Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ...
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്...
വരൾച്ച: അരലക്ഷത്തിലധിക...
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേ...
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്...
Previous
Next
Kerala News
Click here for detailed news of all items
കളിയരങ്ങിൽ ഉത്സവമേളം
Saturday, February 29, 2020 2:46 AM IST
തൊടുപുഴ: കളിയരങ്ങിന്റെ രണ്ടു ദിവസം പിന്നിട്ടപ്പോൾ എംജി യൂണിവേഴ്സിറ്റി കലോത്സവ നഗരി ഉത്സവ ലഹരിയിൽ. എന്നാൽ, എട്ടു വേദികളിലും മത്സരങ്ങൾ തുടങ്ങുന്നതിലെ കാലതാമസം പതിവു പോലെ തുടർന്നു. പ്രധാന വേദികളിലെല്ലാംതന്നെ മത്സരങ്ങൾ രണ്ടു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. ഇതോടെ പുലർച്ചെയോളം മത്സരങ്ങൾ നീളുമെന്ന കാര്യം ഉറപ്പായി. വേദികളെ സന്പന്നമാക്കി കാണികളും നിറഞ്ഞു. പക്ഷേ, പലേടത്തും സദസ് കാണികളാൽ സന്പുഷ്ടമായിരുന്നെങ്കിലും പലരുടെയും പ്രകടനം ആസ്വാദകരെ നിരാശരാക്കി.
മോണോ ആക്ടിലും പ്രസംഗത്തിലും ആവർത്തന വിരസത സദസിനെ മുഷിപ്പിച്ചു. എന്നാൽ, പുതുമയും കാലികമായ വിഷയവും അവതരണ മികവുമായെത്തി അപൂർവം ചിലർ തിളങ്ങുകയും ചെയ്തു. വേദി നാലിൽ നടന്ന ലളിതഗാനം ആസ്വാദകരവും മനോഹരവും സംഗീതാത്മകവുമായിരുന്നു. വേദി രണ്ടിൽ നടന്ന ഓട്ടൻതുള്ളലും നിലവാരം നിലനിർത്തി.
തീപ്പൊരി പാറിയ പ്രസംഗം
കലോത്സവത്തിലെ പ്രസംഗവേദിയിൽ മുഴങ്ങിക്കേട്ടതു പൗരത്വ നിയമം മുതൽ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന കലാപം വരെ. രാഷ്ട്ര നിർമാണത്തിൽ യുവാക്കളുടെ പങ്ക് എന്നതായിരുന്നു മലയാളം പ്രസംഗ വിഷയം. യുവാക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോൾ രാജ്യത്തു നടക്കുന്നതെന്നു പല മത്സരാർഥികളും ചൂണ്ടിക്കാട്ടി.
സിഎഎയും എൻആർസിയും രാജ്യത്തിന്റെ തുല്യനീതിയെ ചോദ്യം ചെയ്യുന്നുവെന്നും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനെതിരേയുമുള്ള രോഷം പ്രസംഗങ്ങളിൽ നിറഞ്ഞുനിന്നു. പ്രസംഗ മത്സരവേദിയിൽ മത്സരാർഥികളുടെ മൊബൈൽ ഫോണിനു വിലക്കേർപ്പെടുത്തിയിരുന്നു.
സാധാരണ പ്രസംഗ മത്സരത്തിനുള്ള വിഷയം 10 മിനിറ്റ് മുന്‍പാണ് നൽകുക. മുൻ വർഷങ്ങളിൽ വിഷയം ലഭിച്ചാൽ മത്സരാർഥികൾ ഫോണിലൂടെ രക്ഷിതാക്കളെയും അധ്യാപകരെയും വിളിച്ചു പ്രസംഗത്തിനു വേണ്ട വിവരങ്ങൾ ശേഖരിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ മത്സരത്തിനു മുന്‍പ് എല്ലാവരുടെയും ഫോണ്‍ വാങ്ങിവച്ചത്. പ്രസംഗ മത്സരത്തിൽ 81 പേരാണ് പങ്കെടുത്തത്.
ബോറടിപ്പിച്ചു കൊല്ലരുതേ...
കാണികളെ ഏറെ ആകർഷിക്കാറുള്ള മോണോ ആക്ട് മത്സരം ആവർത്തന വിരസതകൊണ്ട് കൊല്ലാക്കൊലയായി. ഒരേ വിഷയമാണ് പലരും അവതരിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ കാലത്തിനു മുന്‍പ് നില നിന്നിരുന്ന ജാതി വ്യവസ്ഥയെ സംബന്ധിച്ചുള്ള ഭാവാഭിനയവുമായി ഒട്ടേറെ പേർ വേദിയിലെത്തി.
മേൽജാതിക്കാരുടെ ഇരയാകുന്ന പെണ്‍കുട്ടിയുടെ ഭാവങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും പത്തിലേറെപ്പേർ ഇതേ വിഷയം അവതരിപ്പിച്ചതാണ് വിരസതയ്ക്കിടയാക്കിയത്. എന്നാൽ, കേരളത്തിൽ സമീപ കാലത്തു നടന്ന സംഭവങ്ങളുടെ നേർക്കാഴ്ചകളുമായി എത്തിയ പ്രകടനങ്ങൾ വേറിട്ടതായി. പ്രളയ കാലത്തു നടന്ന ഉരുൾ പൊട്ടലിൽ പിതാവിനോടു ചേർന്നുറങ്ങിയ കുട്ടികൾ ഉൾപ്പെടെ ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനകൾ, എൻഡോസൾഫാൻ ഇരകളുടെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും പേരിൽ ജീവൻ നഷ്ടപ്പെട്ട അഭിമന്യുവിന്റെയും അമ്മമാരുടെയും നൊന്പരങ്ങൾ വേദിയിലെത്തിച്ച മത്സരാർഥികൾ കൈെയടി നേടി. കാമുകനൊത്തു ജീവിക്കാൻ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയുടെ ക്രൂരതയും ആസ്വാദകരെ ആകർഷിച്ചു.
കേട്ടതിന്റെ ഭംഗി
അകക്കണ്ണിന്റെ കാഴ്ചയിലാണ് അശ്വതി ശ്രീനിവാസൻ മോണോ ആക്ട് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തിയത്. കേൾവിയുടെ ലോകത്തുനിന്നുള്ള അറിവുകളുടെ വെളിച്ചത്തിലാണ് അശ്വതി കലോത്സവ വേദിയിലെത്തുന്നത്.
വിദ്യാർഥികളുടെ മരണങ്ങൾക്കിടയാക്കിയ ബോട്ടപകടങ്ങളായിരുന്നു മോണോ ആക്ടിലെ വിഷയം. തട്ടേക്കാട്, കുമരകം, തേക്കടി, ചാലിയാർ എന്നീ ബോട്ടപകടങ്ങളിൽ മക്കളെ ഉൾപ്പെടെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നൊന്പരമാണ് അശ്വതി അവതരിപ്പിച്ചത്.
ജന്മനാ പൂർണ കാഴ്ചശക്തിയുണ്ടായിരുന്ന അശ്വതിക്കു പിന്നീടു കാഴ്ച മങ്ങുകയായിരുന്നു. തൊടുപുഴ ബിഎഡ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്. കണ്ണൂർ സ്വദേശി ദീപക്കുമായി ഒരു മാസം മുൻപായിരുന്നു വിവാഹം. കോലാനി പാറയിൽ ശ്രീനിവാസന്റെയും അനിതയുടെയും മകളാണ്.
അനാമിക വിജയം രണ്ടാം വർഷം
ബാലി വിജയത്തിന്റെ കഥ അരങ്ങിലെത്തിച്ച് അനാമിക രവി ഓട്ടൻതുള്ളലിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാമതെത്തി. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബികോം രണ്ടാം വർഷ വിദ്യാർഥിനിയാണ് അനാമിക. സ്കൂൾ തലത്തിൽ നൃത്തയിനങ്ങളിൽ ആഭിമുഖ്യം പുലർത്തിയെങ്കിലും പിന്നീട് ഓട്ടൻ തുള്ളലിൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. ഈ വർഷം ഓട്ടൻ തുള്ളലിനു പുറമെ കഥകളിയിലും കഥക് നൃത്തത്തിലും നങ്ങ്യാർകൂത്തിലും അനാമിക മത്സരിക്കുന്നുണ്ട്. കലാമണ്ഡലം പ്രഭാകരനാണ് ഓട്ടൻ തുള്ളൽ അഭ്യസിപ്പിക്കുന്നത്. ഇടപ്പള്ളി തട്ടായത്തു ബാല നിവാസിൽ ടി.ജി. രവികുമാറിന്റെയും ലേഖയുടെയും മകളാണ് അനാമിക. സഹോദരൻ അവിനാശ്.
തുള്ളൽ വേദിയിൽ കണ്ണീർത്തുള്ളി!
ഓട്ടൻതുള്ളൽ വേദിയിൽ മത്സരാർഥിയുടെ കണ്ണീരും വീണു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഉണ്ണിമായയാണ് ഫലം പ്രഖ്യാപിച്ചപ്പോൾ കരഞ്ഞുകൊണ്ടു വേദിയിലെത്തി പ്രതിഷേധിച്ചത്. ഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും എ ഗ്രേഡ് വിധികർത്താക്കൾ നൽകി. എന്നാൽ, ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഒന്നിനെങ്കിലും താൻ അർഹയായിരുന്നെന്നാണ് ഉണ്ണിമായ ചൂണ്ടിക്കാട്ടിയത്. മൂന്നു വർഷമായി മത്സരിക്കുന്ന തനിക്കു കഴിഞ്ഞ രണ്ടു വർഷവും ഒന്നാം സ്ഥാനം ലഭിച്ചിരുന്നെന്നും ഇത്തവണയുണ്ടായ പിഴവ് വിധികർത്താക്കൾ ചൂണ്ടിക്കാട്ടണമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടു. പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാൻ സംഘാടകർ നിർദേശിച്ചു. തുടർന്ന് അപ്പീൽ നൽകുമെന്ന് അറിയിച്ച് ഉണ്ണിമായ വേദി വിട്ടു.
ആകെ ചൂടായ കലോത്സവം
വലയ്ക്കുന്ന ചൂടായിരുന്നു ഇന്നലെ കലോൽസവ നഗരിയിൽ. 38 ഡിഗ്രി സെൽഷസ് ആയിരുന്നു ഇന്നലെ തൊടുപുഴയിൽ ചൂടു രേഖപ്പെടുത്തിയത്. ഇതിന്റെ ആഘാതം കലോത്സവ വേദികളിലും പ്രതിഫലിച്ചു. മൈതാനത്തു തയാറാക്കിയിരുന്ന പ്രധാന വേദികളിൽ എല്ലാം തന്നെ മത്സരാർഥികളും കാണികളും ചൂടുകൊണ്ടു വലഞ്ഞു. നൃത്തയിനങ്ങൾ നടക്കുന്ന ആർട്സ് കോളജിലെ വേദി മൂന്നിലായിരുന്നു ചൂടിന്റെ കാഠിന്യം ഏറെ. കോളജ് കെട്ടിടത്തിന്റെ മുകൾനിലയിലെ ഷീറ്റിട്ട മേൽക്കൂരയുള്ള ഓഡിറ്റോറിയത്തിലായിരുന്നു ഭരതനാട്യ മത്സരങ്ങൾ. ഇവിടെ ശരിക്കും ചുട്ടുപൊള്ളുകയായിരുന്നു.
തിരുവാതിരയിൽ ന്യൂമാന്റെ ജൈത്രയാത്ര
തിരുവാതിരയിൽ ന്യൂമാൻ കോളജിന്റെ ജൈത്രയാത്ര. കഴിഞ്ഞ വർഷം കോട്ടയത്തുനടന്ന കലോത്സവത്തിലും കോളജിനായിരുന്നു ഒന്നാം സ്ഥാനം. തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടിയതു കോളജിന് അഭിമാനമായി. കഴിഞ്ഞ വർഷത്തെ മത്സരാർഥികളിൽ ചിലർ ഇത്തവണത്തെ ടീമിലുമുണ്ട്. നളചരിതത്തിൽ നിന്നുള്ള കഥകളി പദത്തിനനുസരിച്ചു ചുവടുവച്ചാണ് 14 അംഗടീം വേദിയിലെത്തിയത്. പണ്ടപ്പിള്ളി നാരായണീയം ഇ.എൻ. മോഹൻമാഷാണ് കഴിഞ്ഞ രണ്ടു വർഷമായി ടീമിന്റെ പരിശീലകൻ.
ഓ വൈറസ്, വൈറസ്
സമകാലീന വിഷയം പ്രമേയമായപ്പോൾ കാർട്ടൂണ്‍ മത്സരം കസറി. പെരുന്പിള്ളിച്ചിറ അൽ-അസ്ഹർ കോളജിൽ നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിലെ കാർട്ടൂണ്‍ മത്സരത്തിന്റെ വിഷയം വൈറസ് എന്നതായിരുന്നു. ലോകത്തെ ആശങ്കയിലാഴ്ത്തിയ നിപ്പ മുതൽ കൊറോണ വരെയുള്ള വൈറസുകളുടെ കടന്നാക്രമണം മൂലം നട്ടം തിരിയുന്ന മനുഷ്യന്റെ ദൈന്യതയിലേക്കു വിരൽ ചൂണ്ടുന്ന വരകളായിരുന്നു കാർട്ടൂണിൽ നിറഞ്ഞത്.
ചൈനയിലെ വുഹാനായിരുന്നു പലരുടെയും വരയുടെ കേന്ദ്രബിന്ദു. എവിടെയൊളിക്കും എന്ന അടിക്കുറിപ്പോടെ കോറിയിട്ട വരകളുമുണ്ടായിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെ കൊറോണ ബാധയ്ക്കിടെ നിസംഗരായി ആഡംബരക്കാറിൽ പാഞ്ഞുപോകുന്ന വിവിധ രാജ്യങ്ങളിലെ മന്ത്രിമാർക്കെതിരേ കുറിക്കുകൊള്ളുന്ന കാർട്ടൂണുകളും ഉണ്ടായിരുന്നു. 108 മത്സരാർഥികൾ കാർട്ടൂണിൽ മാറ്റുരച്ചു.
കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെ...
മഹാകവി കുമാരനാശാന്റെ കരുണമുതൽ മുരുകൻ കാട്ടാക്കടയുടെ തിരികെയാത്ര വരെയുള്ള കാവ്യശകലങ്ങൾ ആലപിച്ച കവിതാ പാരായണം ഹൃദ്യമായി. പി. ഭാസ്കരന്റെ ഓർക്കുക വല്ലപ്പോഴും, വൈലോപ്പിള്ളിയുടെ അമ്മമലയാളം, ഏഴാച്ചേരി രാമചന്ദ്രന്റെ നീലി എന്നിവയും കവിതാപാരായണത്തിനു വിദ്യാർഥികൾ തെരഞ്ഞെടുത്തു. ഒഎൻവി കുറുപ്പിന്റെയും വയലാറിന്റെയും കവിതകളും പലരും ആലപിച്ചു. 102 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഡോ. കെ.പി.ഗോപിനാഥൻ, മലപ്പട്ടം ഗംഗാധരൻ, ഒ.എം. മധുസൂദനൻ എന്നിരായിരുന്നു വിധികർത്താക്കൾ.
പൊടിപൂരം...
എംജി കലോത്സവം നടന്ന അൽ-അസ്ഹർ കോളജിലെ സ്റ്റേജ് ഒന്ന് പൊടിപൂരമായി. മോണോ ആക്ട്, മിമിക്രി, സ്കിറ്റ് എന്നീ മത്സരങ്ങളാണ് ഈ വേദിയിൽ അരങ്ങേറിയത്. കനത്ത ചൂടിനൊപ്പം ഇവിടെ പൊടിക്കാറ്റ് മൂലം കാണികളായെത്തിയവർ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടി. ഗ്രൗണ്ടിലെ പൊടിശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ലീഡ് ചെയ്യുന്നത് അപ്പീൽ!
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ രണ്ടാംദിനം അപ്പീൽ പ്രളയം. വൈകുന്നേരം വരെ നടന്ന മത്സരഫലങ്ങൾ പുറത്തു വന്നപ്പോൾ നാലു വേദികളിലെ വിധി നിർണയം ചോദ്യം ചെയ്യപ്പെട്ടു. നാലിനങ്ങളിലെ ഒൻപത് അപ്പീലുകളാണ് വന്നത്. ഇതോടെ ഫലം തടഞ്ഞുവച്ചു. അതിനാൽ രണ്ടാം ദിവസവും പോയിന്റ് നിലവാരം കണക്കാക്കാനായില്ല. കലോത്സവത്തിന്റെ അവസാന ദിനത്തിൽ മാത്രമാകും അപ്പീലുകൾ പരിഗണിക്കുകയെന്നു സംഘാടകർ പറഞ്ഞു.
അരങ്ങിൽ ഇന്ന്
സ്റ്റേജ് 1 (സ്കൂൾ ഗ്രൗണ്ട്)
രാവിലെ ഒൻപതിന്: നാടോടി നൃത്തം (സിംഗിൾ)
രാത്രി ഏഴിന്: മാർഗം കളി
സ്റ്റേജ് 2 (എൻജി. കോളജ് ഗ്രൗണ്ട്)
രാവിലെ ഒൻപതിന്: കോൽകളി
രണ്ടിന്: ദഫ്മുട്ട്
രാത്രി ഏഴിന്: മറ്റ് ശാസ്ത്രീയ നൃത്ത രൂപങ്ങൾ
സ്റ്റേജ് 3 (ആർട്സ് കോളജ്്)
രാവിലെ എട്ടിന്: സുഷിരവാദ്യങ്ങൾ(പൗരസ്ത്യം)
1.30ന്: താളവാദ്യങ്ങൾ (പൗരസ്ത്യം)
രാത്രി 8.30ന്: തന്ത്രിവാദ്യങ്ങൾ (പൗരസ്ത്യം)
സ്റ്റേജ് 4 (എൻജി. കോളജ് സെമിനാർ ഹാൾ)
രാവിലെ ഒൻപതിന്:ലളിത ഗാനം
നാലിന്: അക്ഷരോത്സവം
ആറിന്: കാവ്യകേളി
സ്റ്റേജ് 5 (ലോ കോളേജ് രണ്ടാം നില)
രാവിലെ ഒൻപതിന്: കഥാപ്രസംഗം
സ്റ്റേജ് 6 (ആർട്സ് കോളജ് സെമിനാർ ഹാൾ)
രാവിലെ ഒൻപതിന്: പദ്യം ചൊല്ലൽ (ഇംഗ്ലീഷ്)
5.30ന് പ്രസംഗം (ഇംഗ്ലീഷ്)
സ്റ്റേജ് 7 (ബിഡിഎസ് കോളജ് സെമിനാർ ഹാൾ)
രാവിലെ ഒൻപതിന്: ഫോട്ടോ ഗ്രാഫി മൽസരം
ഒൻപതിന്: ചെറുകഥാ രചന (മലയാളം)
10.30ന് ഉപന്യാസ രചന (മലയാളം)
12ന് കവിതാ രചന (മലയാളം)
സ്റ്റേജ് 8 (സ്കൂൾ ഓഡിറ്റോറിയം)
രാവിലെ ഒൻപതിന് ഉപന്യാസ രചന (ഹിന്ദി)
10.30ന് ചെറുകഥാ രചന (ഹിന്ദി)
12ന്: കവിതാ രചന (ഹിന്ദി)
1.30ന് ക്ലേ മോഡലിംഗ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്ച
വരൾച്ച: അരലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിൽ
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകൾ ക്രൂര മർദനത്തിനിരയായെന്ന് അച്ഛൻ; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കി
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് തകരാറിൽ; വൈകുന്നേരം പുനഃസ്ഥാപിച്ചു
കിഫ്ബി അടച്ചുപൂട്ടണമെന്ന നിർദേശം എളുപ്പമാവില്ല
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ ചെയ്തതു രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് ഇഡി ഹൈക്കോടതിയില്‍
കുടിശികയില്‍ ശ്വാസം മുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധം
233 ടൂറിസ്റ്റ് ബസുകൾക്ക് ഓർഡിനറി സീറ്റിൽ നികുതി; സർക്കാരിനു നഷ്ടം 64 ലക്ഷം
അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും ‘എന്നിടം’ ഒരുങ്ങുന്നു
കെ.എൻ. ബാലഗോപാലിന്റെ മൂന്നു ദിവസത്തെ പരിപാടികൾ റദ്ദാക്കി
തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി 22ലേക്ക് മാറ്റി
കൊയ്ത നെല്ല് സംഭരിക്കുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
സഹ. സംഘത്തിൽനിന്ന് കോടികളുമായി സിപിഎം നേതാവായ സെക്രട്ടറി മുങ്ങി
പെരിയ കൊലക്കേസ്: ഹര്‍ജി പിന്‍വലിച്ചു
വടകര സർവകക്ഷി യോഗത്തിൽ കളക്ടർ വിളിച്ചാൽ പങ്കെടുക്കും: കെ. മുരളീധരൻ
കെ-ടെറ്റ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ഹര്‍ജി
ഹരിഹരനു ഭീഷണി: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
രാമങ്കരിയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചു
ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്കു ദാരുണാന്ത്യം
വേതനവര്‍ധന ഇല്ലെങ്കില്‍ സമരം: സ്കൂള്‍ പാചകതൊഴിലാളികള്‍
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ ചെന്നിത്തല സന്ദർശിച്ചു
ഇരട്ടയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
വാട്ടർ തീം പാർക്കിൽ യുവതിയെ അപമാനിച്ച പ്രഫസർ അറസ്റ്റിൽ
പോലീസിൽ ആൾക്ഷാമം; 7,000ൽ അധികം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു റിപ്പോര്‍ട്ട്
തലവന്റെ ജയിൽമോചനം ആഘോഷമാക്കി ഗുണ്ടകൾ
നാലു വർഷ ബിരുദം ; വർക്ക് ലോഡ്: ആശങ്ക ഉന്നയിച്ച് അധ്യാപകസംഘടനകൾ
മൂന്നു ജില്ലകളിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രത്യേക പാക്കേജ്
ജര്‍മനിയിൽ അവസരം; സൗജന്യ പരിശീലനം 16നും 17നും
2024ലെ കേരള പുരസ്കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു
നാടക നടീനടന്മാര്ക്കു പുതിയ സംഘടന
ഗ്യാസ് ഏജന്‍സി പ്രവര്‍ത്തനത്തിന് സിഐടിയു തടസം സൃഷ്ടിക്കുന്നതായി ഹര്‍ജി
അധ്യാപകർക്ക് പ്രയത്നയിൽ ശില്പശാല
മിൽമ ജീവനക്കാരുടെ സമരം ഒത്തുതീർന്നു
വി.കെ. രാജൻ സ്മാരക അവാർഡ് പന്ന്യൻ രവീന്ദ്രന്
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു
പ്ലസ് വണ്‍ അധികബാച്ച് അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി
ഹരിഹരന്റെ വീടിനു നേരേ ആക്രമണം; ആറു പേര്‍ക്കെതിരേ കേസ്
രാജ്യസഭാ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും; ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു
സീറോമലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: മാര്‍പാപ്പ
തെക്കൻ ജില്ലകളിൽ മഴ കനക്കും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് സിദ്ധാര്‍ഥന്റെ അമ്മ
പാനൂർ വിഷ്ണുപ്രിയ വധക്കേസ് ;പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും
സിബിഎസ്ഇ: കേരളത്തിന് മികച്ച നേട്ടം
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്
എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം കെ.പി. രാമനുണ്ണിക്ക്
പ്രതിഷേധസമരത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി സർക്കാർ
നിമിഷ പ്രിയയുടെ മോചനം; 50 ലക്ഷം രൂപ സമാഹരിക്കാനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍
പുതുവൈപ്പ് ബീച്ചിലെ അപകടം ; ചികിത്സയിലിരുന്ന രണ്ടുപേരും മരിച്ചു
തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഇന്നുമുതൽ
അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി
എടത്വ പള്ളിയില്‍ എട്ടാമിടം ഇന്ന്
സിസ്റ്റർ ഡോ. റീറ്റ കോലംകണ്ണി പ്രൊവിൻഷ്യൽ സുപ്പീരിയർ
റണ്ണിംഗ് കോണ്‍ട്രാക്്ട് വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം
‘ഇവിടെ അമ്മയാണു ദൈവം’
വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍
ടിടിഇക്ക് ക്രൂരമര്‍ദനം; യാത്രക്കാരന് അറസ്റ്റില്‍
മൂവാറ്റുപുഴയിൽ ഒന്‍പതുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
മുഖ്യമന്ത്രിക്കെതിരേ വധഭീഷണി: കേസെടുത്തു
വീട് ആക്രണം: ഒന്നാം പ്രതി പി. മോഹനനെന്ന് സതീശൻ
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
പരീക്ഷാഹാളിൽ ക്രമക്കേട്: 112 വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കി
ന്യൂസിലൻഡിൽ ഉപരിപഠനം: അപേക്ഷിക്കാം
യംഗ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന് തുടക്കം
എസ്എസ്എൽസി സേ പരീക്ഷ 28 മുതൽ
കഥകളി പുരസ്കാരം ഫാക്ട് പത്മനാഭന്
ഹയർസെക്കൻഡറി ഏകജാലകം : അപേക്ഷാ സമർപ്പണം 16 മുതൽ
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
സാധാരണ നിലയിലാകാതെ എയർ ഇന്ത്യ സർവീസുകൾ
വൈദ്യുതി ഉപയോഗം കുറഞ്ഞു
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്ച
വരൾച്ച: അരലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിൽ
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകൾ ക്രൂര മർദനത്തിനിരയായെന്ന് അച്ഛൻ; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കി
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് തകരാറിൽ; വൈകുന്നേരം പുനഃസ്ഥാപിച്ചു
കിഫ്ബി അടച്ചുപൂട്ടണമെന്ന നിർദേശം എളുപ്പമാവില്ല
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ ചെയ്തതു രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് ഇഡി ഹൈക്കോടതിയില്‍
കുടിശികയില്‍ ശ്വാസം മുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധം
233 ടൂറിസ്റ്റ് ബസുകൾക്ക് ഓർഡിനറി സീറ്റിൽ നികുതി; സർക്കാരിനു നഷ്ടം 64 ലക്ഷം
അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും ‘എന്നിടം’ ഒരുങ്ങുന്നു
കെ.എൻ. ബാലഗോപാലിന്റെ മൂന്നു ദിവസത്തെ പരിപാടികൾ റദ്ദാക്കി
തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി 22ലേക്ക് മാറ്റി
കൊയ്ത നെല്ല് സംഭരിക്കുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
സഹ. സംഘത്തിൽനിന്ന് കോടികളുമായി സിപിഎം നേതാവായ സെക്രട്ടറി മുങ്ങി
പെരിയ കൊലക്കേസ്: ഹര്‍ജി പിന്‍വലിച്ചു
വടകര സർവകക്ഷി യോഗത്തിൽ കളക്ടർ വിളിച്ചാൽ പങ്കെടുക്കും: കെ. മുരളീധരൻ
കെ-ടെറ്റ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ഹര്‍ജി
ഹരിഹരനു ഭീഷണി: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
രാമങ്കരിയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചു
ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്കു ദാരുണാന്ത്യം
വേതനവര്‍ധന ഇല്ലെങ്കില്‍ സമരം: സ്കൂള്‍ പാചകതൊഴിലാളികള്‍
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ ചെന്നിത്തല സന്ദർശിച്ചു
ഇരട്ടയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
വാട്ടർ തീം പാർക്കിൽ യുവതിയെ അപമാനിച്ച പ്രഫസർ അറസ്റ്റിൽ
പോലീസിൽ ആൾക്ഷാമം; 7,000ൽ അധികം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു റിപ്പോര്‍ട്ട്
തലവന്റെ ജയിൽമോചനം ആഘോഷമാക്കി ഗുണ്ടകൾ
നാലു വർഷ ബിരുദം ; വർക്ക് ലോഡ്: ആശങ്ക ഉന്നയിച്ച് അധ്യാപകസംഘടനകൾ
മൂന്നു ജില്ലകളിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രത്യേക പാക്കേജ്
ജര്‍മനിയിൽ അവസരം; സൗജന്യ പരിശീലനം 16നും 17നും
2024ലെ കേരള പുരസ്കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു
നാടക നടീനടന്മാര്ക്കു പുതിയ സംഘടന
ഗ്യാസ് ഏജന്‍സി പ്രവര്‍ത്തനത്തിന് സിഐടിയു തടസം സൃഷ്ടിക്കുന്നതായി ഹര്‍ജി
അധ്യാപകർക്ക് പ്രയത്നയിൽ ശില്പശാല
മിൽമ ജീവനക്കാരുടെ സമരം ഒത്തുതീർന്നു
വി.കെ. രാജൻ സ്മാരക അവാർഡ് പന്ന്യൻ രവീന്ദ്രന്
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു
പ്ലസ് വണ്‍ അധികബാച്ച് അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി
ഹരിഹരന്റെ വീടിനു നേരേ ആക്രമണം; ആറു പേര്‍ക്കെതിരേ കേസ്
രാജ്യസഭാ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും; ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു
സീറോമലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: മാര്‍പാപ്പ
തെക്കൻ ജില്ലകളിൽ മഴ കനക്കും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് സിദ്ധാര്‍ഥന്റെ അമ്മ
പാനൂർ വിഷ്ണുപ്രിയ വധക്കേസ് ;പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും
സിബിഎസ്ഇ: കേരളത്തിന് മികച്ച നേട്ടം
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്
എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം കെ.പി. രാമനുണ്ണിക്ക്
പ്രതിഷേധസമരത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി സർക്കാർ
നിമിഷ പ്രിയയുടെ മോചനം; 50 ലക്ഷം രൂപ സമാഹരിക്കാനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍
പുതുവൈപ്പ് ബീച്ചിലെ അപകടം ; ചികിത്സയിലിരുന്ന രണ്ടുപേരും മരിച്ചു
തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഇന്നുമുതൽ
അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി
എടത്വ പള്ളിയില്‍ എട്ടാമിടം ഇന്ന്
സിസ്റ്റർ ഡോ. റീറ്റ കോലംകണ്ണി പ്രൊവിൻഷ്യൽ സുപ്പീരിയർ
റണ്ണിംഗ് കോണ്‍ട്രാക്്ട് വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം
‘ഇവിടെ അമ്മയാണു ദൈവം’
വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍
ടിടിഇക്ക് ക്രൂരമര്‍ദനം; യാത്രക്കാരന് അറസ്റ്റില്‍
മൂവാറ്റുപുഴയിൽ ഒന്‍പതുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
മുഖ്യമന്ത്രിക്കെതിരേ വധഭീഷണി: കേസെടുത്തു
വീട് ആക്രണം: ഒന്നാം പ്രതി പി. മോഹനനെന്ന് സതീശൻ
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
പരീക്ഷാഹാളിൽ ക്രമക്കേട്: 112 വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കി
ന്യൂസിലൻഡിൽ ഉപരിപഠനം: അപേക്ഷിക്കാം
യംഗ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന് തുടക്കം
എസ്എസ്എൽസി സേ പരീക്ഷ 28 മുതൽ
കഥകളി പുരസ്കാരം ഫാക്ട് പത്മനാഭന്
ഹയർസെക്കൻഡറി ഏകജാലകം : അപേക്ഷാ സമർപ്പണം 16 മുതൽ
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
സാധാരണ നിലയിലാകാതെ എയർ ഇന്ത്യ സർവീസുകൾ
വൈദ്യുതി ഉപയോഗം കുറഞ്ഞു
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്
More from other section
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
National
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
International
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
Business
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
Sports
More from other section
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
National
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
International
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
Business
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
Sports
Latest News
പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
Latest News
പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ജനങ്ങളുടെ സ്വൈരജീവിതത്തിനു വിലങ്ങുതട...
Top