ഉത്തരേന്ത്യയിൽ ബിജെപി വിയർത്തേക്കും
ഉത്തരേന്ത്യയിൽ ബിജെപി വിയർത്തേക്കും
Monday, April 29, 2024 3:50 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ആവേശത്തിലും കിസാൻ സമ്മാൻ നിധിയിലും വിശ്വാസമർപ്പിച്ച് മൂന്നാം വട്ടവും പ്രധാനമന്ത്രിപദം കൊതിച്ച നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ പാർട്ടി ബിജെപിയും ഇത്തവണ ഉത്തരേന്ത്യയിൽ വിയർത്തേക്കുമെന്ന് റിപ്പോർട്ട്.

മോദി എന്ന ഒറ്റ നേതാവിനെ ഉയർത്തിക്കാട്ടി കഴിഞ്ഞവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്വലവിജയം മറ്റു സംസ്ഥാനങ്ങളിൽ ലഭിച്ചേക്കില്ല. മോദിയുടെ ജനപ്രീതി കുറഞ്ഞതിന്‍റെ സൂചനയാണ് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടു ഘട്ട പോളിംഗ് നൽകുന്നത്.

തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതി മറയ്ക്കാൻ അരവിന്ദ് കേജരിവാളിനെയും ഹേമന്ത് സോറനെയും അകത്തിട്ടെങ്കിലും മോദിക്കും കൂട്ടർക്കും എല്ലാം പാളിയ മട്ടാണ്. 2020 ലെ കർഷക നിയമത്തിനെതിരേ നടന്ന കർഷക സമരങ്ങളും ഒന്നും വാഗ്ദാനം ചെയ്യാതെയുള്ള പ്രകടന പത്രികയും മോദിക്കു തിരിച്ചടിയായേക്കും. അയോധ്യ രാമക്ഷേത്രത്തെ മാത്രം ഉയർത്തിക്കാട്ടി നാലു സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി, ഇത്തവണയും അതുതന്നെയാണു പയറ്റുന്നത്.

മോദി എന്ന ഒറ്റ നേതാവിനേക്കാൾ പ്രാദേശിക നേതാക്കളെയുംകൂടി ഉയർത്തിക്കാട്ടിയാൽ മാത്രമേ ബാക്കിയുള്ള അഞ്ചു ഘട്ടങ്ങളിൽ ജയിക്കാൻ സാധിക്കൂവെന്നാണ് ആർഎസ്എസ്, ബിജെപി നേതൃത്വം കരുതുന്നത്. മുഴുവൻ സീറ്റും ഉറപ്പായ മധ്യപ്രദേശിൽപോലും ബിജെപിക്ക് പേടിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മോദിതന്നെ പുറത്താക്കിയ ശിവരാജ്സിംഗ് ചൗഹാനെ ഡൽഹിക്ക് ആവശ്യമുണ്ടെന്നാണ് മോദി കഴിഞ്ഞദിവസം തെരഞ്ഞടുപ്പ് റാലിയിൽ പ്രസംഗിച്ചത്. അധികാരത്തിൽ എത്തിയാൽ ഏക സിവൽ കോഡ് നിയമം നിടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ബിജെപിയുടെ വർഗീയതയെ വെല്ലുന്ന പ്രചാരണമാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടി നടത്തുന്നത്. കേജരിവാളിനെ ജയിലിൽ അടച്ചതിന്‍റെ മറുപടി വോട്ടിലൂടെ നൽകുമെന്നാണ് സ്ഥാനാർഥികൾ പ്രഖ്യാപിച്ചത്. ഇന്നലെ വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ നടന്ന പ്രചാരണത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.

കനയ്യ കുമാർ മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ ഒഴികെ ഇന്ത്യ സഖ്യം വിജയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.കർഷക സമരത്തിന്‍റെ വേദിയായ പഞ്ചാബിലും ഹരിയാനയിലും ഗാസിയാബാദ് ഉൾപ്പെടുന്ന ഉത്തർപ്രദേശിന്‍റെ മേഖലകളിലും ബിജെപിയുടെ അണികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആളുകൾ അടുപ്പിക്കുന്നില്ല.

ഹരിയാനയിൽ ബിജെപിയുടെ പ്രചാരണ വാഹനം ആളുകൾ തകർക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദക്ഷിണേന്ത്യയിൽ ഇന്ത്യ സഖ്യം മികച്ച വിജയം നേടിയാലും രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷട്ര, ബിഹാർ സംസ്ഥാനങ്ങളിലെ ജനവിധിയും യുപിയുടെ ചിന്തയുമാകും രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കുക. മായാവതി ദളിത് വോട്ടുകൾ നേടുകയും അഖിലേഷ് പരാജപ്പെടുകയും ചെയ്താൽ തിരിച്ചടിയാകും. കോണ്‍ഗ്രസ് റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതും തിരിച്ചടി സൃഷ്ടിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.