കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
കൊലക്കേസ് പ്രതിയായ  ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
Monday, April 29, 2024 4:20 AM IST
കോഴിക്കോട്: കൊലക്കേസ് പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊന്നു. വെള്ളയിൽ പണിക്കർ റോഡ് നാലുകുടി പറന്പിൽ ശ്രീകാന്ത് (47)ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. പണിക്കർ റോഡിൽ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്തിനൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വീടിനു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കു സമീപത്തെ നടപ്പാതയിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ശ്രീകാന്ത്. രാവിലെ ആറോടെ സംഭവം ശ്രദ്ധയിൽപെട്ട ഉടനെ നാട്ടുകാർ ശ്രീകാന്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇതേ ഓട്ടോറിക്ഷയിൽ മദ്യപിച്ച് ഉറങ്ങുകയായിരുന്ന സുഹൃത്തിനെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മദ്യപിച്ച് ഓട്ടോറിക്ഷയിൽ ഉറങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ ആരോ കൊലപാതകം നടത്തിയശേഷം കടന്നുകളഞ്ഞുവെന്നാണ് പോലീസിന്‍റെ സംശയം. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

2013ൽ എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുണ്ടൂപറന്പ് പ്രഭുരാജ് വധക്കേസിലെ പ്രതിയാണ് ശ്രീകാന്ത്. പണിക്കർ റോഡിൽ നിർത്തിയിട്ട ശ്രീകാന്തിന്‍റെ കാർ വെള്ളിയാഴ്ച രാത്രി അജ്ഞാതർ കത്തിച്ചിരുന്നു. ഈ സംഭവങ്ങളുമായി ശ്രീകാന്തിന്‍റെ കൊലപാതകത്തിനു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവസ്ഥലത്തുനിന്നു ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്കിൽ പോയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പരേതനായ ദാമോദരനാണു ശ്രീകാന്തിന്‍റെ പിതാവ്. അമ്മ: സുലോചന. ഭാര്യ: സിമി. മക്കൾ: പാർവണ, നിതാലി. സഹോദരങ്ങൾ: ശ്രീലേഷ്, ശ്രീജിത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.