Letters
പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം!
Monday, May 20, 2019 12:33 AM IST
പ്രബുദ്ധ കേരളത്തിനു ലജ്ജിക്കേണ്ട സംഭവങ്ങളാണു ദിവസവും കേൾക്കുന്നത്. പത്രങ്ങൾ വഴിയും മാധ്യമങ്ങൾ വഴിയുമുള്ള ഭയപ്പെടുത്തുന്ന വാർത്തകൾ. നിസഹായരും നിഷ്കളങ്കരുമായ കൊച്ചുകുട്ടികൾ ക്രൂരമായും പൈശാചികമായും പീഡിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. പലപ്പോഴും രക്ഷിതാക്കളുടെ കൈകൾ കൊണ്ടുതന്നെ.

ലഹരിയുടെയും മയക്കുമരുന്നുകളുടെയും അടിമകളായവർ, നിസാര പ്രശ്നങ്ങളുടെ പേരിൽ കൊലപാതകംവരെ നടത്തുന്നു. സമൂഹത്തിലെ മൂല്യച്യുതിയും മാറ്റങ്ങളും കാരണമാകാം. പക്ഷേ നിയമങ്ങളുടെ ബലഹീനതകളും ശിക്ഷകൾ കർശനമായി നടപ്പാക്കുന്നതിലെ വീഴ്ചകളും പ്രധാന കാരണങ്ങളാണ്. ഈ വിഷയത്തിൽ ദീപിക എഴുതിയ മുഖപ്രസംഗം സമയോചിതമായി. അതിലുള്ള സന്ദേശം എല്ലാവരും ഉൾക്കൊണ്ടു മാറ്റങ്ങൾക്കു തയാറാകണം.

പണവും സ്വാധീനവും രാഷ്‌ട്രീയ സ്വാധീനവും സമർഥനായ വക്കീലുമുണ്ടെങ്കിൽ കുറ്റവാളികൾക്കു രക്ഷപ്പെട്ടുപോകാവുന്ന സാഹചര്യങ്ങൾ തുടച്ചുമാറ്റപ്പെടണം. നിയമനിർമാണംവഴി ശിക്ഷകൾ കൂട്ടുകയും കർശനമായി നടപ്പാക്കുകയും ചെയ്യണം. പിഞ്ചുകുഞ്ഞുങ്ങളുടെ മേലുള്ള ക്രൂരതകൾ മുളയിലേ തടയുവാൻ സമൂഹം മുഴുവനും കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

പ്രഫ. ജോസഫ് പാലക്കുന്നേൽ, കറുകച്ചാൽ