റവ. ഡോ. തോമസ് മാമ്പ്ര സിഎംഐ അന്തരിച്ചു
റവ. ഡോ. തോമസ് മാമ്പ്ര സിഎംഐ അന്തരിച്ചു
Thursday, May 23, 2024 2:39 AM IST
ചങ്ങനാശേരി: സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും തിരുവനന്തപുരം സെന്‍റ് ജോസഫസ് പ്രൊവിന്‍സിന്‍റെ മുന്‍ പ്രൊവിന്‍ഷ്യലും ചെത്തിപ്പുഴ സാന്‍ജോ ഭവന്‍ അംഗവുമായിരുന്ന റവ. ഡോ. തോമസ് മാമ്പ്ര അന്തരിച്ചു.

സംസ്‌കാരം നാളെ രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തില്‍. ഭൗതികശരീരം ഇന്നു വൈകുന്നേരം 5.30ന് ചെത്തിപ്പുഴ ആശ്രമത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

1936 മേയ് 16ന് മാമ്പ്ര മാത്യു-അന്നമ്മ ദമ്പതികളുടെ മകനായി കൈനകരിയിലാണ് ജനനം. 1964 ഏപ്രില്‍ ആറിന് പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ ധര്‍മാരാം സെമിനാരി, പൂന കാര്‍മല്‍ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ റെക്ടര്‍, ബംഗളൂരു ക്രൈസ്റ്റ് കോളജ്, റോമിലെ അഞ്ചേലിക്കും, പാട്യാലയിലെ പഞ്ചാബി സര്‍വകലാശാല തുടങ്ങിയ കലാലയങ്ങളില്‍ അധ്യാപകനായിരുന്നു. മൂന്നു തവണ സിഎംഐ തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായിരുന്നു.

ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്നു തത്വശാസ്ത്രത്തിലും ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍നിന്നു ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റുകള്‍ നേടിയ റവ. ഫാ. തോമസ് മാമ്പ്ര നിരവധി ഗവേഷണ ലേഖനങ്ങളുടെയും അഞ്ച് പുസ്തകങ്ങളുടെയും രചയിതാവാണ്. സഹോദരങ്ങള്‍: ചാക്കോച്ചന്‍, ഏലിക്കുട്ടി, അച്ചാമ്മ, സിസ്റ്റര്‍ ജെനവീവ്, ജോസുകുട്ടി, ജോണി, സിസ്റ്റര്‍ ഹെര്‍ത്ത, സാലിമ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.