University News
സർവകലാശാല സംശയം?
ഞാൻ ബിഎ മലയാളം പാസായിട്ടുള്ള വ്യക്തിയാണ്.എനിക്ക് 45 ശതമാനത്തിൽ കുറവ് മാർക്ക് മാത്രമാണ് ബിഎ മലയാളത്തിനു ലഭിച്ചിട്ടുള്ളത്. മാർക്ക് കുറവിന്‍റെ പേരിൽ, കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് എംഎ മലയാളം പഠിക്കുന്നതിന് തടസമുണ്ടാകുമോ‍‍?

രോഹിണി ജയകുമാർ കൊല്ലം

പഠിക്കാൻ കഴിയും. കേരളത്തിലെ മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റികളായ കോഴിക്കോട് സർവകലാശാലയിലും കേരള സർവകലാശാലയിലും വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദാനന്തര പ്രോഗ്രാമുകൾ ഉണ്ട്.

ഈ പ്രോഗ്രാമുകളിൽ മലയാളം എംഎ യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു സർവ്വകലാശാലകളും വിദൂര വിദ്യാഭ്യാസത്തിനായി അപേക്ഷ ക്ഷണിക്കുന്പോൾ‌ താങ്കൾക്ക് അപേക്ഷ നൽകി എംഎ മലയാളത്തിന് പ്രവേശനം നേടാവുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഇപ്പോൾ വിദൂര വിദ്യാഭ്യാസം നൽകുന്നില്ല.

കേരളത്തിലെ എല്ലാ മൾട്ടി ഡിസിപ്ലിനറി സർവ്വകലാശാലകളും എം എ മലയാളം പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്.

എന്നാൽ അത് പ്രധാനമായും റെഗുലർ ആയാണ് നല്കുന്നത്. അതിനാൽ ഓരോ സർവകലാശാലയും അവരുടെ റെഗുലർ പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നതിനായി ഒരു നിശ്ചിത ശതമാനം മാർക്കു വേണമെന്ന നിബന്ധന നിശ്ചയിച്ചിട്ടുണ്ട്. ഈ നിശ്ചിത ശതമാനം മാർക്ക് ഇല്ലെങ്കിൽ പഠിതാവിന് റെഗുലർ പഠനം സാധ്യമല്ല.ആയതിനാൽ റെഗുലർ പഠനത്തിന് ഓരോ സർവകലാശാലയിലും നിശ്ചയിച്ചിട്ടുള്ള മാർക്ക് ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഉപരിപഠനത്തിനായി അപേക്ഷ സമർപ്പിക്കാവു.

ഞാൻ എംജി സർവകലാശാലയിൽ മൂന്നാം വർഷം ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണ്. എനിക്ക് യൂണിവേഴ്സിറ്റി തലത്തിൽ നടന്ന യൂത്ത് ഫെസ്റ്റിവലിൽ കഥാപ്രസംഗത്തിന്ന് ഒന്നാം സമ്മാനവും എൻഎസ്എസിൽ പങ്കെടുത്തതിന് സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഈ രണ്ടു സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിൽ എനിക്ക് ഗ്രേസ്മാർക്ക് ലഭിക്കുമോ?

ജോസ് ജോസഫ്, കോതമംഗലം

സർവകലാശാല ഗ്രേസ്മാർക്ക് നൽകുന്നത് നിശ്ചിതമായ ചില നിബന്ധനകൾ പ്രകാരമാണ്. പ്രധാനമായി വരുന്നത് ഓരോ ഗ്രൂപ്പിന് ഇത്ര മാർക്ക് എന്നതാണ്. അതായത് സ്പോർട്സിൽ പങ്കെടുത്തതിന്ഇത്ര മാർക്ക്, എൻഎസ്എസിന് അല്ലെങ്കിൽ എൻസിസിക്ക് ഇത്ര മാർക്ക് എന്ന വിധത്തിലാണത്. അതുപോലെതന്നെ പല വിഭാഗങ്ങളിലായി ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിലും ഗ്രേസ് മാർക്ക് ഇനത്തിൽ പരമാവാധി നല്കാവുന്ന മാർക്കിനും ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.ഈ വ്യവസ്ഥകൾക്ക് വിധേയമായേ മാർക്ക് നല്കുകയുള്ളൂ. രണ്ട് വ്യത്യസ്ത കാറ്റഗറിയിൽ പെട്ട ഇവന്‍റുകളിൽ ഗ്രേസ്മാർക്ക് ഉണ്ടെങ്കിലും സർവകലാശാല നിശ്ചയിച്ചിട്ടുള്ള പരമാവധി പരിധിക്കുള്ളിലുള്ള മാർക്കേ നല്കൂ.