കരുതലും ജാഗ്രതയും വിടാതെ കോവിഡിനൊപ്പം ജീവിക്കാം
ഇന്ത്യയിൽ 4.30 കോടി പേർക്കു കോവിഡ് ഉണ്ടായെന്നാണു കണക്ക്. 5,16,703 പേർ മരിച്ചു. കോവിഡിനൊപ്പം കരുതലോടെ ജീവിക്കുക എന്ന മാർഗമാണ് ഇപ്പോൾ മുന്നിലുള്ളത്

രാജ്യത്തു കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഈമാസം 31 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരിക്കുകയാണ്. എന്നാൽ, മാസ്ക് ധരിക്കലും ആളകലം പാലിക്കലും തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശത്തിൽ പറയുന്നു. മഹാമാരിയിൽനിന്നു രാജ്യം മോചനംപ്രാപിക്കുകയാണ് എന്നതിന്‍റെ സൂചനയെന്ന നിലയിൽ ആശ്വാസകരമാണ് ഈ കേന്ദ്ര നിർദേശം. സാധാരണക്കാരന്‍റെ ജീവിതം വളരെ ദുരിതപൂർണമാക്കിയ രണ്ടുവർഷമാണു കടന്നുപോയത്.

കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങുന്നത് 2020 മാർച്ച് 24-നായിരുന്നു. പിറ്റേന്നു ദേശീയ ലോക്ഡൗൺ തുടങ്ങി. മാസ്ക് ധരിക്കൽ, ആളകലം പാലിക്കൽ, സാനിറ്റൈസേഷൻ, ക്വാറന്‍റൈൻ തുടങ്ങിയ പുതിയ ശീലങ്ങൾ ജീവിതത്തിന്‍റെ ഭാഗമായി. കടുത്ത നിയന്ത്രണങ്ങളിൽനിന്നുള്ള തിരിച്ചുപോക്ക് സാധാരണ ജനങ്ങളെ സന്തോഷിപ്പിക്കുന്നു.

മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ രാജ്യാന്തരപ്രശംസ നേടിയ നാടാണു കേരളം. പിന്നീടു കോവിഡിന്‍റെ പേരിൽ ഇവിടെ എന്തൊക്കെയാണു കാട്ടിക്കൂട്ടിയത്! കർക്കശ നിയന്ത്രണങ്ങളിൽ വളരെ ബുദ്ധിമുട്ടിയെങ്കിലും കോവിഡിനെ പ്രതിരോധിക്കുന്നതിന് അതെല്ലാം സഹിക്കാൻ ജനങ്ങൾ തയാറായിരുന്നു. പക്ഷേ അവരുടെ ക്ഷമയെ പരീക്ഷിക്കുന്ന സമീപനങ്ങളുമുണ്ടായി.

എത്രയോപേരാണു പോലീസിന്‍റെ അധിക്ഷേപത്തിന് ഇരയായത്! ആരാധനാലയങ്ങളിൽ ആളുകൂടിയെന്നു പറഞ്ഞു കേസെടുത്ത് ആളാകാൻ നോക്കിയ പോലീസുകാരുമുണ്ട്. രാഷ്‌ട്രീയ യോഗങ്ങളിലെ ആൾക്കൂട്ടത്തെ ഇവർ കണ്ടില്ല. ജനാധിപത്യ ഭരണക്രമത്തിൽ ജനക്ഷേമം നോക്കിയാണു സർക്കാർ പ്രവർത്തിക്കേണ്ടത് എന്നാണു സങ്കല്പം. എന്നാൽ, നിയമങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ചു ജനങ്ങളെ ദ്രോഹിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കു ചുമത്തിയ കനത്ത പിഴ ഉദാഹരണം. കോവിഡ് നിയമലംഘനത്തിനു സംസ്ഥാനത്തു നിയമനടപടി നേരിട്ടത് 66 ലക്ഷത്തോളം പേരാണ്. അവരിൽനിന്നു പിഴയായി ഈടാക്കിയത് 350 കോടി രൂപ! മാസ്ക് ധരിക്കാത്തവരിൽനിന്നു തന്നെ 213.68 കോടി രൂപ ഈടാക്കി. ഇത്രയും ശുഷ്കാന്തി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ കാട്ടിയോ എന്ന ചോദ്യം ന്യായമാണ്.

മാസ്ക് ധരിച്ചില്ലെങ്കിലും കേസെടുക്കരുതെന്നാണു കേന്ദ്രത്തിന്‍റെ പുതിയ നിർദേശം. ഇക്കാര്യത്തിൽ വ്യക്തത വരാൻ സംസ്ഥാന സർക്കാരിന്‍റെ പുതിയ ഉത്തരവിറങ്ങണം. സർക്കാർനിർദേശങ്ങൾ അനുസരിക്കാൻ പൊതുവേ തയാറാകുന്നവരാണു കേരളീയർ. അതുകൊണ്ടു മാസ്ക് ധരിക്കലും ആളകലം പാലിക്കലും തുടരണമെന്ന നിർദേശം പാലിക്കപ്പെടുമെന്നു കരുതാം. ഇന്ത്യയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാമാരി വിട്ടുപോയിട്ടില്ല. ദക്ഷിണകൊറിയയിലും ഓസ്ട്രേലിയയിലും യൂറോപ്പിൽനിന്നുമൊക്കെ പുതിയ കോവിഡ് തരംഗത്തിന്‍റെ സൂചനകൾ വന്നുതുടങ്ങിയിട്ടുണ്ട്.

മഴക്കാലം തുടങ്ങുന്നതോടെ കോവിഡിന്‍റെ നാലാം തരംഗം തുടങ്ങുമെന്നാണു ചില ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കോവിഡിനു പുതിയ വകഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അതിൽ പലതും അതിവേഗം പടരുന്നതും മാരകശേഷിയുള്ളതുമാണെന്നും ലോകാരോഗ്യ സംഘടനയും പറയുന്നു. അതുകൊണ്ടു ജാഗ്രതയും കരുതലും പഴയതോതിൽ തുടരുന്നതാണ് അഭികാമ്യം. എന്നാൽ, ഇതിന്‍റെ പേരിലുള്ള പിഴചുമത്തലും അധിക്ഷേപവും അവസാനിപ്പിക്കണം.

കേരളത്തിൽ 67,000 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണു കണക്ക്. ദിവസം അരലക്ഷത്തോളംപേർക്കു രോഗബാധ എന്ന ഗുരുതര സ്ഥിതി ഒരുസമയത്തു സംസ്ഥാനത്തുണ്ടായിരുന്നു. ഇപ്പോഴത് ആയിരത്തിൽ താഴെയാണ്. രോഗത്തിന്‍റെ തീവ്രതയും മരണനിരക്കും ഒരുപരിധിവരെ കുറയ്ക്കാനായതു വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടാണ്. കേരളത്തിൽ 12 മുതൽ 14 വരെ വയസുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ കഴിഞ്ഞയാഴ്ച തുടങ്ങി. ഈ പ്രായപരിധിയിലുള്ള 15 ലക്ഷം പേരാണുള്ളത്. 15-നും 18-നും ഇടയിലുള്ള കുട്ടികൾക്കുള്ള ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാവാറായി. 60 വയസ് കഴിഞ്ഞവർക്കു നേരത്തേ എടുത്ത അതേ വാക്സിന്‍റെ ബൂസ്റ്റർ ഡോസ് നൽകുന്നതിനും തുടക്കമായിട്ടുണ്ട്.

ലോകത്ത് 47.67 കോടി പേർക്കു കോവിഡ് ബാധയുണ്ടായി. 61,29,645 പേർ മരിച്ചു. 8.1 കോടി പേർക്കു കോവിഡ് പിടിപെടുകയും 10 ലക്ഷത്തിലധികംപേർ മരിക്കുകയും ചെയ്ത അമേരിക്കയിലായിരുന്നു ഏറ്റവും രൂക്ഷമായ സ്ഥിതി. ഇന്ത്യയിൽ 4.30 കോടി പേർക്കു കോവിഡ് ഉണ്ടായെന്നാണു കണക്ക്. 5,16,703 പേർ മരിച്ചു. കോവിഡിനൊപ്പം കരുതലോടെ ജീവിക്കുക എന്ന മാർഗമാണ് ഇപ്പോൾ മുന്നിലുള്ളത്.