എൽഡിഎഫ് ചരിത്രവിജയം നേടും, ബിജെപി രണ്ടാംസ്ഥാനത്ത് പോലുമെത്തില്ല: മുഖ്യമന്ത്രി
എൽഡിഎഫ് ചരിത്രവിജയം നേടും, ബിജെപി  രണ്ടാംസ്ഥാനത്ത് പോലുമെത്തില്ല: മുഖ്യമന്ത്രി
Saturday, April 27, 2024 3:30 AM IST
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്പോൾ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും കേരളത്തിൽ ഒരിടത്തും ബിജെപി രണ്ടാംസ്ഥാനത്ത് പോലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ബിജെപി പത്ത് സീറ്റ് നേടുമെന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “പത്തിലെ ഒന്നുണ്ടാകില്ല, പൂജ്യം മാത്രം ഉണ്ടാകുമെന്നായിരുന്നു” പ്രതികരണം.

രാജ്യത്തൊന്നടങ്കം ബിജെപിക്കെതിരേയുള്ള ജനമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാന അവസരമായാണ് ജനം ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തിൽ ബിജെപിക്ക് നേരത്തേയും സ്വീകാര്യതയില്ല, ഇനി ഉണ്ടാകുകയുമില്ല. അവർ വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും മാറ്റമൊന്നുമുണ്ടാകില്ല.


സംസ്ഥാനത്തെ തകർക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി ശ്രമിച്ചത്. ഇതിനെതിരേ പ്രതികരിക്കേണ്ടതിനു പകരം യുഡിഎഫ് കേരള വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. ഇത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നതിനാൽ വോട്ടർമാർ എൽഡിഎഫിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.