Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജീവന്റെ വേരറുക്കുന്പോൾ കേഴുക മമ രാജ്യമേ
മഹാരാഷ്ട്രയിലെ കരിന്പുപാടങ്ങളിൽ പണിയെടുക്കാൻ വരുന്ന സ്ത്രീത്തൊഴിലാളികൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നതായുള്ള വാർത്ത തിളങ്ങുന്ന ഇന്ത്യയുടെ ഇരുണ്ട മുഖമാണു വെളിച്ചത്തു കൊണ്ടുവരുന്നത്
‘തിളങ്ങുന്ന ഇന്ത്യ’യെക്കുറിച്ചും ‘ഡിജിറ്റൽ ഇന്ത്യ’യെക്കുറിച്ചും ലോകത്തിലെ അഞ്ചാം സാന്പത്തികശക്തിയാകുന്നതിനെക്കുറിച്ചുമൊക്കെ വലിയ അവകാശവാദങ്ങൾ മുഴക്കുന്ന ഭരണകർത്താക്കളുടെയും നേതാക്കളുടെയും കള്ളി തെളിയുന്നൊരു വാർത്തയാണു കഴിഞ്ഞദിവസം വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മഹാരാഷ്ട്രയിലെ കരിന്പിൻതോട്ടങ്ങളിൽ പണിയെടുക്കുന്ന മുപ്പതിനായിരത്തോളം സ്ത്രീ തൊഴിലാളികളുടെ ഗർഭപാത്രം നീക്കം ചെയ്തതിനെക്കുറിച്ചായിരുന്നു ആ വാർത്ത. മാസമുറ മൂലം സ്ത്രീകൾക്ക് ജോലി ചെയ്യാൻ സാധിക്കാതെപോകുന്നത് ഒഴിവാക്കാനാണത്രേ ഇത്തരത്തിൽ ഗർഭപാത്രം നീക്കം ചെയ്യുന്നത്.
സ്ത്രീകളുടെ പ്രത്യേക ശാരീരികാവസ്ഥയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അവർക്ക് ജോലിയിൽനിന്നു വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാക്കിയേക്കാം. അത് ഒഴിവാക്കാൻ കരിന്പിൻ പാടങ്ങളിൽ സ്ത്രീകളെ കൂട്ടത്തോടെ തൊഴിലിനായി കരാറിൽ എടുക്കുന്നവർ ഇത്തരത്തിൽ ജോലിയിൽനിന്നു വിട്ടുനിൽക്കാൻ സാധ്യതയുള്ളവരെ ഒഴിവാക്കും. തുടർച്ചയായി ജോലി ചെയ്യാൻ ശേഷിയുള്ളവരെയേ അവർക്കു വേണ്ടൂ. ഇതിനായി മുപ്പതിനായിരത്തോളം പാവപ്പെട്ട സ്ത്രീത്തൊഴിലാളികളുടെ ഗർഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന കാര്യം ഈയിടെ വെളിപ്പെടുത്തിയതു മഹാരാഷ്ട്രയിലെ ഒരു മന്ത്രിയാണ്-നിതിൻ റാവത്ത്. വിശപ്പടക്കാൻ സ്ത്രീകൾ ഇത്തരമൊരു കടുംകൈ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി നിതിൻ റാവത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നൽകി.
മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണത്രേ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ബീഡിലും ഉസ്മാനാബാദിലും ആയിരക്കണക്കിനു സ്ത്രീകളാണ് ഇപ്രകാരം ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ളതെന്നു മന്ത്രി നിതിൻ റാവത്ത് ചൂണ്ടിക്കാണിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഗർഭപാത്രംപോലും നീക്കം ചെയ്യാൻ ഇന്ത്യയിലെ സ്ത്രീകൾ തയാറാകുന്നുവെന്ന വാർത്ത ലോകസമൂഹത്തിനുമുന്നിൽ നമ്മുടെ ശിരസ് പാതാളത്തോളം താഴ്ത്തും.
കരിന്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവരുടെ പരിതാപകരമായ ജീവിത സാഹചര്യങ്ങളെക്കുറിച്ചും മുന്‍പും നിരവധി മാധ്യമവാർത്തകൾ വന്നിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ ഒരു കോൺഗ്രസ് മന്ത്രിതന്നെ ഇക്കാര്യം മുഖ്യമന്ത്രിയെ കത്തുമുഖേന അറിയിച്ചപ്പോഴാണ് വാർത്തയ്ക്കു കൂടുതൽ പ്രചാരം ലഭിച്ചത്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന മനുഷ്യത്വരഹിതവും പ്രാകൃതവുമായ സംഭവങ്ങൾ തുടച്ചുനീക്കിയെങ്കിൽ മാത്രമേ നമുക്കു ലോകസമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കാനാവൂ.
മാസമുറ സമയത്ത് സ്ത്രീകൾക്കു ജോലി ചെയ്യാനാവില്ലെന്ന കാരണത്താൽ അവരുടെ ഗർഭപാത്രം നീക്കം ചെയ്യേണ്ടിവരുന്നുവെങ്കിൽ അത്തരമൊരു കൊടുംക്രൂരതയ്ക്ക് അവരെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു കണ്ടെത്തണം. ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർ തങ്ങളുടെ തൊഴിലിനോടു പുലർത്തുന്ന മൂല്യബോധം എത്രമാത്രമുണ്ടെന്ന ചോദ്യവും നവമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
കരിന്പുതോട്ടങ്ങളിൽ ജോലിക്ക് സ്ത്രീതൊഴിലാളികളെ കരാർ ജോലിക്കെടുക്കുന്ന വൻകിട കരിന്പുവെട്ടു കരാറുകാരുടെ ലാഭക്കൊതിയും ഇതിനു പിന്നിലുണ്ട്. സ്ത്രീതൊഴിലാളികളെ ജോലിക്കെടുന്പോൾ അവർ ഇടയ്ക്ക് അവധിയെടുക്കരുതെന്ന കർശനനിബന്ധനയാണ് ഈ കരാർ കഴുകന്മാർ മുന്നോട്ടു വയ്ക്കുന്നത്.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലത്താണ് മഹാരാഷ്ട്രയിലെ ഉൾ ഗ്രാമങ്ങളിൽനിന്ന് കരിന്പു മുറിക്കാനായി സ്ത്രീത്തൊഴിലാളികൾ കൂട്ടത്തോടെയെത്തുന്നത്. ന്യായമായ വേതനം നൽകാതെയും അനാരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുപ്പിച്ചും നടത്തുന്ന ചൂഷണത്തെക്കുറിച്ചു വിവിധ മാധ്യമങ്ങളിൽ ഇതിനുമുന്‍പും റിപ്പോർട്ട് വന്നിട്ടുണ്ട്. ദേശീയ ദിനപത്രങ്ങളിൽപ്പോലും ഇത്തരം വാർത്തകൾ വന്നിരുന്നു. ഭർത്താവിനെയും ഭാര്യയെയും ഒരു യൂണിറ്റായി കണക്കാക്കിയാണു കരാറുകാർ കൂലി നിശ്ചയിക്കുന്നത്. കരിന്പു മുറിക്കൽ ആയാസമുള്ള ജോലിയാണ്. എതെങ്കിലും ദിവസം ഭർത്താവോ ഭാര്യയോ ആരെങ്കിലുമൊരാൾക്കു ജോലി ചെയ്യാൻ സാധിച്ചില്ലെങ്കിൽ കരാറുകാരന് 500 രൂപ പിഴ നൽകണം. ചില കരാറുകാർ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ആശുപത്രിച്ചെലവിനു പണം മുൻകൂറായി നൽകും. അതു പിന്നീടു കൂലിയിൽനിന്നു തിരിച്ചുപിടിക്കും.
കഴിഞ്ഞ എപ്രിലിൽ ദി ഹിന്ദു ബിസിനസ് ലൈനിനുവേണ്ടി രാധേശ്യാം യാദവ് എന്ന മാധ്യമപ്രവർത്തകൻ ബീഡിലെ സ്ത്രീത്തൊഴിലാളികളുടെ ദയനീയാവസ്ഥയെക്കുറിച്ചൊരു റിപ്പോർട്ട് തയാറാക്കിയിരുന്നു. മഹാരാഷ്ട്രയിലെ മറാഠ്വാഡയിൽ കൊടുംവരൾച്ചയിലൂടെ കടന്നുപോയ ഹാജിപ്പൂരിലെ ഒരു കുടിലിലിരുന്നു മണ്ഡ ഉഗാലെ എന്നൊരു സ്ത്രീ ഗർഭപാത്രമുള്ള സ്ത്രീകളെ വിരളമായേ നിങ്ങൾക്കീ ഗ്രാമങ്ങളിൽ കാണാനാവൂ എന്ന് ആ മാധ്യമപ്രവർത്തകനോടു പറഞ്ഞതു തിളങ്ങുന്ന ഇന്ത്യയുടെ വികൃതമുഖം വ്യക്തമാക്കുന്നു. വൻജർവാഡി ഗ്രാമത്തിലെ അന്‍പതു ശതമാനം സ്ത്രീകളും ഗർഭപാത്രം നീക്കം ചെയ്യുന്ന ഹിസ്ട്രക്ടമിക്കു വിധേയരായവരാണെന്ന് ആ റിപ്പോർട്ടിൽ പറയുന്നു.
തതാപി എന്നൊരു സംഘടന സ്ത്രീകളുടെ ഈ ദുര്യോഗത്തെക്കുറിച്ചു പഠനം നടത്തിയിരുന്നു. മാസമുറ ഒഴിവാക്കാൻ ഹിസ്ട്രക്ടമി അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന ഗ്രാമീണരുടെ തെറ്റിദ്ധാരണയും ഇത്തരം കൂട്ട ശസ്ത്രക്രിയയ്ക്കു കാരണമാകുന്നുണ്ട്. ഇത്തരമൊരു ശസ്ത്രക്രിയയുടെ അനന്തരഫലങ്ങളെക്കുറിച്ചൊക്കെ അവർ തികച്ചും അജ്ഞരാണ്. ഹിസ്ട്രക്ടമിക്കു വിധേയരാകുന്നവർക്കു ഹോർമോൺ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം, മാനസികനിലയിലും വ്യതിയാനമുണ്ടാകും. അമിതവണ്ണത്തിനും ഇതു കാരണമാകാറുണ്ട്.
ഗ്രാമീണജനതയുടെ ആരോഗ്യസംരക്ഷണത്തിനും ശിശു-വനിതാ ക്ഷേമത്തിനുമൊക്കെ പ്രത്യേക വകുപ്പുകളും മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും വൻതുക ബജറ്റുവിഹിതവുമൊക്കെയുള്ള ഒരു രാജ്യത്ത് ഇന്നും ഇത്തരം പ്രാകൃതമായ കാര്യങ്ങൾ നടക്കുന്നുവെന്നത് ലജ്ജാകരം! ലോകരാഷ്ട്രങ്ങളുടെ മുന്നിൽ മേന്മ പറയുന്നവർക്കു രാജ്യത്തിനകത്തു നടക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാനോ അറിയാനോ പഠിക്കാനോ സമയമില്ല. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്നു പറഞ്ഞ രാഷ്ട്രപിതാവിനെപ്പോലും അപമാനിക്കാൻ മടിക്കാത്ത നാം ഗ്രാമങ്ങളിലെ ഈ പട്ടിണിക്കോലങ്ങളുടെ ജീവനോ അവർ ജീവൻ നൽകുന്ന കുഞ്ഞുങ്ങൾക്കോ എന്തു വിലയാണു കല്പിക്കന്നത്? അധികാരത്തിന്റെയും സന്പത്തിന്റെയും രാജകീയാലസ്യത്തിൽ കഴിയുന്നവർക്കു മുന്നിൽ ഇത്തരം യാഥാർഥ്യങ്ങൾ വലിയ വെല്ലുവിളിയും ചോദ്യചിഹ്നവുമായി അവശേഷിക്കും. അതിനെ അവഗണിച്ചുകൊണ്ട് ആർക്കും അധികകാലം മുന്നോട്ടുപോകാനാവില്ല.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top