അടിവാരത്ത് 55.5 കിലോ കഞ്ചാവുമായി പിടിയിൽ
അടിവാരത്ത് 55.5 കിലോ കഞ്ചാവുമായി പിടിയിൽ
Wednesday, March 20, 2019 12:55 AM IST
താമരശേരി: കാറിൽ കടത്തുകയായിരുന്ന 55.5 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എന്‍ആർ സിറ്റി പരതാനത്ത് സുനില്‍ (47), അടിമാലി പട്ടമ്മാവടി ഷാജി (45), എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ മൊത്തക്കച്ചവടക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നവരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അടിവാരം എലിക്കാട് പാലത്തിനു സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ച കെഎൽ 14 എച്ച് 3001 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിലെ ആരാകുവില്‍നിന്ന് എത്തിച്ചതാണ് കഞ്ചാവെന്നും വര്‍ഷങ്ങളായി മൊത്തക്കച്ചവടം നടത്തുന്നവരാണ് ഇവരെന്നും പോലീസ് പറഞ്ഞു. കാറിന്‍റെ പിന്‍സീറ്റ് ഇളക്കിമാറ്റി നിർമിച്ച രഹസ്യ അറയില്‍ രണ്ടു കിലോ വരെയുള്ള ചെറിയ പാക്കയ്റ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വയനാട് ഭാഗത്തുനിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതായി റൂറല്‍ എസ്പി യു. അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തന്നെ വാഹനം കേരളത്തിലെത്തുമെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.

എന്നാല്‍ ആന്ധ്രയില്‍വച്ച് ലോറിയുമായി കാർ ഇടിക്കുകയും ഇത് ഒത്തുതീര്‍പ്പാക്കി യാത്ര തുടരുകയുമായിരുന്നു. ഷാജി രണ്ടു വര്‍ഷം മുമ്പ് രണ്ടു കോടി രൂപയുടെ ഹാഷിഷുമായി പിടിയിലായിരുന്നു. അത് സംബന്ധിച്ച് പെരുമ്പാവൂര്‍ പോലീസില്‍ കേസുണ്ട്. പിടിയിലാകുമെന്ന് ഭയന്ന് തൃശൂർ വരെയാണ് ഇയാള്‍ കഞ്ചാവെത്തിച്ച് ഏജന്‍റുമാര്‍ക്ക് കൈമാറിയിരുന്നത്. സുനിലിന്‍റെ പേരില്‍ പാലക്കാട് ജില്ലയില്‍ 110 കിലോ കഞ്ചാവുമായി പിടിയിലായതിനും കേസുണ്ട്. ഷാജിയുടെ ബന്ധുവാണ്, ഓഗസ്റ്റിൽ കഞ്ചാവ് കടത്തുന്നതിനിടെ മുക്കത്ത് പിടിയിലായ അഫ്സൽ എം. ഷെരീഫ് . വിവിധ ജില്ലകളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നത് ഷാജിയാണെന്ന് അഫ്സലില്‍നിന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷാജി പോലീസ് നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയില്‍നിന്ന് കഞ്ചാവ് നാട്ടിലെത്തിക്കുന്നതിന് 25,000 രൂപ വാഗ്ദാനം ചെയ്താണ് ഡ്രൈവറായി സുനിലിനെ ഒപ്പം കൂട്ടിയത്. പ്രതികളെ ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കും.
താമരശേരി ഡിവൈഎസ്പി ഇ.പി. പൃഥ്വിരാജന്‍റെ നിര്‍ദേശാനുസരണം എസ്ഐ കെ.എ. ഷറഫുദ്ദീന്‍റെ നേതൃത്വത്തില്‍ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ രാജീവ് ബാബു, എസ് സിപിഒ ഷിബില്‍ ജോസഫ്, സിപിഒ എന്‍.എസ്. ഷഫീഖ്, എഎസ്ഐ ബേബി മാത്യു, സിപിഒ ജിനീഷ് കുര്യന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.