പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
Monday, April 29, 2024 4:31 AM IST
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. പുറക്കാട് കരൂര്‍ തൈവേലിക്കകം അന്‍സറിന്‍റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്. പ്രസവത്തിനു പിന്നാലെ അണുബാധയുണ്ടാവുകയും അത് കരളിനെയും വൃക്കയെയും ബാധിക്കുകയും ചെയ്തു. തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷിബിന ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

കഴിഞ്ഞ മാർച്ച് 31 നാണ് പ്രസവ ചികിത്സയ്ക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 26ന് പെൺകുഞ്ഞിന് ജന്മം നൽകി. ഇതിനുശേഷം ഷിബിനയ്ക്കു കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

30ന് രോഗം കലശലായെങ്കിലും മരുന്ന് നൽകിയതല്ലാതെ വിദഗ്ധ ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവത്തിനു മുമ്പേയുണ്ടായ അണുബാധയാണ് ആരോഗ്യനില വഷളാക്കിയതെന്നാണ് ചികിത്സിച്ച ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്.

എന്നാൽ വിദഗ്ധ ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്കെത്തിച്ചതെന്ന് വ്യക്തമായതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. സിപിഎം കരൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഭര്‍ത്താവ് അന്‍സര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.