Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോലീസ് സേനയുടെ മനോവീര്യം തകർക്കരുത്
അച്ചടക്കവും കാര്യക്ഷമതയുമുള്ള പോലീസ് സേന സമൂഹത്തിന്റെ കരുത്താണ്. ജനാധിപത്യ സംവിധാനത്തിൽ പോലീസ് സേന മർദനോപകരണമല്ല, ജനസേവനത്തിനുള്ള ഉപകരണമാണ്. അതിനനുസൃതമായ രീതിയിൽ അവരെ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും വേണം. വിനയാന്വിതമായ പെരുമാറ്റം, അധികാരികളോടും നിയമവ്യവസ്ഥയോടുമുള്ള വിധേയത്വം എന്നിങ്ങനെ പോലീസ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ഓരോ അക്ഷരത്തിനും കല്പിച്ചിരിക്കുന്ന അർഥം അതിന്റെ പൂർണതയിൽ ഉൾക്കൊള്ളുന്പോഴാണു സേനയുടെ അന്തസ് ഉയർത്തിപ്പിടിക്കാനാവുക. എന്നാൽ, അടുത്തകാലത്തായി പോലീസിന്റെ അന്തസു കെടുത്തുന്നതും ആത്മവീര്യം നഷ്ടപ്പെടുത്തുന്നതുമായ നിരവധി സംഭവങ്ങളുണ്ടാകുന്നു.
പോലീസ് ആരുടെയെങ്കിലും ചട്ടുകമായി മാറുന്പോൾ അവർക്കു ജനങ്ങളോടുള്ള പ്രതിബദ്ധത നഷ്ടമാകും. അധികാരത്തിലിരിക്കുന്നവരുടെ പാദസേവകരായി പോലീസ് മാറുന്ന അവസരങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ സമൂഹത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുന്നതിൽ പോലീസ് പരാജയപ്പെട്ടേക്കാം. അച്ചടക്കത്തിന് ഏറെ പ്രാധാന്യമുള്ളൊരു ജോലിയാണെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കപ്പെടുന്പോൾ പോലീസുകാർ വലിയ മാനസിക സമ്മർദങ്ങൾക്കിരയാകും. ഇത്തരമൊരു സാഹചര്യത്തിലേക്കു പോലീസ് സേനയെ വലിച്ചിഴയ്ക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്കും ഭരണകൂടത്തിനും വലിയ പങ്കുണ്ട്. പോലീസിന് അവരുടെ ജോലി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയും അവർ വഴിവിട്ടു പ്രവർത്തിക്കുന്പോൾ തക്ക സമയത്ത് ഇടപെട്ട് നീതിയും നിയമവും ഉറപ്പുവരുത്തുകയുമാണു ഭരണകൂടം ചെയ്യേണ്ടത്.
സസ്പെൻഷൻ, സ്ഥലംമാറ്റം, ബുദ്ധിമുട്ടുള്ള ചുമതലകൾ, കാര്യമായ ജോലിയൊന്നുമില്ലാത്ത തസ്തികകൾ എന്നിവയൊക്കെ പോലീസിലെ “അനുസരണയില്ലാത്തവരെ’’ നിലയ്ക്കു നിർത്താൻ ഭരണകൂടം ഉപയോഗിക്കുന്ന വഴികളാണ്. മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റവും മാനസികമായ ഉപദ്രവങ്ങളും പല പോലീസ് സേനാംഗങ്ങളെയും വിഷമവൃത്തത്തിലാക്കാറുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽമാത്രം അന്‍പതോളം പോലീസുദ്യോഗസ്ഥർ ജീവനൊടുക്കിയതായി ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽരംഗത്തെ പ്രശ്നങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പോലീസ് സേനയ്ക്കു നാണക്കേടായ പല സംഭവങ്ങളും അടുത്തകാലത്തു കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കായംകുളത്തിനടുത്തു വള്ളികുന്നത്തു പോലീസുകാരിയെ പോലീസുകാരൻ വെട്ടിയും കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തിയ സംഭവം മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ചികിത്സ ആവശ്യമുള്ള പലരും നമ്മുടെ പോലീസ് സേനയിലുണ്ടെന്ന കാര്യം തള്ളിക്കളയാനാവില്ല.
തലസ്ഥാനനഗരമായ ന്യൂഡൽഹിയിലെ വിഷാദരോഗമോ മാനസിക പ്രശ്നങ്ങളോ ഉള്ള പോലീസുകാരുടെ പട്ടിക ഉടൻ തയാറാക്കാൻ ഡൽഹി പോലീസ് കമ്മീഷണർ ഈയിടെ ഉത്തരവിട്ടിരുന്നു. ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം വർധിച്ചതിനെത്തുടർന്നായിരുന്നു ഈ ഉത്തരവ്. 2018ൽ പതിനഞ്ചും 2017ൽ പതിമ്മൂന്നും പോലീസുകാരാണു ഡൽഹിയിൽ ജീവനൊടുക്കിയത്. സർവീസ് റിവോൾവറിൽനിന്നു വെടിയുതിർക്കുകയായിരുന്നു ഇവരിൽ ചിലർ. നിറതോക്കും ഇടറിയ മനസുമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവിതത്തിനു മാത്രമല്ല, മറ്റുള്ളവരുടെ ജീവനും ഭീഷണിയാകാം.
കൊച്ചി സിറ്റി സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായ ഇൻസ്പെക്ടർ വി.എസ്. നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവം മേലുദ്യോഗസ്ഥനുമായുള്ള സംഘർഷത്തിന്റെ ഭാഗമാണെന്നു പറയപ്പെടുന്നു. നിയമവും ചട്ടങ്ങളും ചിലരുടെ കാര്യത്തിൽമാത്രം വഴിമാറ്റിവിടുന്പോൾ സത്യസന്ധരും നീതിനിഷ്ഠരുമായ ചിലർക്ക് അതിനോടു പൊരുത്തപ്പെട്ടു പോകാനാവില്ല. സേനയിൽ അത്തരം നിലപാടുകൾ സ്വീകരിക്കുന്നവർക്കു പിന്തുണയും പ്രോത്സാഹനവും നൽകാൻ ചുരുക്കം ചില മേലുദ്യോഗസ്ഥർ ശ്രമിക്കുമെങ്കിലും ഒട്ടുമിക്കവരും കാര്യം കാണാൻ കണ്ണടയ്ക്കണമെന്ന നിലപാടുകാരാണ്. രാഷ്ട്രീയക്കാരെയും ഭരണത്തിലിരിക്കുന്നവരെയും പ്രീതിപ്പെടുത്താൻ എന്തു വളഞ്ഞ വഴിയും സ്വീകരിക്കുന്നവർ സേനയുടെ ആത്മവീര്യം കെടുത്തുക മാത്രമല്ല, ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസ്യത നഷ്ടമാക്കുകയും ചെയ്യും.
കണ്ണൂർ ജില്ലാ സായുധ പോലീസ് പരിശീലനകേന്ദ്രത്തിലെ സിവിൽപോലീസ് ഓഫീസറെ മേലുദ്യോഗസ്ഥൻ ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള പരാതി ഇപ്പോൾ അന്വേഷണത്തിലാണ്. എ.ആർ. ക്യാന്പിലെ എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്കെതിരേയാണു പരാതി നല്‍കിയിരിക്കുന്നത്. അസഭ്യം വിളിക്കുകയും ആത്മാഭിമാനം തകർക്കുന്ന വിധത്തിൽ പെരുമാറുകയും അവധി നിഷേധിക്കുകയുമൊക്കെ ചെയ്തതായി ആദിവാസി മേഖലയിൽനിന്നു വരുന്ന ഈ പോലീസുകാരൻ പരാതിപ്പെട്ടിട്ടുണ്ട്.
പോലീസ് സേനയിലെ സംഘടനാ പ്രവർത്തനത്തെക്കുറിച്ചു നേരത്തേയും വിമർശനം ഉയർന്നിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസുകാരുടെ തപാൽ ബാലറ്റ് ശേഖരിച്ചതിന്റെ പേരിൽ പോലീസ് അസോസിയേഷൻ പ്രതിക്കൂട്ടിലായി. ഇതെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പോലീസ് സേനയിൽ രാഷ്ട്രീയാതിപ്രസരം രൂക്ഷമാകുന്നുവെന്നും ഇതു സേനയുടെ വിശ്വാസ്യത തകർക്കുമെന്നും ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും സംസ്ഥാന ഇന്റലിജൻസ് മേധാവി കഴിഞ്ഞ വർഷം സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ മുദ്ര ചാർത്തിയ ബാലറ്റ് യന്ത്രത്തിനും തെരുവിലും വീടുകളിലും ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കേണ്ടവർക്ക് ഉണർന്നിരുന്നു ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള ആത്മധൈര്യം ഉണ്ടാകണം. അത് അവർക്കു പകർന്നു നൽകുന്നതിനു മേലധികാരികൾക്കും ഭരണാധികാരികൾക്കും സവിശേഷ ബാധ്യതയുണ്ട്. സമ്മർദങ്ങൾക്കു വഴങ്ങേണ്ടിവരുന്പോൾ അവർക്കു കാര്യക്ഷമമായി ജോലി ചെയ്യാൻ കഴിയില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരാണ് ഇന്നു പോലീസ് സേനയിൽ എത്തുന്നവരിലേറെയും. ജനങ്ങളോടു മാന്യമായി പെരുമാറാനും നിയമം പാലിക്കുന്നവരെ ബഹുമാനിക്കാനും അവർ പഠിക്കണം. അതേസമയം ക്രിമിനലുകളെ നേരിടാനുള്ള ധീരതയും അവർക്കുണ്ടാകണം. പോലീസുകാരും മനുഷ്യരാണ്. അവർ അണിയുന്ന യൂണിഫോം അവരിൽ ഭരമേല്പിക്കുന്ന ദൗത്യം വിജയകരമായി നിറവേറ്റാൻ അവരെ അനുവദിക്കുക.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top