സൂര്യാഘാതമേറ്റ് ജില്ലയിൽ രണ്ടു മരണം
സൂര്യാഘാതമേറ്റ്  ജില്ലയിൽ രണ്ടു മരണം
Monday, April 29, 2024 4:31 AM IST
മാഹി: കിണർ നന്നാക്കുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. പന്തക്കൽ പന്തോക്കാട്ടിലെ ഉളുമ്പന്‍റവിട മതയമ്പത്ത് യു.എം. വിശ്വനാഥൻ (53) ആണു മരിച്ചത്. ഇടയിൽപീടികയിലെ ഓട്ടോഡ്രൈവറാണ്. വേനൽക്കാലത്ത് കിണർപണിക്കും പോകാറുണ്ട്.

വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണർ വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി ഉച്ചയോടെ കിണറ്റിൽനിന്നു മണ്ണ് വലിച്ചുകയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നുവീഴുകയായിരുന്നു. ഉടൻ പള്ളൂർ ഗവ. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെ മരിച്ചു. പരേതനായ കുമാരൻ-ലക്ഷ്മി ദന്പതികളുടെ മകനാണ്. ഭാര്യ: പ്രജിഷ. മക്കൾ: വിനയ പ്രിയ (എൻജിനിയറിംഗ് വിദ്യാർഥിനി), വിശ്വപ്രിയ (വിദ്യാർഥിനി, പന്തക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ദിവാകരൻ, സുധാകരൻ (ബേക്കറി, കൂരാറ), ഉഷ.

പാലക്കാട് : സൂര്യാഘാതമേറ്റ് പാലക്കാട്ട് വീണ്ടും മരണം. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് (90) മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകുന്നേരം ലക്ഷ്മിയെ കനാലില്‍ വീണുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു.

ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടർന്നാണ് പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഇവർ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പേർ സൂര്യാഘാതമേറ്റു മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.