Letters
പരീക്ഷയില്ലാതെ ജയം
Wednesday, June 16, 2021 11:06 PM IST
ചരിത്രത്തിൽ ആദ്യമായി സ്കൂളിൽ പോകാതെ വിദ്യാർഥികൾ വീട്ടിലിരുന്ന് ഓൺലൈനിൽ പഠിച്ച് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതി. ഉത്തരക്കടലാസ് മൂല്യനിർണയം സജീവമായി നീങ്ങുന്നു. സകൂൾ കാണാതെ, അധ്യാപകരുടെ സാമീപ്യമില്ലാതെ പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉത്തരക്കടലാസിനോട് ഉദാരമായ സമീപനമാണ് മൂല്യനിർണയത്തിൽ സ്വീകരിക്കുന്നതെന്ന് അധ്യാപകർ തന്നെ പറയുന്നു. ഫലത്തിൽ, ഇക്കൊല്ലത്തെ വിജയശതമാനം അതിരു കടക്കും.

എന്നാൽ, മറുവശത്ത് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ റദ്ദാക്കിയത് പ്രസ്തുത സിലബസിൽ പഠിക്കുന്ന കുട്ടികളെ നിരാശയിലാക്കി. തങ്ങളുടെ ഭാവിയുടെ വഴിത്തിരിവാകുന്ന പ്ലസ് ടു പരീക്ഷ ഇല്ലാതാവുമ്പോൾ അവരുടെ മനസിൽ അമ്പരപ്പ്. മക്കളുടെ പരീക്ഷയെയും ഫലത്തെയും കുറിച്ചുള്ള വേവലാതി രക്ഷിതാക്കൾക്ക് തലവേദനയാകുന്നു.

തങ്ങൾ പഠിച്ച സകൂളിലെ അധ്യാപകർ തന്നെ ഫലം തയാറാക്കുമ്പോൾ പിന്നിട്ട പരീക്ഷകളിലെ മാർക്ക് അതിപ്രധാനമാണ്. ആർക്കും സ്വാധീനിക്കാൻ കഴിയാത്ത, മാറ്റം വരുത്താൻ പറ്റാത്ത കർശന മാനദണ്ഡങ്ങളാണ് സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയത്തിൽ കണക്കാക്കുന്നത്. എന്തായാലും ഫലമെത്തുമ്പോൾ വിദ്യാർഥികളുടെ ഭാവി ഇരുളടയരുത്. തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപരിപഠനം നടത്താൻ സാഹചര്യമുണ്ടാവണം. കേരള, സിബിഎസ്ഇ എന്നീ വിവേചനം വിദ്യാർഥികളോട് അരുത്. കോവിഡ് പശ്ചാത്തലത്തിൽ പഠനമല്ല, തലമുറയുടെ ജീവനാണു വലുതെന്ന് ഏവരും അടിവരയിടുന്നു. സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും കരുതലോടെ, നീതിബോധത്തോടെ, വിവേകത്തോടെ വിദ്യാർഥികളുടെ തുടർപഠനത്തിനുള്ള നടപടികൾ സ്വീകരിക്കണം.

റെജി കാരിവേലിൽ ചിറ്റടി, കോട്ടയം