2,000 കോടി കടമെടുക്കാൻ കേരളം
2,000 കോടി  കടമെടുക്കാൻ  കേരളം
Monday, April 29, 2024 4:31 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങാതിരിക്കാൻ 2000 കോടി രൂപ കടമെടുക്കാൻ കേരളം. റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിംഗ് സൊല്യൂഷനായ ഇ- കുബേർ വഴി കടപ്പത്രമിറക്കിയാണ് കേരളം കടം എടുക്കുന്നത്.

മേയ് മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തന്നെ ശന്പളവും പെൻഷനും നൽകുന്നതിന്‍റെ ഭാഗമായിട്ടു കൂടിയാണ് കടമെടുക്കുന്നത്. ഈ സാന്പത്തിക വർഷം ആരംഭിച്ച ശേഷം ഏപ്രിൽ രണ്ടാംവാരത്തോടെ 1000 കോടി കടമെടുത്തിരുന്നു. തെരഞ്ഞെടുപ്പിനു മുൻപു ക്ഷേമപെൻഷൻ അടക്കമുള്ളവ വിതരണം ചെയ്യുന്നതിനു കൂടിയായിരുന്നു സാന്പത്തിക വർഷത്തിലെ ആദ്യ കടമെടുപ്പ്.

26 വർഷത്തെ കാലാവധിയുള്ളതാണ് കേരളം ഇറക്കുന്ന കടപ്പത്രങ്ങൾ. ബാങ്കുകളാണ് സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്നത്.സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ പ്രകാരം ബാങ്കുകൾ നിർബന്ധമായും കടപ്പത്രങ്ങൾ വാങ്ങിയിരിക്കണം. റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പലിശ ബാങ്കുകൾക്ക് ലഭിക്കും. മച്യൂരിറ്റി കാലാവധി അവസാനിക്കുന്നതുവരെ ഓരോ വർഷവും മേയ് രണ്ടിനും നവംബർ രണ്ടിനും അർധവാർഷിക പലിശ നൽകും.

37,500 കോടി രൂപയാണ് കേരളത്തിന് 2024-25 സാന്പത്തികവർഷം കടം എടുക്കാനാകുക. കിഫ്ബി, പെൻഷൻ കന്പനി എന്നിവ എടുത്ത മുൻകാല കടം കേന്ദ്രം ഇത്തവണ വെട്ടിക്കുറച്ചാൽ കേരളത്തിന്‍റെ കടമെടുപ്പ് 25,500 കോടിയായി ചുരുങ്ങും.

2500 കോടി രൂപയാണ് ശന്പളവും പെൻഷനും നൽകാൻ വേണ്ടിവരിക. ബാക്കി തുക കണ്ടെത്തുന്നതിനായി സാന്പത്തിക വർഷത്തിന്‍റെ ആദ്യത്തിൽതന്നെ ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ധനവകുപ്പിന്‍റെ മുൻകൂർ അനുമതി ആവശ്യമാണെന്നാണു നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.