രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹം പാക്കിസ്ഥാന്: മോദി
രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ  ആഗ്രഹം പാക്കിസ്ഥാന്: മോദി
Friday, May 3, 2024 4:31 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ യുവരാജാവ് രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് പാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

“രാഹുൽ ഓണ്‍ ഫയർ’’ എന്ന കുറിപ്പോടെ പാക്കിസ്ഥാനിലെ മുൻ മന്ത്രി സി.എച്ച്. ഫവാദ് ഹുസൈൻ എക്സിൽ വീഡിയോ റീപോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഗുജറാത്തിലെ ആനന്ദിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ പാക്കിസ്ഥാനെ കൂട്ടുപിടിച്ച് രാഹുലിനെതിരേയുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശം. കഴിഞ്ഞ ദിവസങ്ങളിലെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കു പിന്നാലെയാണു പാക് വിരുദ്ധ വികാരം രാഹുലിനെതിരേ ആളിക്കത്തിക്കാനുള്ള മോദിയുടെ ശ്രമം.

കോണ്‍ഗ്രസ് ഇവിടെ മരിക്കുന്നതിനാൽ പാക്കിസ്ഥാൻ കരയുകയാണ്. പാക്കിസ്ഥാൻ നേതാക്കൾ കോണ്‍ഗ്രസിനുവേണ്ടി പ്രാർഥിക്കുന്നു, അവർക്ക് ’ഷെഹ്സാദ’ (യുവരാജാവ്) അടുത്ത പ്രധാനമന്ത്രിയായി വേണം. പാക്കിസ്ഥാന്‍റെ ശിഷ്യൻ (മുരീദ്) കോണ്‍ഗ്രസെന്ന് നമ്മൾ പണ്ടേ അറിഞ്ഞിരുന്നതിനാൽ അതിശയിക്കാനില്ല. പാക്കിസ്ഥാനും കോണ്‍ഗ്രസും തമ്മിലുള്ള പങ്കാളിത്തം തുറന്നുകാട്ടുന്നതാണ് ഈ വെളിപ്പെടുത്തൽ. അതിപ്പോൾ പൂർണമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

രാജ്യത്തിന്‍റെ ശത്രുക്കൾ ആഗ്രഹിക്കുന്നത് ദുർബലമായ ഇന്ത്യൻ സർക്കാരിനെയാണ്, അല്ലാതെ ശക്തമായ സർക്കാരിനെയല്ല- പ്രധാനമന്ത്രി മോദി പറഞ്ഞു.

മുംബൈ ഭീകരാക്രമണ സമയത്ത് നിലവിലുണ്ടായിരുന്ന ദുർബല സർക്കാരാണ് പാക്കിസ്ഥാനു വേണ്ടത്. 2014ന് മുന്പ് ഉണ്ടായിരുന്ന അഴിമതി നിറഞ്ഞ സർക്കാരാണ് അവർക്കു വേണ്ടത്. ദുർബലമായ സർക്കാരാണു രാജ്യത്തിന്‍റെ ശത്രുക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ മോദിയുടെ ശക്തമായ സർക്കാർ തല കുനിക്കില്ല. ഭീകരത കയറ്റുമതി ചെയ്തിരുന്ന രാജ്യം ഇപ്പോൾ ഗോതന്പു മാവ് ഇറക്കുമതി ചെയ്യാൻ പാടുപെടുകയാണ്- മോദി പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന് വോട്ട് ജിഹാദ് ആവശ്യമാണെന്നും മോദി ആരോപിച്ചു. മുസ്‌ലിംകളോട് വോട്ട് ജിഹാദിന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. വിദ്യാസന്പന്നരായ കുടുംബത്തിൽനിന്നാണ് ഇതു വന്നത്. മദ്രസയിൽനിന്നു വരുന്ന കുട്ടിയിൽനിന്നല്ല. എല്ലാ മുസ്‌ലിംകളും ഒരുമിച്ചു വോട്ട് ചെയ്യണമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്.

ഒരുവശത്ത്, പട്ടികജാതി, വർഗ, പിന്നാക്ക, ജനറൽ വിഭാഗങ്ങളെ വിഭജിക്കാൻ ഇന്ത്യ സഖ്യം ശ്രമിക്കുന്നു. മറുവശത്ത് അവർ വോട്ട് ജിഹാദ് എന്ന മുദ്രാവാക്യം ഉയർത്തുകയും ചെയ്യുന്നു. അവരുടെ ഉദ്ദേശ്യങ്ങൾ എത്ര അപകടകരമാണെന്ന് ഇതു കാണിക്കുന്നു- ആനന്ദിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിന്‍റെ ബന്ധുവും സമാജ്‌വാദി പാർട്ടി നേതാവുമായ മരിയ ആലം ഖാൻ വോട്ട് ജിഹാദ് ആവശ്യമാണെന്നു പറഞ്ഞതായുള്ള റിപ്പോർട്ടുകളുടെ പേരിലായിരുന്നു മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം. ഈ മാസം ഏഴിനാണ് ഗുജറാത്തിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.