ശബരിമല: വിശ്വാസങ്ങളും ആചാരങ്ങളും തകർക്കരുത്
ശബരിമലയിൽ അയ്യപ്പ ദർശനത്തിനു സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധി വലിയ വിവാദങ്ങൾക്കാണു വഴിതുറന്നത്. ഇതിനെതിരേ റിവ്യൂ പെറ്റീഷൻ നൽകേണ്ടെന്ന സർക്കാർ നിലപാടു പ്രതിഷേധം രൂക്ഷമാക്കി. പ്രശ്നം തെരുവിലുമെത്തിയിരിക്കുന്നു. കേരളത്തിനകത്തും പുറത്തും പ്രതിഷേധറാലികൾ നടക്കുന്നുണ്ട്. എൻഡിഎയുടെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് ഈ ദിവസങ്ങളിൽ തിരുവനന്തപുരം ലക്ഷ്യമാക്കി നീങ്ങുകയാണ്. എൻഎസ്എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നാമജപഘോഷയാത്രകൾ സംഘടിപ്പിക്കുന്നു. ഈ പരസ്യ പ്രതിഷേധങ്ങളിലെല്ലാം സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉണ്ടെന്ന കാര്യം അവഗണിക്കാനാവില്ല.

എന്തുകൊണ്ടാണ് എല്ലാ സ്ത്രീകൾക്കും ശബരിമല ദർശനത്തിന് അനുമതി നൽകണമെന്ന സുപ്രീംകോടതിവിധിക്കെതിരേയും ആ വിധിക്കെതിരേ റിവ്യൂ പെറ്റീഷൻ നൽകാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരേയും ഇത്രയും വലിയ പ്രതിഷേധമുയരുന്നത്? കേരളത്തിലെ മത- സാമൂഹ്യ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്ന ചില ആചാരാനുഷ്ഠാനങ്ങളോടുള്ള വലിയൊരുവിഭാഗം വിശ്വാസികളുടെ പ്രതിബദ്ധത ഇവിടെ പ്രകടമാകുന്നുണ്ട്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടു വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിൽ ഏക വനിതാ ജഡ്ജി മാത്രം വ്യത്യസ്താഭിപ്രായം രേഖപ്പെടുത്തിയിരുന്നു. കേസിൽ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടേണ്ടതില്ലെന്ന അഭിപ്രായമാണു മുന്നോട്ടുവച്ചത്.

ഇവിടെ പ്രശ്നം നൈയാമികം മാത്രമല്ല. വിശ്വാസവും ‍ആചാരവുമാണു വിഷയം.

41 ദിവസത്തെ കഠിനവ്രതമെടുത്താണു ഭക്തർ മണ്ഡലപൂജയ്ക്കെത്തുന്നത്. പരന്പരാഗത കാനനപാതയിലൂടെയുള്ള തീർഥയാത്ര കഠിനമാണ്. സംസ്ഥാനത്തെ മറ്റു ക്ഷേത്രങ്ങളിലൊന്നും സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചിട്ടില്ല. നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള ശ്രീ അയ്യപ്പന്‍റെ പ്രതിഷ്ഠയ്ക്ക് അതിന്‍റേതായ പ്രത്യേകതകൾ വിശ്വാസിസമൂഹം കല്പിക്കുന്നു. അവിടെ വിശ്വാസസംരക്ഷണത്തിനു പ്രാധാന്യമുണ്ട്.

ഈ വിഷയത്തെ പ്രത്യയശാസ്ത്രവത്കരിക്കാനും രാഷ്‌ട്രീയവത്കരിക്കാനും വലിയ ശ്രമം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. അതാണ് ഏറ്റവും അപകടകരമായ കാര്യം. വിശ്വാസത്തെയും ആചാരാനുഷ്‌ഠാനങ്ങളെയും അവ പിൻചെല്ലുന്നവരുടെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുക എന്നതാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ കരണീയം. എന്നാൽ ആ ആചാരങ്ങൾ അനാചാരങ്ങളും ദുരാചാരങ്ങളുമാണെങ്കിൽ, രാജ്യത്തിന്‍റെ നിയമവ്യവസ്ഥകൾക്കു വിരുദ്ധമാണെങ്കിൽ, കോടതിയും ഭരണകൂടവുമൊക്കെ ഇടപെടേണ്ടിവരും.

വൈവിധ്യങ്ങളേറെയുള്ള ഈ രാജ്യത്തു മതപരമായ നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു. അതൊക്കെ ഏറിയപങ്കും ഇല്ലാതായത് അതതു മതസമൂഹത്തിൽനിന്നു തന്നെയുള്ള പരിഷ്കർത്താക്കളുടെ ശ്രമഫലമായാണ്. കേരളത്തിലും ഇതിന് ഉദാഹരണങ്ങളുണ്ട്. ക്ഷേത്രപ്രവേശനം, മാറു മറയ്ക്കൽ തുടങ്ങി പല കാര്യങ്ങളിലും മാറ്റം ഉണ്ടായത് ബന്ധപ്പെട്ട സമുദായങ്ങളിലും മതങ്ങളിലും നിന്നുതന്നെ ഉണ്ടായ ശ്രമഫലമായിട്ടാണ്. സതി, ബാലവിവാഹം എന്നിവയാകട്ടെ കുറ്റകൃത്യത്തിന്‍റെ കൂടി പരിധിയിൽ വരുന്നതാണ്. അതുകൊണ്ടുതന്നെ അത്തരം അനാചാരങ്ങളെ കുറ്റകൃത്യങ്ങളായി കണ്ടുതന്നെ നിരോധിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണു നിരോധിച്ചതും.

ശബരിമലയിൽ യഥാർഥത്തിൽ ഒരു മനുഷ്യാവകാശപ്രശ്നമുണ്ടോ? ഇല്ലെന്നതല്ലേ വസ്തുത?

ഏതു സമൂഹത്തിലായാലും ആചാരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടിവരും. പക്ഷേ അതു സംബന്ധിച്ച കാര്യങ്ങളിൽ നിലപാടെടുക്കേണ്ടതും സമവായ തീരുമാനങ്ങളിലെത്തേണ്ടതും അതേ സമുദായമാണ്. കേരളത്തിൽ അത്തരം പരിഷ്‌കരണങ്ങൾക്കു നേതൃത്വം കൊടുത്ത പല പ്രഗല്ഭമതികളുമുണ്ടായിട്ടുണ്ടല്ലോ. ശ്രീനാരായണഗുരുവും ചട്ടന്പിസ്വാമിയും അയ്യൻകാളിയുമൊക്കെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ആഹ്വാനങ്ങൾ നൽകി. അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹങ്ങളിൽ അതു വലിയ മാറ്റത്തിനു കാരണമായി. ശബരിമല പ്രശ്നത്തിൽ ഇപ്പോൾ പ്രക്ഷോഭത്തിനു മുൻനിരയിലുള്ള നായർ സർവീസ് സൊസൈറ്റിയുടെ ജീവാത്മാവായിരുന്ന മന്നത്തു പദ്മനാഭൻ സ്വസമുദായത്തിലെ ന്യൂനതകൾ ഇല്ലാതാക്കുന്നതിനുവേണ്ടി പ്രതിബദ്ധതയോടെ പ്രവർത്തിച്ച വ്യക്തിയാണ്. സമുദായാംഗങ്ങളുടെ ധൂർത്തും ആഡംബരങ്ങളും അവസാനിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ കൂടുതൽ ശക്തമായൊരു സമൂഹം കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. അത്തരം പ്രസ്ഥാനങ്ങളെ നയിക്കുന്ന ഇപ്പോഴത്തെ നേതാക്കൾക്കും ഇത്തരം പ്രശ്നങ്ങളിൽ ധീരമായ നേതൃത്വവും മാർഗനിർദേശവും നൽകാൻ കഴിയുന്നുണ്ട്; ഇനിയും കഴിയും. സംസ്ഥാനത്തെ വിനാശങ്ങളിൽനിന്നും സാമുദായിക സംഘർഷങ്ങളിൽനിന്നും തിരിച്ചുവിടാൻ ആത്മാർഥതയോടെ പ്രവർത്തിച്ച ഉത്പതിഷ്ണുക്കളായ നേതാക്കളുടെ പിൻഗാമികളും അതിനായി പ്രതിബദ്ധതയോടെ രംഗത്തിറങ്ങണം.

ശബരിമല സ്ത്രീപ്രവേശന വിവാദം പ്രകോപനങ്ങളിലേക്കു നീങ്ങാൻ അനുവദിക്കരുത്. നിയമവാഴ്ചയെ ആദരിക്കുന്ന സമൂഹമാണു നമ്മുടേത്. കോടതിയുത്തരവും അതു തിടുക്കത്തിൽ നടപ്പാക്കാനുള്ള ഭരണകൂടത്തിന്‍റെ ഇടപെടലുകളും സംഘർഷത്തിന്‍റെ അന്തരീക്ഷത്തിലേക്കു നീങ്ങി സങ്കീർണത വർധിപ്പിക്കാതെ സൃഷ്‌ടിപരമായ സമവായത്തിലേക്കു നീങ്ങാൻ കഴിയണം. സമവായത്തിനു സമുദായനേതാക്കളും ഭരണാധികാരികളും രാഷ്‌ട്രീയ,സാമൂഹ്യ നേതാക്കളും കൂട്ടായി ശ്രമിക്കണം. ഭരണഘടനാപരമായ അടിസ്ഥാന വിഷയങ്ങളിലെ വിധികൾപോലും പാടേ തിരുത്തിയ സംഭവങ്ങൾ നമ്മുടെ ജുഡീഷറിയുടെ ചരിത്രത്തിലുണ്ട്. അടിയന്തരാവസ്ഥയിൽ പ്രഖ്യാപിച്ച ചില വിധികൾ പിന്നീടു കോടതി തിരുത്തിയതും ചരിത്രം.

വിശ്വാസങ്ങളോടും ആചാരങ്ങളോടും വലിയ ആദരവും കൂറും പുലർത്തുന്ന സമൂഹമാണു നമ്മുടേത്. ആരുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താതെ നോക്കേണ്ടതുണ്ട്. ഒപ്പം മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും ഉറപ്പിച്ചുനിർത്തുകയും വേണം. ഇത്തരം പ്രശ്നങ്ങൾ രാഷ്‌ട്രീയവത്കരിക്കാൻ നടത്തുന്ന നീക്കം അപകടകരമാണ്. ഹൈന്ദവ സമൂഹത്തിന്‍റെ വികാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. ജുഡീഷറിയും സർക്കാരും അക്കാര്യത്തിൽ ഉദാരനിലപാടു സ്വീകരിക്കേണ്ടതുണ്ട്.