ഓഹരി അവലോകനം / സോണിയ ഭാനു
അനുകൂല വാർത്തകളുടെ അഭാവത്തിൽ പുതിയ ദിശ കണ്ടെത്താനാവാതെ ഓഹരിസൂചിക നേരിയ റേഞ്ചിൽ നീങ്ങി. പിന്നിട്ട ആറാഴ്ചകളിൽ അഞ്ചിലും തളർന്ന ഇന്ത്യൻ സൂചികകൾക്ക് ഊർജം പകരുന്ന പുതിയ നിർദേശങ്ങൾക്കായി കാതോർക്കുകയാണ് നിക്ഷേപകർ. സെൻസെക്സ് 232 പോയിന്റും നിഫ്റ്റി 62 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
അവധിദിനങ്ങൾ മൂലം പോയ വാരം ഇടപാടുകൾ മൂന്നു ദിവസങ്ങളിൽ ഒതുങ്ങിയതിനാൽ ആഭ്യന്തര - വിദേശ ഫണ്ടുകൾ വൻ നിക്ഷേപങ്ങൾക്ക് തയാറായില്ല. നിഫ്റ്റി ഇതു മൂലം അതിന്റെ 50,100 ദിവസങ്ങളിലെ ശരാശരിക്കുള്ളിൽ സഞ്ചരിച്ചു.
ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഒന്പതു വരെ 23,500 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ച് വബോംബെ സെൻസെക്സ് 37,552ൽനിന്ന് കൂടുതൽ മികവിന് അവസരം ലഭിക്കാതെ 36,941 പോയിന്റ് വരെ താഴ്ന്നങ്കിലും പിന്നീടു നടത്തിയ തിരിച്ചുവരവിൽ 37,350 ലെത്തി. ിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കഴിഞ്ഞയാഴ്ച ഓഹരി വാങ്ങി. പിന്നിട്ട മൂന്നു ദിവസങ്ങളിൽ അവർ 718 കോടി രൂപയുടെ ഓഹരി ശേഖരിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ വാരം 2879.63 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി.
ചൊവ്വാഴ്ച ഓപ്പണിംഗ് വേളയിൽ മികവു കാണിച്ച നിഫ്റ്റി 11,175 വരെ കയറി. എന്നാൽ, പിന്നീട് 10,919 റേഞ്ചിലേക്ക് തളർന്നങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 11,048 പോയിന്റിലാണ്. ഈവാരം 11,175ലേക്ക് ഉയരാൻ തന്നെയാവും ആദ്യ ശ്രമം. ഈ നീക്കം വിജയിച്ചില്ലെങ്കിൽ മുൻവാരത്തിലെ 10,919ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. സപ്പോർട്ട് നഷ്ടപ്പെട്ടാൽ 10,791 റേഞ്ചിലേക്ക് സൂചിക നീങ്ങാം. അതേസമയം, ആദ്യ പ്രതിരോധം തകർക്കാനായാൽ നിഫ്റ്റി 11,200നു മുകളിൽ ഇടം പിടിക്കും. നിഫ്റ്റിക്ക് 100 ആഴ്ചകളിലെ ശരാശരിയായ 11,870ൽ ശക്തമായ താങ്ങുണ്ട്.
ബോംബെ സെൻസെക്സ് 37,552ൽനിന്ന് കൂടുതൽ മികവിന് അവസരം ലഭിക്കാതെ 36,941 പോയിന്റ് വരെ താഴ്ന്നങ്കിലും പിന്നീടു നടത്തിയ തിരിച്ചുവരവിൽ 37,350 ലെത്തി. ഈ വാരം 37,645ലെ ആദ്യ തടസം മറികടക്കാനായാൽ 37,940നെ ലക്ഷ്യമാക്കി സെൻസെക്സ് മുന്നേറും. എന്നാൽ വില്പനസമ്മർദം ഉടലെടുത്താൽ സൂചിക 36,998-36,646 ലെ താങ്ങിൽ പരീക്ഷണം നടത്തും.
രാജ്യത്തിന്റെ സന്പദ്ഘടനയിൽ ദൃശ്യമായ തളർച്ചയും വ്യാവസായിക മേഖലയെ ബാധിച്ച മാന്ദ്യവും വിനിമയവിപണിയിൽ രൂപ കരുത്ത് നിലനിർത്താൻ ക്ലേശിച്ചതുമെല്ലാം കോർപറേറ്റ് മേഖലയുടെ പ്രവർത്തനഫലങ്ങളെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ നിഫ്റ്റി 50 കമ്പനികളിൽ പകുതിയോളം മികവ് നിലനിർത്താനായില്ല. ത്രൈമാസ പ്രവർത്തനഫലങ്ങളിൽ പലതിനും തിളക്കം മങ്ങിയ അവസ്ഥയിലായിരുന്നു.
ഫോറെക്സ് മാർക്കറ്റിൽ ഡോളർനിരക്ക് 70.90ൽനിന്ന് 71.47 രൂപ വരെ നീങ്ങിയ ശേഷം ക്ലോസിംഗിൽ 71.14 രൂപയിലാണ്. വിദേശ ഫണ്ടുകൾക്ക് ഏർപ്പെടുത്തിയ അധിക നികുതിയുടെ കാര്യത്തിൽ ധനമന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ വാരാവസാനം ഓപ്പറേറ്റമാർ ഡോളർ വിറ്റ് രൂപ ശേഖരിച്ചു. ഈ വാരം വിനിമയനിരക്ക് 70.57-71.60 റേഞ്ചിൽ നീങ്ങാം.
ജനുവരിക്കു ശേഷം രൂപയുടെ നിരക്കിൽ1.95 ശതമാനം ഇടിവ്. ഏഷ്യയിലെ മറ്റു പല നാണയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയ്ക്ക് കാര്യമായ പരിക്ക് സംഭവിച്ചില്ല. ദക്ഷിണകൊറിയൻ നാണയത്തിന് എട്ടു മാസത്തിനിടയിൽ 8.29 ശതമാനം മൂല്യത്തകർച്ചയുണ്ടായി. അതേസമയം, ഏഷ്യൻ നാണയങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തായ്ലൻഡിന്റെ തായ് ബഹാണ്. ഇതിന്റെ മൂല്യം ജനുവരി-ഓഗസ്റ്റ് കാലയളവിൽ 4.56 ശതമാനം ഉയർന്നു.
ഏഷ്യൻ - യൂറോപ്യൻ മാർക്കറ്റുകൾ വാരാവസാനം നേട്ടത്തിലാണ്. അമേരിക്കൻ മാർക്കറ്റുകളും മികവിലാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 54.94 ഡോളറിലാണ്. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1512 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.