ദുരന്തബാധിതർക്കു ജപ്തിനോട്ടീസോ?
പ്രളയബാധിതരുടെ വായ്പാ കുടിശികയുടെ പേരിലുള്ള റിക്കവറി നടപടികൾ നിർത്തിവയ്ക്കാൻ ബാങ്ക് അധികൃതർ തയാറാകണം

പ്രളയം ദുരന്തം വിതച്ച കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ അന്പതിലധികം കുടുംബങ്ങൾക്കു ജപ്തി നോട്ടീസയച്ച വിവിധ ബാങ്കുകളുടെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അപ്രതീക്ഷിത പ്രളയത്തിലും ഉരുൾപൊട്ടലിലും കിടപ്പാടവും വസ്തുവകകളും ജീവനോപാധികളും തകർത്തെറിയപ്പെട്ടവർക്കു ജപ്തി നോട്ടീസ് നൽകിയതു മനുഷ്യത്വരഹിതമായ നടപടിയായി ആർക്കും തോന്നും.

സാങ്കേതിക കാരണങ്ങൾ പറഞ്ഞൊന്നും ഈ നടപടിയെ ന്യായീകരിക്കാൻ കഴിയില്ല. ദുരന്തത്തിന്‍റെ ആഘാതത്തിൽനിന്നു കരകയറാൻ ശ്രമിക്കുന്നവർക്കു നോട്ടീസ് അയയ്ക്കുംമുന്പ് അല്പം സാവകാശം നൽകാൻ ബാങ്കുകൾക്കു കഴിയുമായിരുന്നില്ലേ? ഒൗദ്യോഗിക നടപടികൾക്കു മാനുഷികമുഖം നഷ്ടപ്പെടുന്പോഴാണു സാധാരണജനങ്ങൾക്കു വ്യവസ്ഥാപിത ഭരണക്രമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത്. പ്രളയബാധിതരുടെ വായ്പാ കുടിശികയുടെ പേരിലുള്ള റിക്കവറി നടപടികൾ നിർത്തിവയ്ക്കാൻ ബാങ്ക് അധികൃതർ തയാറാകണം.

കോവിഡിനെത്തുടർന്നു കഴിഞ്ഞ രണ്ടുവർഷമായി മാസശന്പളക്കാർ ഒഴികെയുള്ള സാധാരണക്കാരെല്ലാം വലിയ സാന്പത്തിക പ്രതിസന്ധിയിലാണ്. അതിനിടെയാണ് കൂട്ടിക്കൽ -കൊക്കയാർ മേഖലകളിൽ 2021 ഒക്ടോബർ 16ന് അതിത്രീവ്രമഴയും ഉരുൾപൊട്ടലുമുണ്ടായത്.

പതിമൂന്നുപേർ മരിച്ചു. നൂറുകണക്കിനാളുകളുടെ വീടും കൃഷിസ്ഥലങ്ങളും തകരുകയും ജീവനോപാധികൾ ഇല്ലാതാകുകയും ചെയ്തു. സാധാരണക്കാർ ചെയ്യുന്നതുപോലെ ഇവിടെയും നിരവധിപേർ വീടും സ്ഥലവും പണയം വച്ച് കാർഷിക വായ്പയും ഭവനവായ്പയും ചെറുകിട സംരംഭ വായ്പയുമൊക്കെ എടുത്തിട്ടുണ്ട്. അതാണു പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്നു വൻതുകയായി മാറി ജപ്തിനടപടികളിലേക്കു നീങ്ങിയത്. കൃഷിയിൽനിന്നോ ബിസിനസിൽനിന്നോ സംരംഭത്തിൽനിന്നോ ആദായം ലഭിച്ചുതുടങ്ങുന്പോൾ തിരിച്ചടയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് എല്ലാവരും വായ്പയെടുക്കുക.

പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുന്നവർക്കു കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നതു സ്വാഭാവികം. അതു മനസില്ലാത്തതുകൊണ്ടല്ല, മാർഗമില്ലാത്തതുകൊണ്ടാണ്. കൊടുത്ത വായ്പ പലിശസഹിതം തിരിച്ചുപിടിക്കേണ്ടതു ബാങ്ക് അധികൃതരുടെ കടമയാണ് എന്നതും വാസ്തവം. പക്ഷേ പ്രകൃതിദുരന്തം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ സഹാനുഭൂതിയോടെ പെരുമാറാനുള്ള വിവേകം ബാങ്കുകൾക്കുണ്ടാകണം. ബാങ്കുകളുടെ തലപ്പത്തിരിക്കുന്നവരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

സർക്കാരിന്‍റെ ഇടപെടലുകളും ഇക്കാര്യത്തിലുണ്ടാകണം. കൂട്ടിക്കൽ- കൊക്കയാർ മേഖലയിൽ പ്രളയമുണ്ടായി ആറുമാസം കഴിഞ്ഞിട്ടും പുനരുജ്ജീവന നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. പ്രളയബാധിതർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നുണ്ടെന്ന് അധികാരികൾ അവകാശപ്പെടുന്പോഴും ദുരന്തമേഖലയിലെ അവസ്ഥ പരിതാപകരമാണെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

തകർന്ന പാലങ്ങളുടെയും റോഡുകളുടെയും നിർമാണപ്രവർത്തനങ്ങൾ ഒന്നുമായിട്ടില്ല. കർഷകർ പലരുടെയും കൃഷിഭൂമി പൂർണമായി ഒലിച്ചുപോയതിനാൽ അവർക്കു വരുമാനം ഇല്ലാതായി. കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലച്ചതോടെ കർഷകത്തൊഴിലാളികളുടെ ജീവിതമാർഗവും അടഞ്ഞു. ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകൾ തകർന്നു ഗതാഗതം തടസപ്പെട്ടു കിടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേറെ. തൊഴിലുറപ്പ് ജോലിയിൽനിന്നു കിട്ടുന്ന വരുമാനവും റേഷൻകടയിൽനിന്നു കിട്ടുന്ന ഭക്ഷ്യവസ്തുക്കളും കൊണ്ടാണു പലരും ജീവിതം മുന്നോട്ടുനീക്കുന്നത്. ഇതിനിടയിൽ ബാങ്കുവായ്പകൾ എങ്ങനെ തിരിച്ചടയ്ക്കാനാണ്? കടം വീട്ടാനായി സ്ഥലം വില്ക്കാമെന്നു വച്ചാൽ അതും നടക്കില്ല. പ്രക്രൃതിദുരന്തങ്ങളുണ്ടാകാത്ത സ്ഥലങ്ങളിലെ സാധാരണക്കാർ പോലും വായ്പകൾ തിരിച്ചടയ്ക്കാൻ ക്ലേശിക്കുന്ന സമയമാണിതെന്ന് ഓർക്കണം.

ജപ്തിനോട്ടീസുകൾ അയച്ചതു വർഷാന്ത്യത്തിലെ സാധാരണ നടപടിക്രമം മാത്രമാണെന്നു ചില ബാങ്കുകൾ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ അതിനുമില്ലേ ഒരു ഒൗചിത്യം? ആരെയും ഇറക്കിവിടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ നിർവാഹമില്ലാത്തവരുടെ കാര്യത്തിൽ അധികൃതർ ഇടപെട്ട് യുക്തമായ തീരുമാനങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായ സാവകാശം അനുവദിക്കണം.

പ്രളയബാധിതർക്കുള്ള സർക്കാർ സഹായങ്ങൾ ഇനിയും കിട്ടാനുണ്ടെങ്കിൽ അവ അടിയന്തരമായി ലഭ്യമാക്കണം. ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിച്ചു സംരക്ഷിക്കുന്ന പാരന്പര്യമാണു കേരളത്തിനുള്ളത്. ദുരന്തനാളുകളിൽ രക്ഷാപ്രവർത്തനത്തിനു സർക്കാരും സമൂഹവും കാട്ടിയ കരുതലും ശുഷ്കാന്തിയും പുനരുജ്ജീവന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നില്ല എന്നതു വാസ്തവമാണ്. അതു മനഃപൂർവമല്ലായിരിക്കാം. തകർന്ന റോഡുകളും പാലങ്ങളും നന്നാക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്.

ദുരന്തമേഖലയിലെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ അനാവശ്യ നടപടിക്രമങ്ങളിലും ചുവപ്പുനാടയിലും കുടുങ്ങാതെ യഥാസമയം നടക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. 2018-ലെ മഹാപ്രളയത്തിനുശേഷം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റീബിൽഡ് കേരള പദ്ധതി എങ്ങുമെത്തിയില്ല എന്നത് ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഉദാഹരണമായി നിൽക്കുന്നുണ്ട്.