Letters
വാഹനപരിശോധന കാമറയിൽ പകർത്തണം
Tuesday, March 28, 2023 10:16 PM IST
2020ൽ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്്റ ഇറക്കിയ സർക്കുലർ കർശനമായി പാലിക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥരാണ് തൃപ്പൂണിത്തുറയിൽ ഒരു ബൈക്ക് യാത്രികന്‍റെ ജീവനെടുത്തത്. ഡിജിപി ഇറക്കിയ സർക്കുലറിൽ താഴെപ്പറയുന്ന നിർദേശങ്ങൾ നൽകിയിരുന്നു.

1.എസ്ഐയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ നാലു പേർ വേണം
2.ഒരാൾ പൂർണമായും വീഡിയോ ചിത്രീകരണത്തിൽ ശ്രദ്ധിക്കണം (പ്രായോഗികമല്ലെന്ന് കീഴുദ്യോഗസ്ഥർ പറഞ്ഞതിനാൽ ഇത് നടപ്പാക്കിയില്ല).
3.നിയമാനുസൃത നടപടിയല്ലാതെ യാത്രികരോട് കയർക്കരുത്.
4.അതിരുകവിഞ്ഞ രോഷം പ്രകടിപ്പിക്കരുത്.
5.വാഹനം നിറുത്താതെ പോകുന്നവരെ പിന്തുടരാൻ പാടില്ല, ഇത്തരം വാഹനങ്ങളുടെ നന്പർ കുറിച്ചെടുത്ത് നോട്ടീസ് അയയ്ക്കാം.
6.റോഡിലേക്കു കയറിനിന്ന് കൈകാണിക്കരുത്, ദേഹം പരിശോധിക്കരുത്.
7. വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല.

പോലീസ് മേധാവിമാരുടെ ആവർത്തിച്ചുള്ള ഇത്തരം നിർദേശങ്ങൾ പാലിക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയാറായാൽ പല അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ കഴിയും. മാന്യമായി ജീവിക്കുന്ന വ്യക്തിക്ക് മർദ്ദനം ഏൽക്കേണ്ടിവന്നാൽ അത് ശരീരത്തിനേൽപ്പിക്കുന്നതിനേക്കാൾ മാരകമായി ആ വ്യക്തിയുടെ ആത്മാഭിമാനത്തെ മുറിവേല്പ്പിക്കും. അത്തരം മുറിവുകൾ ഹൃദയം തകർന്നുള്ള മരണത്തിനോ, ആത്മഹത്യക്കോ വരെ കാരണമായിത്തീരാം. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട പോലീസ് തന്നെ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കരുത്. വാഹനപരിശോധന മൊബൈൽ കാമറയിലെങ്കിലും റിക്കാർഡ് ചെയ്താൽ അനാവശ്യ വിവാദങ്ങളിൽനിന്നു പോലീസിന് രക്ഷപ്പെടാൻ കഴിയും. അതിനാൽ വാഹനപരിശോധന കാമറയിൽ പകർത്താൻ നിയമമുണ്ടാകണം.

ജെയിംസ് മുട്ടിക്കൽ, ചെയർമാൻ, ടൂവീലർ യൂസേഴ്സ് അസോസിയേഷൻ