Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
നിരഞ്ജനയുടെ ‘ഗൂഢാലോചനകൾ’ !
Wednesday, November 1, 2017 9:11 AM IST
“കോഴിക്കോടൻ ഹൽവ പോലത്തെ പടമാണിത്. അത്രയ്ക്കു മധുരിതവും സുന്ദരവും നിറങ്ങളാൽ സമൃദ്ധവുമായ ഒരു സിനിമ. വലിയ ട്വിസ്റ്റും ടേണുമൊന്നുമില്ലാതെ സൗഹൃദത്തിന്റെ നിറവിൽ നർമത്തിന്റെ തണലിൽ ഒരു സ്വീറ്റ് സിനിമ - അതാണു ഗൂഢാലോചന. ഈ സിനിമയിൽ ഹീറോയിനായതു വലിയ ഭാഗ്യം. അതിനുമപ്പുറം ഞാൻ ആഗ്രഹിച്ചിരുന്ന ക്രൂവിനൊപ്പമായത് അതിലും വലിയ ഭാഗ്യം. ഇതിന്റെ സംവിധായകൻ തോമസേട്ടനും സ്ക്രിപ്റ്റ് ചെയ്ത ധ്യാനേട്ടനും എന്നിൽ അങ്ങനെ ഒരു വിശ്വാസം തോന്നി എന്നുള്ളത് ദൈവത്തിന്റെ അനുഗ്രഹം എന്നേ പറയാനുള്ളൂ...” ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘ഗൂഢാലോചന’യിൽ ധ്യാനിന്റെ പെയറായി വേഷമിട്ട യുവതാരവും നർത്തകിയുമായ നിരഞ്ജന അനൂപ് സംസാരിക്കുന്നു....
‘ഗൂഢാലോചന’യുടെ ഭാഗമായത്...?
‘കെയർ ഓഫ് സൈറാ ബാനു’വിന്റെ സെറ്റിലെ ഫ്രീ ടൈമിൽ ഞാൻ ‘അടി കപ്യാരേ കൂട്ടമണി’എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എപ്പോഴെങ്കിലും ഈ ഗ്രൂപ്പിന്റെ കൂടെ വർക്ക് ചെയ്യാനായെങ്കിൽ വലിയ ഭാഗ്യമായിരുന്നുവെന്ന് അപ്പോൾ ഞാൻ വിചാരിച്ചിട്ടുണ്ട്. പിന്നീടു ചെയ്ത ‘പുത്തൻപണ’ത്തിനുശേഷം പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് കാരന്തൂരാണ് തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ‘ഗൂഢാലോചന’ എന്ന പ്രോജക്ടിനെക്കുറിച്ച് എന്നോടു പറഞ്ഞത്. കാസ്റ്റും ബാക്കി ക്രൂവും കേട്ടപ്പോൾ എനിക്കു പിന്നെയൊന്നും നോക്കേണ്ടി വന്നില്ല. കഥ പോലും കൃത്യമായി കേൾക്കുന്നതിനു മുന്‍പ് ഞാൻ ‘യേസ്’ പറഞ്ഞു. വാസ്തവത്തിൽ എനിക്കു കിട്ടിയ സർപ്രൈസ് ഗിഫ്റ്റാണ് ഗൂഢാലോചന.
‘ഗൂഢാലോചന’യുടെ പശ്ചാത്തലം...?
കഥ, ലൊക്കേഷൻ - എല്ലാം കോഴിക്കോടാണ്. 20-25 പ്രായമുള്ള അഞ്ചു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ പറയുന്ന കഥയാണ് അജാസ് ഇബ്രാഹിം നിർമിച്ച ‘ഗൂഢാലോചന’. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, ഹരീഷ് കണാരൻ എന്നിവരാണ് സുഹൃത്തുക്കളായി വേഷമിടുന്നത്. ധ്യാൻ ശ്രീനിവാസൻ വരുണിനെയും ശ്രീനാഥ് ഭാസി അജാസിനെയും വിഷ്ണു ഗോവിന്ദ് ഷറഫിനെയും അജു വർഗീസ് പ്രകാശനെയും ഹരീഷ് കണാരൻ ജംഷീറിനെയും അവതരിപ്പിക്കുന്നു.
ഐടി പഠനമൊക്കെ കഴിഞ്ഞ് പണിയെടുക്കാനും വയ്യാ, പൈസയുണ്ടാക്കുകയും വേണം എന്ന ലക്ഷ്യത്തോടെ തട്ടിപ്പു പരിപാടിയുമായി ഇറങ്ങിയിട്ടുള്ള കുറേ ചെറുപ്പക്കാർ. ഒരു കണ്‍ഫ്യൂസ്ഡ് ഫേസാണത്. എന്റെ കസിൻസിൽ തന്നെ പഠനശേഷം ‘യാതൊരു അന്തവും കുന്തവുമില്ല’ എന്ന അവസ്ഥയിൽ നിൽക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. പൈസയുണ്ടാക്കണം, അതിന് എന്തു മെഥേഡ് ആണെങ്കിലും കുഴപ്പമില്ല എന്ന മട്ടിൽ നിൽക്കുന്ന ഒരു ഫേസാണത്. എതാണ്ട് എല്ലാവരും തന്നെ ഈ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാവും.
‘ഗൂഢാലോചന’യിലെ പങ്ക്....?
ഹീറോയിനായിട്ടാണ് എന്റെ കാരക്ടർ വരുന്നത്. ധ്യാനേട്ടന്റെ പെയറായിട്ടാണു ചെയ്തത്. ഫിഡ എന്നാണ് എന്റെ കാരക്ടറിന്റെ പേര്. എൻജിനിയറിംഗ് വിദ്യാർഥിയാണ് ഫിഡ. ശ്രീനാഥ് ഭാസിയുടെ കസിൻ സിസ്റ്ററും ധ്യാനേട്ടന്റെ പെയറുമായി വരുന്ന കാരക്ടർ. ഈ സുഹൃത്തുക്കൾക്കൊപ്പം തുടക്കം മുതൽ തന്നെ ഉള്ള ഒരു കാരക്ടറാണ്. ഇവരുടെ 25 വയസ് വരെയുള്ള ജീവിതത്തിൽ ഇതുവരെ ഞാൻ ഉണ്ടായിട്ടുണ്ട്. ഇവരുടെ പൊട്ടത്തരങ്ങളും മണ്ടൻ പ്ലാനുകളുമെല്ലാം ഒരേസമയം എൻജോയ് ചെയ്യുകയും അവർ ഒന്നുമാകാതെ നിൽക്കുന്പോൾ ചില നിർദേശങ്ങൾ നല്കി നേർവഴിയിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാരക്ടർ. എന്നാലും ഇവരുടെ മണ്ടത്തരങ്ങൾക്കിടയിൽ ഞാനും പെട്ടു ചിരിച്ചുപോകുന്നുണ്ട്. ഗൂഢാലോചനയിൽ കുറച്ചു പക്വതയുള്ള കഥാപാത്രമാണ് എന്റേത്.
ധ്യാൻ ശ്രീനിവാസൻ ‘ഗൂഢാലോചന’യിൽ...?
ഒരു ഗുജറാത്തി സിനിമയിൽ നിന്നു പ്രചോദനം നേടി ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ സ്ക്രിപ്റ്റാണ് ഗൂഢാലോചനയുടേത്. ധ്യാനേട്ടന്റെ സ്ക്രിപ്റ്റിൽ സ്പോട്ട് ഇംപ്രോവൈസേഷനായിരുന്നു കൂടുതലും. ഏറെ പ്രതിഭാസന്പന്നനായ ആർട്ടിസ്റ്റാണ് ധ്യാൻ ശ്രീനിവാസൻ. സമാന്തരമായിത്തന്നെ അഭിനയിക്കുകയും എഴുതുകയും ചെയ്യുക എന്നുള്ളത് അത്ര എളുപ്പമേറിയ കാര്യമല്ലല്ലോ. ഒരു ഫ്രെയിമിൽ അഞ്ചു കഥാപാത്രങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ ആ അഞ്ചു പേരുടെയും സ്ഥാനം, പ്രാധാന്യം എന്നിവയെക്കുറിച്ചു ധ്യാനേട്ടനു വ്യക്തമായ ധാരണയുണ്ട്. ഒരോരുത്തരിൽ നിന്ന് എന്താണു വേണ്ടതെന്ന് ധ്യാനേട്ടന് കൃത്യമായി അറിയാം. അതു പ്രസന്റ് ചെയ്യാനുമറിയാം, അതിനാൽ ബാക്കിയാർക്കും അധികം ആലോചിക്കേണ്ടി വന്നിട്ടില്ല.
‘ഗൂഢാലോചന’യിലെ നായകൻ...?
ഹീറോ -ഹീറോയിൻ എന്ന രീതിയിലുള്ള വിഭജനം വരുന്നില്ല എന്നാണ് ഈ സിനിമയിൽ പോസിറ്റീവായ ഒരു കാര്യം. ഇത് എല്ലാവർക്കും പ്രാധാന്യമുള്ള പടമാണ്. ഇതിൽ അഭിനയിച്ചിട്ടുള്ള ഓരോരുത്തർക്കും പ്രാധാന്യമുള്ള പടമാണ്. സിനിമയെ പ്രണയിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നമാണ് ഈ ചിത്രം. വരുണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാനേട്ടൻ അവതരിപ്പിച്ചിരിക്കുന്നത്.
‘ഗൂഢാലോചന’യിൽ തോമസ് സെബാസ്റ്റ്യൻ...?
ഗൂഢാലോചനയുടെ സംവിധായകൻ തോമസ് സെബാസ്റ്റ്യന്റെ ഗൈഡിംഗ് വളരെ പ്രധാനപ്പെട്ടതാണ്. ഇത്രയും സീനിയറായ ഒരു ഡയറക്ടർക്കൊപ്പം വർക്ക് ചെയ്യാനായതു വലിയ ഭാഗ്യം തന്നെയാണ്. സെറ്റിൽ എല്ലായ്പ്പോഴും അദ്ദേഹം സൗഹൃദം നിലനിർത്തിയിരുന്നു. ഒരു കാര്യത്തിലും ആരെയും നിർബന്ധിക്കില്ലായിരുന്നു. ആരോടും ദേഷ്യപ്പെടുകയോ വഴക്കുപിടിക്കുകയോ ചെയ്തിരുന്നില്ല. അദ്ദേഹം ഫുൾടൈം ഹാപ്പിയാണ്. സെറ്റിൽ ഒരിക്കലും ആരും വിഷമിച്ചിട്ടില്ല. ആരും ആരോടും ദേഷ്യപ്പെട്ടിട്ടില്ല. സെറ്റിൽ എല്ലാവരും ഹാപ്പിയായിരുന്നു.
‘ഗൂഢാലോചന’യുടെ ആകർഷണങ്ങൾ...?
ഏതു പ്രായത്തിൽപ്പെട്ടവർക്കും ആസ്വദിക്കാനാകുന്ന സബ്ജക്ടാണ്. പണവും ഭൗതികസുഖങ്ങളും മാത്രമല്ല ജീവിതത്തിലുള്ളതെന്നും പ്രാധാന്യമുള്ള കാര്യങ്ങൾ മറ്റുപലതുമുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യം സൗഹൃദമാണെന്നും ഈ ചിത്രം പറയുന്നുണ്ട്. അതിനൊക്കെ മൂല്യം കല്പിക്കുന്ന ആളുകൾ ഇന്നു വളരെ കുറവാണ്. ഒരാളുടെ ജീവിതം നോക്കിയാൽ യഥാർഥ സൗഹൃദം ഒന്നോ രണ്ടോ പേരോടെ കാണുകയുള്ളൂ. സൗഹൃദത്തിന്റെ പ്രാധാന്യം, അതിന്റെ നന്മ, പ്രണയം, ഫാമിലി ലൈഫ് - ഇതിനെല്ലാം പ്രാധാന്യമുള്ള സിനിമയാണിത്.
കോഴിക്കോടൻ അനുഭവങ്ങൾ...?
താമസം എറണാകുളത്താണെങ്കിലും ഞാൻ ജനിച്ചതു കോഴിക്കോട്ടാണ്. വാസ്തവത്തിൽ എന്റെ നാട് കോഴിക്കോടാണ്. എന്റെ അമ്മയുടെ വീട് അവിടെയാണ്. അതിനാൽ കോഴിക്കോട് എനിക്കു പുതുമയുണ്ടാക്കുന്ന കാര്യമല്ല. എന്റെ ബന്ധുക്കളും കുടുംബവുമൊക്കെ കോഴിക്കോട്ടാണ്. കോഴിക്കോടൻ സ്ളാംഗ് ഈ സിനിമയിലെ സംഭാഷണങ്ങളിൽ അലിഞ്ഞുകിടക്കുകയാണ്. കോഴിക്കോട്ടുകാരനായ ഹരീഷേട്ടനു പടത്തിൽ ശക്തമായ സാന്നിധ്യമുണ്ട്. കോഴിക്കോടിന്റെ പകുതി ഐഡന്റിറ്റി ഹരീഷേട്ടനിൽ കൂടിയാണ്. അദ്ദേഹത്തിന്റെ കരുത്തുകളിലൊന്ന് കോഴിക്കോടൻ ശൈലിയിലുള്ള സംഭാഷണം തന്നെയാണല്ലോ. വാസ്തവത്തിൽ ബാക്കിയെല്ലാവരും കൂടെനിന്നുകൊടുത്താൽ മതി, അതോടെ കോഴിക്കോടൻ ഫ്ളേവർ പടത്തിൽ നിറഞ്ഞുനിൽക്കും എന്നതായിരുന്നു സ്ഥിതി.
‘ഗൂഢാലോചന’യിലെ പ്രചോദനങ്ങൾ...?
ധ്യാനേട്ടൻ, അജുവേട്ടൻ, ഭാസിച്ചേട്ടൻ(ശ്രീനാഥ് ഭാസി) - ഈ മൂന്നുപേരും ആ സെറ്റിൽ എന്നെ സംബന്ധിച്ചു തുല്യപ്രാധാന്യമുള്ളവരായിരുന്നു. അവർ അത്രത്തോളം എനർജിയോടെയും പോസിറ്റിവിറ്റിയോടെയുമാണ് എന്നെ സപ്പോർട്ട് ചെയ്തു കൊണ്ടുവന്നത്. അതീവ ലളിതമായിട്ടാണ് ധ്യാനേട്ടൻ ഓരോ കാര്യവും പറഞ്ഞുതന്നിരുന്നത്. നമുക്കു സാധ്യമാകുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാൻ നിർദേശിച്ചിരുന്നുള്ളൂ. എനിക്കു പറ്റില്ലായെന്നു തോന്നുകയാണെങ്കിൽപോലും ‘നിനക്കു പറ്റും’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു. അവിടെ ഒരിക്കലും നെഗറ്റീവ് വാക്കുകൾ വന്നിരുന്നില്ല. ആ സെറ്റിലെ പോസിറ്റിവിറ്റി തന്നെയായിരുന്നു ഏറെ പ്രചോദനമായതും.
‘ഗൂഢാലോചന’യിൽ അജുവർഗീസ്, ശ്രീനാഥ് ഭാസി...?
അജുവർഗീസിനൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്ന ആദ്യചിത്രമാണിത്. അജുവേട്ടനൊപ്പം മുന്‍പ് ‘ലോഹം’ ചെയ്തുവെങ്കിലും അതിൽ ഞങ്ങൾക്കു കോംബിനേഷൻ ഉണ്ടായിരുന്നില്ല. ഭാസിച്ചേട്ടൻ (ശ്രീനാഥ് ഭാസി) റിയൽ ലൈഫിൽ കോമഡിയൊന്നുമല്ല. ഏറെ കെയറിംഗ് ആണ്. ഏറെ പ്രത്യേകതകളുള്ള നല്ല സുഹൃത്ത്. അതാണു ഭാസിയേട്ടൻ.
‘ഗൂഢാലോചന’യിൽ മംമ്ത മോഹൻദാസ്...?
വളരെ പ്രാധാന്യമുള്ള ഏക്സ്റ്റൻഡഡ് കാമിയോ റോളിലാണ് മംമ്ത മാം വരുന്നത്. കഥയിലേക്കു കടന്നുവരുന്ന ഒരു മാലാഖ. കഥയിൽ ഒരു മാലാഖയുടെ സാന്നിധ്യമാകുന്ന കഥാപാത്രം. എല്ലാ നഷ്ടമായെന്നു കരുതുന്ന സന്ദർഭത്തിൽ അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്ന ഒരു മാലാഖ. ഏതെങ്കിലുമൊരു നിമിഷത്തിൽ ജീവിതത്തിലേക്കു കടന്നുവന്ന് നല്ല രീതിയിൽ സ്വാധീനിച്ചു കടന്നുപോകുന്ന ഒരു വ്യക്തി എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും.
മംമ്ത മാമുമായി എനിക്കു കോംബിനേഷൻ സീനുകളില്ല. സെറ്റിൽ കൂടെയുണ്ടായിരുന്നു. ഈ കാരക്ടറിനെപ്പോലെതന്നെ ഒരു മാലാഖയായിരുന്നു മംമ്ത മാമും. സൂപ്പർഫണ്. ചെറുപ്പത്തിന്റെ ഉൗർജം ഒരുപക്ഷേ, നമ്മളെക്കാളും മനസിൽ നിറഞ്ഞ ഒരു വ്യക്തിത്വം. കണ്ടുപഠിക്കാൻ മാത്രം അത്രയും നല്ല മനോഭാവമുള്ള ഒരു വ്യക്തിയാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് ഇത്രയും നല്ല വ്യക്തിത്വം ഈയടുത്തൊന്നും മറ്റാരിലും ഞാൻ കണ്ടിട്ടില്ല. വ്യക്തിയെന്ന രീതിയിലും ആക്ട്രസ് എന്ന രീതിയിലും മുന്നോട്ടുള്ള ജീവിതത്തിന് ഒരു വിഷൻ കാണിച്ചുതരുന്നയാൾ എന്നാണു തോന്നിയത്.
‘ഗൂഢാലോചന’യിലെ സംഗീതം, പാട്ടുകൾ...?
ഗോപിസുന്ദറും ഷാൻ റഹ്മാനും സംഗീതസംവിധാനം നിർവഹിച്ച രണ്ടു പാട്ടുകളാണ് ഗൂഢാലോചനയിലുള്ളത്. ഗാനരചന മനു മഞ്ജിത്ത്. ‘ഖൽബിലെ തേനൊഴുകണ കോയിക്കോട്’ എന്നു തുടങ്ങുന്ന കോഴിക്കോട് സോംഗ് ഗോപിസുന്ദറാണ് ചിട്ടപ്പെടുത്തിയത്. പാടിയത് അഭയ ഹിരണ്മയി. ‘ഈ അങ്ങാടിക്കവലയിലെ’ എന്ന സൗഹൃദത്തിന്റെ പാട്ടിനു സംഗീതം നല്കിയതും പാടിയതും ഷാൻ റഹ്മാൻ. ഈ രണ്ടു പാട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. പശ്ചാത്തലസംഗീതവും റീ റിക്കോർഡിംഗും നിർവഹിച്ചത് ഗോപിസുന്ദർ. ഇരുവരുടെയും സംഭാവനകൾ പടത്തിന് ഏറെ ഗുണകരമാണ്.
‘ഗൂഢാലോചന’യിലെ വെല്ലുവിളികൾ...?
കാര്യമായ വെല്ലുവിളികൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. നമ്മൾ ദിവസവും കാണുന്ന കുറേ കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. ഫിഡയും വരുണും അജാസുമൊക്കെ എല്ലാദിവസവും നമ്മൾ കാണുന്നവരാണ്. സ്പോട്ട് ഇംപ്രോവൈസേഷൻ എനിക്കു ശീലമില്ലായിരുന്നു. ഇതിൽ അതു പുതിയ ഒരനുഭവമായിരുന്നു. ഈ പുതിയ രീതിയിലേക്ക് അവർ എന്നെ പരിശീലിപ്പിച്ചുകൊണ്ടുവരികയായിരുന്നു.
‘ഗൂഢാലോചന’യിലെ സെറ്റ് അനുഭവങ്ങൾ...?
ഈ സിനിമയിൽ സൗഹൃദത്തിനാണു പ്രാധാന്യം. സെറ്റിലും അതിനു തന്നെയായിരുന്നു പ്രാധാന്യം. ടെക്നീഷൻസ് തൊട്ട് ആക്ടേഴ്സ് വരെ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു അവിടെ. സിനിമയിലുള്ളതിലും വലിയ സൗഹൃദത്തിലും കൂട്ടുകെട്ടിലുമായിരുന്നു ഫുൾ ക്രൂ. 40 ദിവസം ഒരു പാർട്ടിക്കു പോയതുപോലെയായിരുന്നു. ഒരുപാടു സുഹൃത്തുക്കൾക്കൊപ്പം നമ്മൾ എങ്ങനെ ഹാംഗ്ഒൗട്ട് ചെയ്യുന്നുവോ അത്തരം ഒരു ഫീലിംഗായിരുന്നു സെറ്റിൽ. മോക്ക് ടീസറിൽ ‘40 ഡേയ്സ് ഓഫ് ഗൂഢാലോചന’ എന്നു കാണുന്പോഴാണ് വാസ്തവത്തിൽ അത്രയും ദിവസം നമ്മൾ വർക്കിലായിരുന്നുവെന്ന് മനസിലായത്. മംമ്ത മാമും ഞാനും മാത്രമാണ് പടത്തിലെ സ്ത്രീസാന്നിധ്യം. ഫുൾ അടിച്ചുപൊളി എന്നേ പറയാനുള്ളൂ. ‘അയ്യോ! കഴിഞ്ഞോ’ എന്നായിരുന്നു അവസാനദിവസം എല്ലാവരുടെയും ഫീലിംഗ്.
അടുത്ത സിനിമകൾ..?
ജിതിൻ നായർ സംവിധാനം ചെയ്യുന്ന ‘കല, വിപ്ളവം, പ്രണയം’ ഷൂട്ടിംഗ് തുടങ്ങി. കാന്പസ് മൂവിയാണ്. ഗായത്രി സുരേഷും ഞാനുമാണ് ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം ‘ഇര’യിൽ ഹീറോയിനാണ്. നവീൻ ജോണിന്റെ തിരക്കഥയിൽ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’യിൽ ഗോകുൽ സുരേഷും ഉണ്ണി മുകുന്ദനുമാണ് മുഖ്യവേഷങ്ങളിൽ. കൊല്ലവും തിരുവനന്തപുരവുമാണ് ഈ സിനിമകളുടെ ലൊക്കേഷനുകൾ. അതിനാൽ രണ്ടും ഒരുമിച്ചു ചെയ്യാമെന്നു കരുതുന്നു. ബംഗളൂരിൽ ഷൂട്ട് ചെയ്യുന്ന ഒരു സിനിമ കൂടി കമിറ്റഡാണ്. അതിലും ഹീറോയിൻ വേഷമാണ്.
‘വില്ലനി’ൽ ശബ്ദതാരം..?
വില്ലനിൽ ഞാൻ ലാലങ്കിളിന്റെ മകൾക്കു ഡബ്ബ് ചെയ്തിട്ടുണ്ട്. ആ കുട്ടിക്കു വേണ്ടി ഡബ്ബ് ചെയ്തു കൊടുക്കണമെന്ന് ലാലങ്കിൾ നേരിട്ടു വിളിച്ചു പറയുകയായിരുന്നു. പിന്നെ അതിനപ്പുറത്തേക്കു മറ്റൊരു ചോദ്യമില്ലല്ലോ? ബി. ഉണ്ണികൃഷ്ണൻ അങ്കിളിനെയും അറിയാം. ഗൂഢാലോചനയ്ക്കു പോകുന്ന സമയത്താണ് ചോദിച്ചത്. അപ്പോഴേക്കും കോഴിക്കോട്ടേക്കു പോയിരുന്നു. ഇനി അതു നടക്കില്ല എന്നാണു കരുതിയത്. ഒരു മാസം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴും ആരും അതു ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് വില്ലന്റെ ഭാഗമാകാനായത്.
പഠനം തുടരുന്നുണ്ടോ...?
എറണാകുളം സെന്റ് തെരേസാസിൽ ഡിഗ്രി ഫസ്റ്റ് ഇയറിനു (ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ) പഠിക്കുന്നു. ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് കോളജിൽ പോകുന്നു. അധ്യാപകരെല്ലാം ഏറെ സപ്പോർട്ടീവാണ്. മോഡലിംഗും ഡാൻസ് പരിപാടികളും തുടരുന്നു.
വീട്ടുവിശേഷങ്ങൾ...?
താമസം കൊച്ചിയിൽ. അച്ഛൻ അക്ബർ അനൂപ് ഇന്റീരിയർ ഡിസൈനർ. അമ്മ നാരായണി ഡാൻസ് ടീച്ചർ. പുനർജ്ജനി ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top