് റോഷൻ, അനുപമം ഖേർ,ബാൽരാജ് സാഹനി, നവാസുദ്ധീൻ സിദ്ധികി, സഞ്ജീവ് കുമാർ, ഉത്തര കുമാർ, ഗുരു ദത്ത്, ദേവാനന്ദ്, പ്രാൺ എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.
വോട്ടിംഗ് നില അഞ്ചു ലക്ഷം പിന്നിടുമ്പോൾ കന്നഡയിൽ നിന്നുള്ള ഡോ. രാജ്കുമാറാണ് 17 ശതമാനം നേടി മുന്നിൽ. തൊട്ടു പിന്നിൽ എൻ.ടി. രാമറാവു ഒരു ശതമാനം കുറവിലാണ്. അമിത ബച്ചനും കമലഹസനും ആറ് ശതമാനം വോട്ട് നേടിയപ്പോൾ മലയാളത്തിന്റെ സൂപ്പർ താരങ്ങൾ മമ്മൂട്ടിയും മോഹൻലാലും അഞ്ച് ശതമാനത്തിലെത്തിയത് വൻ നേട്ടമാണ്. അതു കൊണ്ടു തന്നെ പത്തു പേരിൽ ഇവർ നില ഉറപ്പിക്കുമെന്നാണ് ട്രെൻഡ് സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാൻ നാല് ശതമാനം കൈവരിച്ചപ്പോൾ ഇൻഫാ ഖാൻ, നാനാ പാടേക്കാർ, അമീർ ഖാൻ, ദിലീപ് കുമാർ മൂന്ന് ശതമാനത്തിൽ നിൽക്കുന്നു. വോട്ടിങ്ങിൽ വൻ മാറ്റങ്ങൾ വന്നില്ലെങ്കിൽ അഭിനയത്തിന്റെ അഞ്ചു പതിറ്റാണ്ട് കടക്കുന്ന മമ്മൂട്ടിയും മോഹൻലാലും "ടോപ്പിൽ'സ്ഥാനം നേടും. ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിമാനമായ് മാറും. ഇവർ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാറുകളായി ഇപ്പോഴും മാറുന്നു എന്നതാണ് മാറ്റാർക്കുമില്ലാത്ത സവിശേഷത.
സിനിമ 2021ലേക്ക് കടക്കുമ്പോഴും ഇവർ മലയാളത്തിന്റെ ഏറ്റവും കൂടുതൽ സിനിമ ചെയ്യുന്ന വലിയ തരങ്ങളായി തന്നെ മാറുമ്പോൾ, എന്ത്കൊണ്ട് എന്നതിന് ഉത്തരം കഠിനാധ്വാനമെന്നോ ഭാഗ്യം മെന്നോ പറയാമെങ്കിലും ഇതു പോലൊരു പ്രതിഭകൾ പിന്നീട് ഇന്ത്യൻ സിനിമയിൽ പിറവി കൊണ്ടിട്ടില്ല എന്നതാണ് ശരിയായ ഉത്തരം.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.