Letters
പ്രാണനെടുക്കുന്ന പ്രണയം
Wednesday, January 22, 2020 11:56 PM IST
പ്രണയം നിരസിക്കപ്പെടുന്ന പെൺകുട്ടികൾ അതിദാരുണമായി കൊലചെയ്യപ്പെടുന്ന കൗമാരയുവതലമുറയുടെ പെരുമാറ്റം മാനസികാരോഗ്യത്തിന്‍റെ പ്രശ്നംതന്നെയാണെന്നുള്ള ദീപികയുടെ അഭിപ്രായത്തോടു യോജിക്കുന്നു. യഥാർഥ പ്രണയം ആർദ്രതയും സ്വഭാവ നൈർമല്യവും ചേർന്ന അതിവിശുദ്ധമായ ഒരു വികാരമാണ്. നമ്മുടെ നാട്ടിൽ കാണുന്ന പ്രണയങ്ങളെല്ലാം പ്രാകൃതവും ലൈംഗിക വികാരത്തിന്‍റെ ബഹിർസ്ഫുരണവുമാണ്. തന്‍റെ ലക്ഷ്യം പരാജയപ്പെടുന്പോൾ പ്രണയാർഥി പകവീട്ടുന്നു. പ്രണയം മൊട്ടിടാൻ ഒരു ഫോൺകോൾ മതി. പിന്നെ ഇരുകൂട്ടർക്കും ഫോൺ സംഭാഷണം ദൗർബല്യമാകുന്നു. പലപ്പോഴും മരണത്തിലേക്ക് അത് നയിക്കുന്നു.

മനുഷ്യസ്വഭാവം രൂപപ്പെടുന്നതിൽ നാം കഴിക്കുന്ന ഭക്ഷണപദാർഥങ്ങൾ മുഖ്യപ്രേരകശക്തിയാണെന്നുള്ള കാര്യം നാം വിസ്മരിക്കുകയാണ്. നമ്മുടെ അനുദിന ഭക്ഷണത്തിൽ ഇറച്ചിക്കോഴിക്ക് മുഖ്യസ്ഥാനമാണിപ്പോൾ. രുചികരമായ ഇതിന് വിലയും കുറവാണ്. ഇറച്ചിക്കോഴി ഭക്ഷണത്തിൽ അമിതമായതിനാൽ മനുഷ്യസ്വഭാവം കോഴിയുടെ സ്വഭാവത്തിലേക്കു പരിണാമം പ്രാപിച്ചതിന്‍റെ അപകടങ്ങളാണീ പ്രണയദുരന്തങ്ങളെല്ലാമെന്നു സംശയിക്കണം.

ജോസ് കൂട്ടുമ്മേൽ, കടനാട്