ഒരു വിരലടയാളം പറ്റിച്ച പണി; 17 വർഷത്തിനു ശേഷം രണ്ടും അകത്തായി
Thursday, September 16, 2021 9:47 AM IST
പത്തനംതിട്ട: കവർച്ച നടത്തിയവർ പോലും മറന്നുപോയ കേസിൽ പ്രതികൾ അവിചാരിതമായി അകത്തായി. കാലത്തിനു പോലും മായിക്കാൻ കഴിയാത്ത വിരലടയാളത്തിന്‍റെ കഥയാണ് ഈ കേസ് അന്വേഷണം പറയുന്നത്.

17 വര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലാണ് വിരലടയാളം പ്രതികളെ കണ്ടെത്തിയത്. രണ്ടുപേരെയും പത്തനംതിട്ട പോലീസ് കൈയോടെ അറസ്റ്റ് ചെയ്തു. 2004 സെപ്റ്റംബറില്‍ പത്തനംതിട്ട കോളജ് ജംഗ്ഷനിലെ ഒരു വീട്ടില്‍നിന്നു 22.75 പവന്‍ സ്വര്‍ണവും വജ്ര നെക്ലേസും 1,05,000 രൂപയും കവര്‍ന്ന കേസിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഷ്ടാക്കള്‍ കുടുങ്ങിയത്. ‌

കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പര്‍ 27 ല്‍ എഴിക്കാട് രാജന്‍ (56), കൊടുമണ്‍ ഐക്കാട് വളക്കട ജംഗ്ഷനില്‍ താഴെ മുണ്ടക്കല്‍ വീട്ടില്‍ സുരേഷ് (52) എന്നിവരെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ ജി സുനിലും സംഘവും അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയിലെ ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി. ബിജുലാലിന്‍റെയും സംഘത്തിന്‍റെയും ശാസ്ത്രീയ വിരലടയാള പരിശോധനാ മികവും ശ്രദ്ധയുമാണ് പ്രതികളെ അകത്താക്കാൻ പോലീസിനെ സഹായിച്ചത്.

ജില്ലയിലെ നിരവധി മോഷണക്കേസുകളില്‍ ഇതിനകം ജില്ലാ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയുടെ വിരലടയാള പരിശോധനയിലൂടെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിരവധി മോഷണം കേസുകളില്‍ പ്രതിയും സ്ഥിരം മോഷ്ടാവുമാണ് എഴിക്കാട് രാജനെന്നു പോലീസ് പറഞ്ഞു.

നിലവിൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണലയം മുളവുകാട് വീട്ടിലാണ് താമസിച്ചുവരുന്നത്. സുരേഷും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇരുവരും പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.‌

രാത്രി വീടിന്‍റെ ഗ്രില്ലും പൂട്ടും തകര്‍ത്ത് അകത്തുകടന്ന പ്രതികള്‍, കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ വജ്ര ആഭരണങ്ങളും പണവും കവരുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ അന്വേഷണം മന്ദീഭവിച്ചുപോയിരുന്നു. പിന്നീട് ഈ സംഭവം തന്നെ എല്ലാവരും മറന്നു.

ഈയിടെ തിരുവനന്തപുരത്തു നടന്ന ഒരു മോഷണക്കേസിൽ അറസ്റ്റിലായ രാജന്‍റെയും കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ കേസില്‍ പിടിക്കപ്പെട്ട സുരേഷിന്‍റെയും വിരലടയാളങ്ങള്‍ വിശദമായി പരിശോധിച്ച ഫിംഗർ പ്രിന്‍റ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ 17 വർഷം മുന്പ് നടന്ന മോഷണക്കേസിൽ ലഭിച്ച വിരലടയാളവുമായി ഇവയ്ക്കു സാമ്യമുണ്ടെന്നു കണ്ടെത്തുകയായിരുന്നു.

ഇതോടെ 17 വർഷമായി ഉത്തരമില്ലാതിരുന്ന ചോദ്യത്തിനു പരിഹാരമായി. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി. ബിജുലാല്‍, വിരലടയാള പരിശോധനാ വിദഗ്ധരായ ശൈലജകുമാരി, ശ്രീജ, രവികുമാര്‍, എഎസ്‌ഐ സുനിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കണ്ടെത്തിയ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയെ അറിയിക്കുകയും പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ കേസ് പുനരന്വേഷിക്കുകയുമായിരുന്നു.

അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ‌‌