കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ്: എം.എം. വര്‍ഗീസിനെ ഇന്ന് ചോദ്യംചെയ്യും
കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ്: എം.എം. വര്‍ഗീസിനെ ഇന്ന് ചോദ്യംചെയ്യും
Monday, April 29, 2024 4:20 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വീണ്ടും ചോദ്യംചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇഡി നേരത്തേ നല്‍കിയ നോട്ടീസുകളിൽ ഹാജരാകാതിരുന്ന വര്‍ഗീസ് ഇന്ന് ഇഡിക്കുമുന്നിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കരുവന്നൂരിലെ സിപിഎം ബാങ്ക് അക്കൗണ്ടുകളുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍. ജില്ലയിലെ സിപിഎമ്മിന്‍റെ വരവു ചെലവ് കണക്കുകള്‍ക്കൊപ്പം ആസ്തി വിവരങ്ങളും ബാങ്ക് രേഖകളും ഇഡി വര്‍ഗീസിനോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 10.30ന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തേ പലതവണ അക്കൗണ്ട് വിവരങ്ങളടക്കം ഇഡി വര്‍ഗീസിനോട് തേടിയെങ്കിലും ഹാജരാക്കിയിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞാണ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പണമിടപാട് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കരുവന്നൂര്‍ ബാങ്കില്‍നിന്ന് ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്‍റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഒപ്പം തൃശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.