നയന്‍താര വിഗ്നേഷ് വിവാഹം സംപ്രേക്ഷണം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്
Thursday, July 21, 2022 1:05 PM IST
നയന്‍താര വിഗ്നേഷ് വിവാഹം സ്രട്രീം ചെയ്യുമെന്ന് അറിയിച്ച് നെറ്റ്ഫ്ലിക്സ്. വിവാഹ സംപ്രേക്ഷണത്തില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്‍മാറിയെന്ന് വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹെഡ് ടാന്യ ബാമി വ്യക്തതയുമായി എത്തിയത്.

തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്‍റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്. 20 വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.


ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. അതൊരു കഥ പോലെ മനോഹരമായിരിക്കും- ടാന്യ ബാമി വ്യക്തമാക്കി.

വിവാഹ ചെലവിനായി ചിലവഴിച്ച തുക മടക്കിത്തരണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് താര ദമ്പതികൾക്ക് നോട്ടീസ് അയച്ചെന്ന് ചില തമിഴ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയതിനാല്‍ വിവാഹത്തിന്‍റെ ചിലവ് മുഴുവന്‍ വഹിച്ചത് നെറ്റ്ഫ്ലിക്സ് എന്നാണ് റിപ്പോർട്ടുകൾ.

25 കോടി രൂപയ്ക്കാണ് വിവാഹ സംപ്രേക്ഷണാവകാശം ദമ്പതികള്‍ നെറ്റ്ഫ്ലിക്സിന് നല്‍കിയത്. വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ വിശിഷ്ടാതിഥികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഗ്നേഷ് പങ്കുവച്ചതാണ് പിന്‍മാറാനുള്ള കാരണമായി റിപ്പോർട്ട് ചെയ്തിരുന്നത്.

ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ വൈകുന്നത് നയന്‍താരയുടെ ആരാധകര്‍ക്ക് ബുദ്ധിമുട്ടാകും എന്ന നിലപാടിലാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, മണിരത്‌നം,സൂര്യ, ജ്യോതിക, വിജയ് സേതുപതി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. ജൂണ്‍ ഒൻപതിന് മഹാബലിപുരത്തെ റിസോര്‍ട്ടിലായിരുന്നു ആഡംബര വിവാഹം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.