ബിഎംഡബ്ല്യു കാർപണയം തർക്കമായി, വൈക്കത്ത് കെണിയൊരുക്കി തല്ല്
Wednesday, October 6, 2021 12:30 PM IST
വൈക്കം: പണയമായി നൽകിയ കാർ ഉപയോഗ ക്ഷമമല്ലാത്തതിനാൽ തിരിച്ചു നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ കാർ പണയത്തിനു നൽകിയതിൽ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനു മർദനമേറ്റെന്ന പരാതിയിൽ പോലിസ് വൈക്കം വല്ലകം, പാലാ സ്വദേശികളായ മൂന്നുപേരെ പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ടു രണ്ടു കാറുകളും പോലിസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ടു കണ്ടാൽ അറിയാവുന്ന രണ്ടുപേരെകൂടി പിടികൂടാനുണ്ട്. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽനിന്നു 3,65000 രൂപ വാങ്ങിയിട്ട് കാസർകോഡ് സ്വദേശിയുടെ ബിഎംഡബ്ല്യു കാർ പണയമായി നൽകി.

എന്നാൽ, പിന്നീട് കാർ ഉപയോഗ്യമല്ലെന്നും പണം തിരിച്ചു തന്നു കാർ കൊണ്ടുപോകണമെന്നും വല്ലകം സ്വദേശി ഇടനിലക്കാരനെ അറിയിച്ചു. എന്നാൽ, ഇയാൾ പണം തിരിച്ചെത്തിച്ചു കാർ കൊണ്ടുപോയില്ല.

പണയം വച്ചു കിട്ടിയ പണം ഇതിനകം ഇടനിലക്കാരൻ കാറിന്‍റെ ഉടമയ്ക്കു പണം നൽകി 7,500 രൂപ കമ്മീഷനും കൈപ്പറ്റിയിരുന്നു. ഇനി മറ്റൊരാൾക്ക് ഈ കാർ പണയത്തിനു നൽകിയാൽ മാത്രമേ വല്ലകം സ്വദേശിക്കു പണം നൽകി കാർ തിരിച്ചെടുക്കാനാകുവെന്നാണ് ഇടനിലക്കാരൻ പറയുന്നത്.

കാറിന്‍റെ ടയറുകൾക്കു തകരാറുണ്ടായിട്ടുണ്ടെന്നും ഇതു പരിഹരിച്ചാൽ കാർ സുഗമമായി ഉപയോഗിക്കാനാവുന്നതേയുള്ളൂവെന്നുമാണ് ഇടനിലക്കാരൻ പറയുന്നത്. പണം തിരിച്ചുകിട്ടാൻ പലതവണ വിളിച്ചു സംസാരിച്ചിട്ടും ഫലമില്ലാതായതോടെ ഇടനിലക്കാരനിട്ടു പണി കൊടുക്കാൻ വല്ലകം സ്വദേശിയുടെ സുഹൃത്തുക്കൾ തീരുമാനിക്കുകയായിരുന്നു.

വല്ലകം സ്വദേശിയുടെ സുഹൃത്തുക്കൾ പണയമായി കാർ വേണമെന്ന് ആവശ്യപ്പെട്ടു ഇടനിലക്കാരനെ വിളിച്ചു. തന്നെ വരുത്താനുള്ള കെണി ആണെന്നറിയാതെ അയാൾ കാറുമായി പണയം നൽകാൻ എത്തി.

സ്ഥലത്ത് എത്തിയതോടെ ഇടനിലക്കാരനുമായി വല്ലകം സ്വദേശിയും സുഹൃത്തുക്കളും തർക്കമുണ്ടാവുകയും സംഘർഷം നടക്കുകയുമായിരുന്നു. മർദനമേറ്റെന്ന ഇടനിലക്കാരന്‍റെ പരാതിയെത്തുടർന്നാണ് പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.