Letters
ഹർത്താലും അക്രമരാഷ്‌‌ട്രീയവും ചില ഉപചോദ്യങ്ങളും
Thursday, February 7, 2019 11:11 PM IST
ഹർത്താൽ അക്രമരാഷ്‌ട്രീയം കോടതിവിധികൾ എന്നിത്യാദി സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ഉപന്യാസം തയാറാക്കുക എന്നതായിരുന്നു പരീക്ഷയ്ക്കു വന്ന ചോദ്യം. ഉണ്ണി ആദ്യം ഉപന്യാസം എഴുതിത്തീർത്തു! ഉണ്ണിയുടെ ഉപന്യാസം ഉപചോദ്യങ്ങളായി മാറിയപ്പോൾ അതിങ്ങനെയായിരുന്നു.

എന്തിനും ഏതിനും ഹർത്താലുകൾ നടത്താൻ ഞങ്ങളെ പഠിപ്പിച്ചതു നിങ്ങളല്ലേ? ഹർത്താൽ നടത്തുന്പോൾ ആക്രമണങ്ങൾ നടത്താൻ പഠിപ്പിച്ചതു നിങ്ങളല്ലേ? മന്ത്രിമാരെ കരിങ്കൊടി കാണിക്കാൻ, അവരുടെ വാഹനങ്ങൾക്കു നേരേ ചാടിവീഴാൻ നിങ്ങൾ പഠിപ്പിച്ചുതന്നില്ലേ? കോടതി നിരോധിച്ചെങ്കിലും പാതയോരങ്ങളിൽ പന്തൽ കെട്ടി സമ്മേളനങ്ങൾ നടത്തണമെന്നു പഠിപ്പിച്ചതും നിങ്ങളല്ലേ? പോലീസ് ഞങ്ങൾക്കു പുല്ല് ആണെന്ന് ഏറ്റുപറയിച്ചതു നിങ്ങളല്ലേ?

എതിർക്കുന്നവരെ നിശബ്ദരാക്കണമെന്നു പഠിപ്പിച്ചുതന്നില്ലേ? നിരോധനാജ്ഞകൾ കൂട്ടംകൂടി ലംഘിക്കണമെന്ന് പഠിപ്പിച്ചില്ലേ? അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ ആക്രമിക്കണമെന്നു പഠിപ്പിച്ചില്ലേ? അക്രമരാഷ്‌ട്രീയത്തിലൂടെ മാത്രമേ സംഘടിത ശക്തിയാകുകയുള്ളൂവെന്നു പഠിപ്പിച്ചില്ലേ? തെറ്റുകളും നുണകളുമൊക്കെ ആവർത്തിച്ചുപറഞ്ഞാൽ സത്യമായി മാറ്റാമെന്നു പഠിപ്പിച്ചില്ലേ? ബസുകൾനേരേ കല്ലെറിയണമെന്നും പറഞ്ഞുതന്നില്ലേ?

കലാലയങ്ങളെ കലാപശാലകളാക്കണമെന്ന് ആഹ്വാനം ചെയ്തില്ലേ? പോലീസുകാർ പിടിച്ചുകൊണ്ടുപോകുന്ന പ്രതികളെ മോചിപ്പിക്കാൻ പഠിപ്പിച്ചുതന്നില്ലേ? പോലീസ് സ്റ്റേഷനുകൾക്കെതിരേ ആക്രമണം നടത്തണമെന്ന് പറഞ്ഞുതന്നില്ലേ? വാഹനങ്ങൾക്കു തീവയ്ക്കണമെന്നും,കൊടിമരങ്ങൾ നശിപ്പിക്കണമെന്നും പറഞ്ഞില്ലേ? ഗുരുക്കന്മാരുടെ കസേരകൾ കത്തിക്കണമെന്നും അവർക്കു കുഴിമാടം ഒരുക്കി റീത്ത് വയ്ക്കണമെന്നും പഠിപ്പിച്ചുതന്നത് നിങ്ങൾ മറന്നുപോയോ?

സമുദായ നേതാക്കളെ നികൃഷ്ടജീവികളെന്നു വിളിക്കാൻ പഠിപ്പിച്ചതു നിങ്ങളല്ലേ? മാധ്യമങ്ങളോടു മാറ്റിമാറ്റിപ്പറയണമെന്നു പഠിപ്പിച്ചുതന്നതും നിങ്ങളല്ലേ? മാർഗം ഏതായാലും ലക്ഷ്യത്തിലെത്തിയാൽ മതിയെന്നും പറഞ്ഞുതന്നില്ലേ? എല്ലാ കോടതിവിധികളും നടപ്പാക്കേണ്ടതില്ല എന്നു പറഞ്ഞുതന്നതും നിങ്ങളല്ലേ? ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കാമെന്നു കാട്ടിത്തന്നതും നിങ്ങൾതന്നെയല്ലേ?

എ.വി. ജോർജ്, റിട്ട. ഹെഡ്മാസ്റ്റർ, തിരുവല്ല