പാതിവെന്ത വസ്തുതകളും മാധ്യമവിധികളും
സത്യം ചെരുപ്പിടുംമുമ്പേ നുണ രണ്ടുവട്ടം ലോകയാത്ര നടത്തിയിരിക്കും എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മാധ്യമറിപ്പോർട്ടുകൾ ഇപ്പോൾ ധാരാളം ഉണ്ടാകുന്നുണ്ട്.

പാതിവെന്ത വസ്തുതകളുടെ അടിസ്ഥാനത്തിൽ നീതിനിർവഹണ സംവിധാനത്തെ അധിക്ഷേപിക്കാനുള്ള ലൈസൻസല്ല അഭിപ്രായസ്വാതന്ത്ര്യം എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയവും ഗൗരവമുള്ളതുമാണ്. അന്വേഷണസംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കു മുൻകൂർ ജാമ്യം നൽകിയ വിധിന്യായത്തിലാണു ഹൈക്കോടതി ഈ കേസിലെ കോടതിനടപടികൾ ടെലിവിഷൻ ചാനലുകളും സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്ത രീതിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

കോടതികൾ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നോ നിയമനടത്തിപ്പിന്‍റെ അടിസ്ഥാനവസ്തുതകൾ എന്താണെന്നോ അറിയാതെയാണ് ഈ മാധ്യമ അധിക്ഷേപമെന്നും കോടതി വിമർശിച്ചു. പൊതുതാത്പര്യമുള്ള കേസുകളിൽ തങ്ങൾ ജനവികാരത്തിനൊപ്പമാണെന്ന വ്യാജേന പക്ഷപാതപരമായ റിപ്പോർട്ടുകൾ നൽകി നിക്ഷിപ്ത അജൻഡകൾക്കനുസരിച്ചു പൊതുബോധ രൂപീകരണം നടത്തി നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന പ്രവണത മാധ്യമങ്ങൾക്കിടയിൽ വർധിക്കുകയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. മാധ്യമധാർമികതയും നീതിനിർവഹണവും മൂല്യം ചോരാതെ പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം കോടതിയുടെ ഉപദേശം ഗൗരവത്തിലെടുക്കും.

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ അവിഭാജ്യഘടകമാണെന്നതിൽ തർക്കമില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണു കോടതിനടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ സംഭവിക്കുന്ന പാകപ്പിഴകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ രാജ്യത്തെ ഭരണഘടനാ കോടതികൾ അങ്ങേയറ്റം താത്പര്യം കാട്ടുന്നുണ്ടെന്നും എന്നാലിതു നീതിനിർവഹണ സംവിധാനത്തെ അധിക്ഷേപിക്കാനുള്ള ലൈസൻസായി കാണരുതെന്നും കോടതി പറഞ്ഞു. ജനാധിപത്യ സംവിധാനത്തിന്‍റെ മൂന്ന് ആധാരശിലകളാണു ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും ജുഡീഷറിയും. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങൾക്കു ജനാധിപത്യത്തിന്‍റെ നാലാംതൂണ് എന്ന പദവിയാണുള്ളത്.

ഈ ഘടകങ്ങളെല്ലാം പരസ്പരപൂരകമായി പ്രവർത്തിക്കുമ്പോഴാണ് ഉത്തമ ജനാധിപത്യ വ്യവസ്ഥിതി രൂപപ്പെടുക. അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പതാകവാഹകരായ മാധ്യമങ്ങൾക്കു ലെജിസ്ളേച്ചറിന്‍റെയും എക്സിക്യൂട്ടീവിന്‍റെയുമൊക്കെ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ അവകാശമുണ്ട്. എന്നാൽ, ജുഡീഷറിയുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്ന വിധത്തിൽ റിപ്പോർട്ടുകൾ നൽകുന്നത് ആരോഗ്യകരമല്ല.

ദിലീപ് ഉൾപ്പെട്ട ഗൂഢാലോചനക്കേസ് ചാനലുകളും സമൂഹമാധ്യമങ്ങളും വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. ദിലീപിനെതിരേ ആരോപണങ്ങളുമായി വന്നയാൾ പറഞ്ഞതെല്ലാം "വെളിപ്പെടുത്തൽ' ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. സാമാന്യയുക്തിക്കു നിരക്കാത്ത പല കാര്യങ്ങളും അതിലുണ്ടായിരുന്നു. കോടതിയിൽ അതു സ്വീകരിക്കപ്പെടാതെ വന്നപ്പൾ കോടതിയെ വിമർശിക്കുന്ന രീതിയിൽ വിശകലനങ്ങളും വ്യാഖ്യാനങ്ങളും ചില മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടു.

വാദത്തിനിടെ സാന്ദർഭികമായി വന്ന ചില പരാമർശങ്ങൾ കോടതി ഉദ്ദേശിക്കാത്ത രീതിയിലുള്ള അർഥവ്യാഖ്യാനങ്ങളോടെ ചർച്ചയാക്കപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മറവിൽ നീതിനിർവഹണത്തെ അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നു കോടതി വ്യക്തമാക്കിയത് അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളാൻ എല്ലാവരും തയാറാകുമെന്നു കരുതാം. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരായ പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം എന്നതിൽ കേരളസമൂഹത്തിന് ഏകമനസാണുള്ളത്. എന്നാൽ, ഈ കേസിന്‍റെ അനുബന്ധമായി വന്ന ഗൂഢാലോചനക്കേസിൽ പ്രതികൾക്കെതിരേ പ്രഥമദൃഷ്‌ട്യാ യാതൊരു തെളിവുമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു. മാധ്യമചർച്ചകളൊന്നും കോടതി തീരുമാനത്തെ സ്വാധീനിച്ചില്ല.

ജനശ്രദ്ധ നേടുന്ന പല കേസുകളിലും വലിയതോതിൽ മാധ്യമചർച്ച സംഘടിപ്പിച്ചു തത്പരകക്ഷികൾ ആഗ്രഹിക്കുംവിധം പൊതുബോധം രൂപപ്പെടുത്തി കോടതികളെപ്പോലും സമ്മർദത്തിലാക്കാൻ ശ്രമിക്കുന്ന അപകടകരമായ പ്രവണത കേരളത്തിൽ വർധിച്ചുവരികയാണ്. അഭയാ കേസ്, ബാർ കോഴ കേസ്, സോളാർ കേസ്, ബിഷപ് ഫ്രാങ്കോ കേസ് തുടങ്ങിയവ ഇങ്ങനെ മാധ്യമവിചാരണ നടത്തി, കോടതി കുറ്റംകണ്ടെത്തുന്നതിനു മുമ്പേ കുറ്റാരോപിതരെ തേജോവധത്തിനു വിധേയമാക്കിയവയാണ്. പിന്നീടു വിചാരണക്കോടതി ഇവരിലാരെങ്കിലും നിരപരാധികളാണെന്നു കണ്ടെത്തിയാലും പൊതുജനം വിശ്വസിക്കാത്ത രീതിയിലായിരുന്നു മാധ്യമവിചാരണകളിലെ വിധിതീർപ്പ്.

കേസ് വിസ്താരത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി ആരെയെങ്കിലും നിരപരാധികളായി കണ്ടെത്തിയാലും ചില മാധ്യമങ്ങൾ അതു സമ്മതിക്കാത്ത സ്ഥിതിയുമുണ്ട്. ബിഷപ് ഫ്രാങ്കോ കേസിലും അതുണ്ടായി. കോടതിവിധിയെ വിമർശിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ രംഗത്തു വന്നതാണ് ഏറ്റവും ഞെട്ടിച്ചത്. എന്തുകൊണ്ട് ഇദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യക്കേസ് എടുത്തില്ല എന്നു പല നിയമജ്ഞരും ചോദിക്കുകയുണ്ടായി.

സത്യസന്ധമായി അന്വേഷിക്കുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്താലേ കോടതിയിൽ കേസ് ജയിക്കൂ. നീതി പുലരണമെന്ന ആഗ്രഹത്തേക്കാൾ പലരുടെയും നിക്ഷിപ്ത താത്പര്യങ്ങളാണ് ഇത്തരം പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. മാധ്യമങ്ങൾ അതിരുവിട്ടാലും വിമർശിക്കാൻ പലരും മടിക്കുന്നത് അവയ്ക്കുള്ള ജനസ്വീകാര്യതകൊണ്ടാണ്. സത്യം ചെരുപ്പിടുംമുമ്പേ നുണ രണ്ടുവട്ടം ലോകയാത്ര നടത്തിയിരിക്കും എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മാധ്യമറിപ്പോർട്ടുകൾ ഇപ്പോൾ ധാരാളം ഉണ്ടാകുന്നുണ്ട്. പൂച്ചയ്ക്കാരു മണികെട്ടും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.