Letters
കേന്ദ്രത്തിന്‍റെ വിമർശനം അടിസ്ഥാനരഹിതം
Thursday, July 29, 2021 12:33 AM IST
വാക്സിനേഷൻ സംബന്ധിച്ചു കേന്ദ്ര സർക്കാർ രണ്ടു കാര്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടി കേരളത്തെ വിമർശിച്ചത് അടിസ്ഥാനരഹിതമായിട്ടാണെന്നു കണക്കുകൾ കാണിക്കുന്നു. ജനസംഖ്യ അടിസ്ഥാനത്തിലുള്ള ശതമാനക്കണക്കിൽ ഒന്നാം ഡോസിൽ (ഇന്ത്യയിലെ ശരാശരി 24%) കേരളം (40 %) ഏറ്റവും കൂടുതൽ വാക്സിനേഷൻ നടക്കുന്ന മഹാരാഷ്‌ട്ര (27 %), യുപി (18 %) മുതലായ സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. അതുപോലെ രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിച്ചവരുടെ ശതമാനത്തിലും (ഇന്ത്യയിലെ ശരാശരി 6.7%) കേരളം (16 %) മഹാരാഷ്‌ട്ര (8.7%), യുപി (3.6 %), കർണാടക (9.6%) , തമിഴ്നാട് (5%) മുതലായ സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്.

ഇപ്പോൾ കോവിഡ് രോഗികൾ കൂടാൻ കാരണം കേരളം ഇന്ത്യയിലെ ഏറ്റവും വലിയ ജനസാന്ദ്രത ഉള്ള സംസ്ഥാനമാണ് എന്നതാണ്. ഡെൽറ്റ വൈറസിന്‍റെ പെട്ടെന്നു വ്യാപിക്കാനുള്ള കഴിവും ആഴ്ചകളോളം രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കാനുള്ള കഴിവും കോവിഡ് രോഗികളെ കൂട്ടുന്നു. ഇതിന് ഉയർന്ന തോതിലുള്ള ടെസ്റ്റിംഗും വാക്സിനേഷനും ആണ് പ്രതിവിധി. അത് കേരളം ചെയ്യുന്നുണ്ട്.

കേന്ദ്രം ചൂണ്ടിക്കാണിച്ച ഒരുകാര്യം ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ ശതമാനത്തിലുള്ള കുറവാണ് . കേരളം കഴിഞ്ഞ വർഷം കൊടുത്ത മൊത്തം എണ്ണത്തിലെ തെറ്റാണോ കാരണമെന്ന് അധികൃതർ നോക്കി വേണ്ടതു ചെയ്യണം. രണ്ടാമത്തെ കാര്യം 18 45 കാരുടെ എണ്ണത്തിലുള്ള കുറവാണ്. ഇത് , കേന്ദ്രം ഇവർക്കുവേണ്ടി സൗജന്യ വാക്സിൻ വൈകി നൽകിയതും കേരളത്തിൽ 45 ന് മുകളിലുള്ളവരുടെ എണ്ണം വളരെ കൂടുതലായതും കൊണ്ടാണ്

കെ. രാധാകൃഷ്ണൻ, എറണാകുളം