പ്രഫ. എം.എം. നാരായണന്‍റെ ഭാര്യ ട്രെയിൻ തട്ടി മരിച്ചനിലയിൽ
പ്രഫ. എം.എം. നാരായണന്‍റെ  ഭാര്യ ട്രെയിൻ തട്ടി മരിച്ചനിലയിൽ
Thursday, September 20, 2018 11:51 PM IST
കുറ്റിപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ പ്രഫ. എം.എം.നാരായണന്‍റെ ഭാര്യ ജയശ്രീയെ (60) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

പൊന്നാനി പള്ളപ്രം എഎൽപി സ്കൂൾ റിട്ട. അധ്യാപികയാണ്. ഇന്നലെ രാവിലെ പത്തരയോടെ പൊന്നാനിയിലെ വീട്ടിൽനിന്നു ബസ് മാർഗം കുറ്റിപ്പുറത്തെത്തിയ ഇവർ എവിടേക്കാണ് പോയിരുന്നതെന്നു വ്യക്തമല്ല. റെയിൽവേ സ്റ്റേഷനിലെ മധ്യഭാഗത്തെ ട്രാക്കിൽ ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്.


ഭർത്താവ് കോഴിക്കോട്ടേക്കു ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. തിരൂർ ഭാഗത്തേക്ക് പ്ലാറ്റ്ഫോം കഴിഞ്ഞുള്ള സ്ഥലത്താണ് അപകടം നടന്നത്. മക്കൾ: ദിലീപ് (പിആർഒ പരിയാരം മെഡിക്കൽ കോളജ്), ദിവ്യ (കർണാടക ബാങ്ക്, കോൽക്കത്ത). മരുമക്കൾ: മായ, സത്യനാരായണൻ.

മൃതദേഹം കുറ്റിപ്പുറം എസ്ഐ ബഷീർ സി. ചിറക്കൽ ഇൻക്വസ്റ്റ് നടത്തി. പൊന്നാനി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.