ബലാത്സംഗ വീരനെ രാജ്യം വിടാൻ അനുവദിച്ചത് മോദിയെന്ന് രാഹുൽ
ബലാത്സംഗ വീരനെ രാജ്യം വിടാൻ അനുവദിച്ചത് മോദിയെന്ന് രാഹുൽ
Friday, May 3, 2024 4:31 AM IST
ന്യൂഡൽഹി: ജെഡി-എസ് എംപിയും എൻഡിഎയുടെ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടേത് വെറുമൊരു ലൈംഗിക ആരോപണ കേസ് അല്ലെന്നും അയാളുടേത് കൂട്ടബലാത്സംഗമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കൂട്ടബലാത്സംഗക്കാരനുവേണ്ടിയാണ് വോട്ടു തേടിയത്. നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ബലാത്സംഗിക്കു വോട്ട് ചെയ്താൽ അതു തന്നെ സഹായിക്കുമെന്നാണ് മോദി വോട്ടർമാരോട് അഭ്യർഥിച്ചതെന്നു മറക്കരുതെന്ന് കർണാടകയിലെ ശിവമോഗയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ രാഹുൽ പറഞ്ഞു.

നൂറുകണക്കിനു സ്ത്രീകളെ പ്രജ്വൽ രേവണ്ണ ബലാത്സംഗം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകൾ നിർമിക്കുകയും ചെയ്തു. ഒരു കൂട്ട ബലാത്സംഗക്കാരനുവേണ്ടിയാണ് പ്രധാനമന്ത്രി മോദി വോട്ട് തേടിയത്. ആ ബലാത്സംഗിയെ പിന്തുണച്ച് നരേന്ദ്ര മോദി പറയുന്നു: “ഈ ബലാത്സംഗിക്കു നിങ്ങൾ വോട്ട് ചെയ്താൽ, അതെന്നെ സഹായിക്കും. ജെഡി-എസുമായി സഖ്യമുണ്ടാക്കിയാണു കർണാടകയിലെ ഹാസനിൽനിന്നുള്ള പാർലമെന്‍റ് അംഗവും സ്ത്രീവേട്ടക്കാരനുമായ പ്രജ്വലിനുവേണ്ടി വോട്ട് തേടിയത്.”

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനായ പ്രജ്വൽ രേവണ്ണയെ ഇന്ത്യയിൽനിന്നു രക്ഷപ്പെടാൻ പ്രധാനമന്ത്രി സഹായിച്ചെന്നും രാഹുൽ ആരോപിച്ചു. നൂറുകണക്കിനു സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രജ്വൽ രേവണ്ണ ജർമനിയിലേക്കു പോകുന്നത് പ്രധാനമന്ത്രി മോദി തടഞ്ഞില്ല.

കുറ്റവാളി രാജ്യം വിട്ടു പോകുന്നതു തടയാനുള്ള എല്ലാ സംവിധാനങ്ങളും പ്രധാനമന്ത്രിക്കുണ്ട്. എന്നിട്ടും ബലാത്സംഗ വീരൻ രാജ്യം വിട്ടു പോകുന്നതിന് അനുവദിച്ചു. ഏത് അഴിമതിക്കാരനായാലും കൂട്ടബലാത്സംഗ വീരനായാലും അദ്ദേഹത്തെ ബിജെപി സംരക്ഷിക്കും. ഇതാണ് മോദിയുടെ ഗ്യാരന്‍റിയെന്നും രാഹുൽ പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.