Letters
ഇതെന്തു ക്രൂരത!
Monday, May 13, 2019 11:30 PM IST
2019 മാർച്ച് 31ന് ജോലിയിൽനിന്നു വിരമിച്ച ഒരു അധ്യാപികയാണു ഞാൻ. 39ാമത്തെ വയസിൽ ജോലികിട്ടി. 17 വർഷം ജോലി ചെയ്ത എനിക്ക് സർവീസ് ബ്രേക്ക് വന്നതു കുറച്ച് 16 വർഷത്തെ ആനുകൂല്യങ്ങളും പെൻഷനും ആണു കിട്ടേണ്ടത്. എന്നാൽ, എന്‍റെ സർവീസ് ബുക്കും കാര്യങ്ങളും പാസാക്കാതെ സ്കൂളിലേക്ക് തിരിച്ചുകൊടുത്തു.

ഓഫീസുകാർ പറയുന്നതു പത്തു വർഷം മുമ്പു നടന്ന സെൻസസ് ഡ്യൂട്ടിയിൽ എനിക്കു കിട്ടിയ 24 ദിവസത്തെ സറണ്ടർ തുകയിൽ 16 ദിവസത്തെ തുക തിരിച്ചടച്ചാലേ പെൻഷൻ പേപ്പറുകൾ ശരിയാകൂ എന്നാണ്. ഇതെന്തു നീതിയാണ്? ഇത്രയും വർഷക്കാലയളവിനുള്ളിൽ എന്‍റെ ഒരു സ്ഥാപന മേധാവിയും ഈ തുക തിരിച്ചടയ്ക്കണമെന്ന് എന്നോടാവശ്യപ്പെട്ടിട്ടില്ല. അതോ യൂണിയൻകാർ ഇടപെട്ടപ്പോൾ ഇത് നീക്കിവച്ചതാണോ? എന്നിട്ടിപ്പോൾ പെൻഷൻ പറ്റുന്നവരോടെങ്കിലും പ്രതികാരം ചെയ്യാമെന്നാണോ?

ഈ സെൻസസ് ഡ്യൂട്ടി ഞങ്ങൾ ഏറെ കഷ്‌ടപ്പെട്ടും പേടിച്ചുവിറച്ചും ഒക്കെ ചെയ്ത ഒരു ജോലിയാണ്. അതിന്‍റെ നടുക്കുന്ന ഓർമകൾ ഇന്നുമുണ്ട്. ടൗൺ ഏരിയയിൽ അടുത്തടുത്ത് വീടുകൾ ഉള്ളിടത്ത് ജോലി ചെയ്യുക എളുപ്പമാണ്. എന്നാൽ, ഒരു ഗ്രാമപ്രദേശത്ത് ഒന്നോ രണ്ടോ ഏക്കറിനുള്ളിൽ കാടുപിടിച്ച സ്ഥലത്ത് ഒരു വീട്. സമയം ഉച്ചകഴിഞ്ഞ് 2.45. ശക്തമായ കാറ്റും മഴയും. ആകാശം ഇരുണ്ടുമൂടി. ഞങ്ങൾ ഒരു വീട്ടിൽ കയറിച്ചെല്ലുന്പോൾ 40 വയസുള്ള കുടുംബനാഥൻ മാത്രം. അദ്ദേഹമാകട്ടെ, വല്ലാത്തൊരു നോട്ടവും ഭാവവും.

ഒരിക്കൽ വലിയ കൈയാലയിൽനിന്നു കാലുതെറ്റി താഴെ വീണതും സാരമായ പരിക്കേറ്റതും ഞെട്ടിക്കുന്ന ഓർമ തന്നെ. ഇങ്ങനെ ഏറെ ക്ലേശകരമായിരുന്ന സെൻസസ് ഡ്യൂട്ടിക്കു നൽകിയ പണമാണ് ഇപ്പോൾ തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നത്. ഇതെന്തു ക്രൂരത!

കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം ഒരു മാസത്തെ ശന്പളം ദുരിതാശ്വാസനിധിയിലേക്കു നൽകിയ ഒരു അധ്യാപിക കൂടിയാണു ഞാൻ. ആ പണം പോലും നൽകാത്തവരാണ് ഭൂരിപക്ഷം സർക്കാർ ജോലിക്കാരും എന്നത് നമുക്കറിയാവുന്ന കാര്യമാണ്. അവർക്കെതിരേ എന്തു നടപടിയാണാവോ എടുക്കുക? അതോ, അതും പെൻഷൻ കാലത്തേക്കു മാറ്റിവയ്ക്കുമോ?

ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ട്, എനിക്കും എന്നെപ്പോലെയുള്ളവർക്കും നീതി നടപ്പാക്കിത്തരണം.

കാതറിൻ ടോം, പാലാ.