ഡോക്‌ടർമാർ ഉപഭോക്തൃ നിയമപരിധിയിൽ: വിധി പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി
ഡോക്‌ടർമാർ ഉപഭോക്തൃ നിയമപരിധിയിൽ: വിധി പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി
Wednesday, May 15, 2024 2:45 AM IST
ന്യൂഡൽഹി: ഡോക്‌ടർമാരെ ഉപഭോക്തൃ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്ന 1995 ലെ വിധി പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി.

അഭിഭാഷകരെ ഉപഭോക്തൃ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ വിധി പറയവെയാണ് ജസ്റ്റീസ് ബേല ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുൾപ്പെട്ട ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്. അഭിഭാഷകരെ ഉപഭോക്തൃ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരേണ്ടതില്ലെന്നും കോടതി വിധിച്ചു. കേസിന്‍റെ വാദം ഫെബ്രുവരി 26ന് പൂർത്തിയായിരുന്നു.

ഉപഭോക്തൃസംരക്ഷണ നിയമത്തിന്‍റെ ലക്ഷ്യം ഉപഭോക്താവിന് അന്യായമായ വ്യാപാര സന്പ്രദായത്തിൽനിന്നു സംരക്ഷണം നൽകുക മാത്രമാണെന്നും ജസ്റ്റീസ് ബേല ത്രിവേദി പറഞ്ഞു. 1995 ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റീസിനോട് അഭ്യർഥിച്ചതായും ബെഞ്ച് അറിയിച്ചു.

വ്യാപാരവും തൊഴിലും രണ്ടാണ്. ഒരു ഉത്പന്നത്തിനും സേവനത്തിനും തുല്യമായ ഒന്നല്ല ജോലിയുടെ സ്വഭാവവും നൈപുണ്യമെന്നും കോടതി നിരീക്ഷിച്ചു. 1986 ലെ ഉപഭോക്തൃനിയമം 2019 ൽ പരിഷ്കരിച്ചു. വ്യാപാരവും തൊഴിലും ഒന്നായി കാണാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.