Letters
പാവപ്പെട്ടവർ എങ്ങനെ ജീവിക്കും?
Tuesday, November 6, 2018 10:46 PM IST
പാളംതെറ്റിയ നിയമങ്ങളും താളം പിഴയ്ക്കുന്ന വിധികളും എന്ന വിജ്ഞാനപ്രദമായ ലേഖനം പ്രസിദ്ധീകരിച്ച ദീപികയ്ക്കും ലേഖകനും അനുമോദനങ്ങൾ. സ്മാർട്ട് സിറ്റിയും മെട്രോയുമുള്ള നമ്മുടെ രാജ്യത്ത് ഒരു ശരാശരി പൗരന്‍റെ വരുമാനം സാദാ ഹോട്ടലിലെ ഊണിനുപോലും മതിയാകില്ല. വിശന്നു വലഞ്ഞ ഒരു ആദിവാസി യുവാവായ മധുവിനെ അതിക്രൂരമായി തല്ലിക്കൊന്ന നാടാണിത്.

ഭാരതത്തിന്‍റെ സന്പത്ത് മുഴുവൻ സന്പന്നരും അതി സന്പന്നരും വ്യവസായ ഭീമന്മാരും ആക്രാന്തം പിടിച്ച് കൈക്കലാക്കുകയാണ്. മഹാ ഭൂരിപക്ഷത്തെയും യാചകരായി മാറ്റിയിരിക്കുന്നു. അവർ തങ്ങളുടെ രഹസ്യ അജൻഡയായ ഇന്ധന വില വർധന എല്ലാദിവസവും നടപ്പിലാക്കുന്നത് നമ്മുടെ ശക്തനായ പ്രധാനമന്ത്രിയെ കൊണ്ടാണ്.

ജെ. തച്ചേടൻ, തച്ചേട്ട്, നീലൂർ