ചെലവിന്‍റെ ചെവിക്കു പിടിക്കാൻ പ്രത്യേക സംഘം
ചെലവിന്‍റെ ചെവിക്കു പിടിക്കാൻ പ്രത്യേക സംഘം
Sunday, March 17, 2019 1:44 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശാനുസരണം തെരഞ്ഞെടുപ്പു ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്‍റെ പ്രത്യേക സംഘം. പത്ത‌ു ലക്ഷം രൂപയ്ക്കു മുകളിൽ മൂല്യമുള്ള വസ്തുക്കളും പണവും പിടിച്ചെടുക്കും.

സംസ്ഥാനത്ത് 20 സംഘങ്ങളാണു രൂപീകരിച്ചത്. ആദായനികുതി വകുപ്പ് ജോ. കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസി. കമ്മീഷണർ എന്നിവരുടെ ചുമതലയിലാണു വിവിധ ടീമുകൾ പ്രവർത്തിക്കുക. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസറും മൂന്ന് ഇൻസ്പെക്ടർമാരുമുണ്ടാവും. ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്ക്വാഡുകളുമായി യോജിച്ചാവും ഇവർ പ്രവർത്തിക്കുക. ആദായനികുതി വകുപ്പിന്‍റെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ആദായനികുതി വകുപ്പ് നൽകി.

തെരഞ്ഞെടുപ്പുചെലവ് നിരീക്ഷണം സംബന്ധിച്ച് ആക്‌ഷൻ പ്ലാൻ തയാറാക്കുന്നതിന് പോലീസ്, ഫോറസ്റ്റ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, സംസ്ഥാന എക്സൈസ് വകുപ്പ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ 19ന് രാവിലെ 11ന് ചർച്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.