അശ്രദ്ധയും അലംഭാവവും അഗ്നി പരത്തുന്പോൾ
വേനൽ കനക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങൾ വറുതിയുടെ പിടിയിലായിക്കൊണ്ടിരിക്കുന്നു. വേനൽക്കാലത്തെ സാധാരണ അപകടം തീപിടിത്തമാണ്. ഇത്തവണ വേനലാരംഭത്തിൽത്തന്നെ അഗ്നിബാധ പതിവിൽ കൂടുതലായിരിക്കുന്നു. സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തീപിടിത്തങ്ങൾ ആൾനാശമുണ്ടാക്കിയില്ലെങ്കിലും കനത്ത നഷ്‌ടങ്ങളുണ്ടാക്കി. കൊച്ചി ബ്രഹ്മപുരത്തു മാലിന്യപ്ലാന്‍റിൽ പടർന്നുപിടിച്ച തീയും പുകയും മൂന്നാം ദിവസവും പൂർണമായി അമർന്നിട്ടില്ല. രണ്ടു ദിവസംകൊണ്ടു തീ നിയന്ത്രണത്തിലായെങ്കിലും മാലിന്യക്കൂന്പാരത്തിന്‍റെ അടിയിൽനിന്നു പുക ഇപ്പോഴും ഉയരുന്നുണ്ട്. മലപ്പുറം എടവണ്ണ തുവക്കാടു പടിഞ്ഞാറേക്കരയിൽ പെയിന്‍റ് ഗോഡൗണിനാണു തീപിടിച്ചത്.

ഗോഡൗണിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. സംസ്ഥാനത്തു പല വനപ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായി. വയനാട് വന്യജീവി സങ്കേതത്തിലും ബാണാസുര വനമേഖലയിലും തീ വലിയ നാശം വിതച്ചു. എറണാകുളം മംഗളവനത്തിനു സമീപത്തു ശനിയാഴ്ച വൈകിട്ടു തീ പടർന്നു. പക്ഷിസങ്കേതമായ മംഗളവനത്തിൽ ഓൾഡ് റെയിൽവേസ്റ്റേഷനോടു ചേർന്നുള്ള ഭാഗത്ത് ഇആർജി റോഡിൽ ഒരാൾപ്പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ലിനാണു തീപിടിച്ചത്. ആരോ എറിഞ്ഞ സിഗരറ്റ് കുറ്റിയാണ് അപകടത്തിനിടയാക്കിയതെന്നു കരുതുന്നു. കൊച്ചി നഗരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ അഗ്നിബാധയാണിത്.

സംസ്ഥാനത്തിന്‍റെ അതിർത്തിപ്രദേശങ്ങളിലെ വനമേഖലയിലും അയൽ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വൻ അഗ്നിബാധകൾ ഉണ്ടായി. ബംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തിൽ എയ്‌റോ ഇന്ത്യ വ്യോമപ്രദർശനം നടക്കുന്ന വേദിക്കു സമീപമുള്ള പാർക്കിംഗ് ഏരിയയിൽ തീപടർന്നു മുന്നൂറോളം കാറുകളാണു കത്തിപ്പോയത്. ആളപായം ഒഴിവായതു ഭാഗ്യം. പാർക്കിംഗ് ഏരിയയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും തീ അതിവേഗം പടരാൻ ഇടയാക്കി. അവിടെയും സിഗരറ്റ് കുറ്റിയിൽനിന്നാണു തീ പടർന്നതെന്നു സംശയിക്കുന്നു. അവിടെ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണകേന്ദ്രത്തിലും മുതുമല വന്യജീവി സങ്കേതത്തിലും വലിയ അഗ്നിബാധയാണു കഴിഞ്ഞദിവസമുണ്ടായത്. മൈസൂർ-ബന്ദിപ്പൂർ റൂട്ടിലും മൈസൂർ- ഊട്ടി ദേശീയ പാതയിലും ഗതാഗതം തടസപ്പെടാൻ ഇതിടയാക്കി. ബാണാസുര വനമേഖലയിൽപതിനായിരത്തോളം ഹെക്‌ടർ പ്രദേശത്തെ പുൽമേടുകൾ കത്തിക്കരിഞ്ഞു.

ചെറിയൊരു ബീഡിക്കുറ്റിയിൽനിന്നോ തീപ്പെട്ടിക്കൊള്ളിയിൽനിന്നോ ഒക്കെ വലിയ തീപിടിത്തമുണ്ടാകാം. പലയിടത്തെയും അഗ്നിബാധകൾക്ക് ഇത്തരം ചെറിയ കാരണങ്ങളാവാം ഉണ്ടായിരിക്കുക. കടുത്ത വേനലിൽ ഒരു ചെറിയ തീപ്പൊരി മതിയല്ലോ വ്യാപകമായ നാശമുണ്ടാക്കാൻ.

കേരളത്തിൽ ഈ ദിവസങ്ങളിൽ തുടർച്ചയായി തീപിടിത്തമുണ്ടാകുന്നതിനെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യമാണെന്നു ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്‌ടർ ജനറൽ എ. ഹേമചന്ദ്രൻ പറഞ്ഞു. കാലത്തിനനുസൃതമായി ഫയർ ഫോഴ്സിന്‍റെ ഉപകരണങ്ങളും പ്രവർത്തനങ്ങളും നവീകരിക്കേണ്ടതുണ്ട്. ഉയർന്ന കെട്ടിടങ്ങൾക്കു നിയമാനുസൃതമുള്ള അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളും ജില്ലാ കളക്‌ടർമാരും കൂടുതൽ നിഷ്‌കർഷ പുലർത്തേണ്ടതുണ്ട്. എടവണ്ണയിലെ പെയിന്‍റ് ഗോഡൗണിനെപ്പറ്റി ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഗോഡൗണിന്‍റെ ലൈസൻസ് പുതുക്കിയിരുന്നില്ലെന്നാണു നാട്ടുകാരിലൊരാൾ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു ലഭിച്ചിരിക്കുന്ന മറുപടി. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സ്ഥാപനങ്ങൾ നടത്തുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിൽ തീ പടർന്നതിനെക്കുറിച്ചും ചില സംശയങ്ങൾ കൊച്ചി മേയറുൾപ്പെടെയുള്ളവർ ഉയർത്തുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച തീ രണ്ടു ദിവസത്തിനുശേഷമാണ് അണയ്ക്കാൻ സാധിച്ചത്. എന്നിട്ടും പുക ഉയർന്നുകൊണ്ടിരുന്നു. പത്തടിയിലേറെ കനത്തിൽ കിടക്കുന്ന മാലിന്യങ്ങളിലെ പ്ലാസ്റ്റിക്കും മറ്റും നീറിനീറി കത്തുന്നതുകൊണ്ടാണു പുക അവസാനിക്കാത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്നുള്ള പുക വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ബ്രഹ്മപുരം പ്ലാന്‍റിൽനിന്നുള്ള പുക കഴിഞ്ഞ ദിവസങ്ങളിൽ വൈറ്റില, കടവന്ത്ര, ചന്പക്കര, സൗത്ത് തുടങ്ങിയ പ്രദേശങ്ങളിൽ പലർക്കും ശ്വാസതടസമുൾപ്പെടെയുള്ള ശാരീരിക വൈഷമ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.

തീയണയ്ക്കാനുള്ള ശ്രമങ്ങൾക്കു പലയിടത്തും തടസങ്ങൾ ഏറെയാണ്. ഇടുങ്ങിയ വഴികളിലൂടെ ഫയർ ഫോഴ്സിന്‍റെ വാഹനങ്ങൾക്കു കടന്നുപോകുക പ്രയാസകരമാണ്. വളരെ ദൂരെനിന്നു വെള്ളം ചീറ്റിക്കാനുള്ള സംവിധാനം ആ വാഹനങ്ങളിൽ ഉണ്ടാവുകയുമില്ല. വലിയ കെട്ടിടങ്ങൾക്കും തീപടരാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾക്കുമൊക്കെ കാര്യമായ അഗ്നിസംരക്ഷണ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അല്ലെങ്കിൽ എപ്പോഴും അപകടം പ്രതീക്ഷിക്കണം.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു പല തീപിടിത്തങ്ങൾക്കും കാരണം. പഴയ കെട്ടിടങ്ങളിൽ തീ പടരാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ഹർത്താൽ ദിവസം കോട്ടയം നഗരമധ്യത്തിൽ അടഞ്ഞുകിടന്നിരുന്ന വ്യാപാരസ്ഥാപനത്തിൽ വൻ അഗ്നിബാധ ഉണ്ടായി. ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നാണു സംശയം. 2007 ഏപ്രിലിൽ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അഗ്നബാധയിൽ എട്ടുപേരാണു മരിച്ചത്. അന്പതിലേറെ കടകൾ കത്തിനിശിച്ചു. വ്യാപാരകേന്ദ്രങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും തീ പടർന്നാൽ നഷ്‌ടം അതിഭീമമായിരിക്കും. അതുകൊണ്ടുതന്നെ, ഷോപ്പിംഗ് മാളുകളിൽ മാത്രമല്ല, ചെറിയ കടകളിൽപ്പോലും സ്ഥാപനത്തിന്‍റെ വലുപ്പത്തിനും സ്വഭാവത്തിനും അനുസൃതമായി മുൻകരുതൽ ഉണ്ടായിരിക്കണം.

നെൽക്കൃഷിക്കുശേഷം വൈയ്ക്കോലിനു തീയിടുന്നതും അപകടത്തിനിടയാക്കാം. ഇതുളവാക്കുന്ന പുകയും അനാരോഗ്യകരമാണ്. ന്യൂഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് അയൽ സംസ്ഥാനങ്ങളിലെ ഗോതന്പുവയലുകളിൽ തീയിടുന്നതു കാരണമാകാറുണ്ട്. കേരളത്തിലെ തോട്ടം മേഖലയിലും അഗ്നിക്കെതിരേ ജാഗ്രത ആവശ്യമാണ്.

ഇനിയുള്ള വേനൽ ദിവസങ്ങളിൽ നാം കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. പാലക്കാടു മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിൽ ശനിയാഴ്ച പകൽ 40 ഡിഗ്രി സെൽ‌ഷസാണു രേഖപ്പെടുത്തിയത്. കോട്ടയത്തു കഴിഞ്ഞയാഴ്ച ഒരു ദിവസം തലേദിവസത്തേക്കാൾ നാലു സെൽഷസിന്‍റെ വ്യത്യാസമാണു താപനിലയിലുണ്ടായത്. അഗ്നിസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുക അത്യാവശ്യം.