Letters
വോട്ട് രേഖപ്പെടുത്തുന്പോൾ
Friday, April 5, 2019 11:08 PM IST
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചുകൊല്ലം രാജ്യത്തെ ഭരിക്കേണ്ടത് ആരായിരിക്കണമെന്ന വലിയ ഉത്തരവാദിത്വമാണ് ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്. ജവഹർലാൽ നെഹ്റുവിന്‍റെയും ലാൽബഹദൂർ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും മറ്റും ഭരണകാലത്ത് രാജ്യത്തിനുണ്ടായ നേട്ടങ്ങളും പുരോഗതിയും അതിനുശേഷം ഭരിച്ച ഭരണകർത്താക്കളിൽ കാണുന്നില്ല എന്നതു വാസ്തവമാണ്.

പിന്നീടു ഭരണചക്രം തിരിച്ച ഭരണകർത്താക്കൾ രാജ്യപുരോഗതിയുടെയും ജനനന്മയുടെയും കാര്യത്തിലാണോ പ്രധാന്യം കൊടുത്തിരുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സ്വാർഥലാഭത്തിനും പണസന്പാദനത്തിനും വേണ്ടിയുള്ള ഒരു വേദിയായിട്ടല്ലേ അവർ ഭരണം നടത്തിയിരുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അധികാരത്തിനുവേണ്ടിയുള്ള വടംവലിയും കടിപിടിയും തൊഴുത്തിൽകുത്തും എവിടെയും കാണുന്നു.

സ്ഥാനാർഥികൾ ഭരണഘടനാ മൂല്യങ്ങൾക്കു പ്രാധാന്യം കൊടുത്ത് ഇന്ത്യയുടെ മതേതരത്വത്തിലും ന്യൂനപക്ഷാവകാശത്തിലും ഊന്നൽ നൽകി സ്വാർഥതാത്പര്യങ്ങൾ വെടിഞ്ഞ് രാജ്യപുരോഗതിയും ജനത്തിന്‍റെ നന്മയും സംരക്ഷിക്കുന്നവരാണോ എന്ന് വിലയിരുത്തിയിട്ടുവേണം നാം വോട്ട് രേഖപ്പെടുത്താൻ. സ്ഥാനാർഥികൾ രാജ്യത്തോടും ജനങ്ങളോടും ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്നവരാകണം. രാജ്യത്തിന്‍റെ സന്പദ്‌വ്യവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും ഒരുപരിധിവരെ പരിഹാരം കാണാൻ കഴിവും മനസും ഉള്ളവരാകണം. ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നവരും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും നാനാതരത്തിലുള്ള പുരോഗതിയും കാംക്ഷിക്കുന്നവരും ആകണം.

കുര്യാക്കോസ് മുണ്ടക്കൽ, മുതലക്കോടം