മൂന്ന് ആപ് സ്ഥാനാർഥികൾകൂടി പത്രിക നൽകി
മൂന്ന് ആപ് സ്ഥാനാർഥികൾകൂടി  പത്രിക നൽകി
Sunday, May 5, 2024 2:15 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സോംനാഥ് ഭാരതി ന്യൂഡൽഹിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഈസ്റ്റ് ഡൽഹിയിൽ കുൽദീപ് കുമാറും വെസ്റ്റ് ഡൽഹിയിൽ മഹാബൽ മിശ്രയും പത്രിക നൽകിയതോടെ ഡൽഹിയിൽ ആപ്പിന് നാല് സ്ഥാനാർഥികളായി.

സഖ്യകക്ഷിയായ കോൺഗ്രസാണ് അവശേഷിച്ച് മൂന്നു സീറ്റുകളിൽ. സൗത്ത് ഡൽഹിയിൽ ആപ് സ്ഥാനാർഥി സാഹി റാം പെഹൽവാൻ നേരത്തേ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.

ദളിത് വിഭാഗക്കാരനായ കുൽദീപ് കുമാർ മാതാപിതാക്കളുടെയും, ജയിലിൽ കഴിയുന്ന മുതിർന്ന നേതാവ് മനീഷ് സിസോദിയയുടെ ഭാര്യയുടെയും അനുഗ്രഹം തേടിയശേഷമാണ് പത്രിക നൽകിയത്.

നേരത്തേ അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണവും നടത്തി. രാജ്യസഭാംഗം സഞ്ജയ് സിംഗ്, മന്ത്രി അതിഷി എംഎൽഎ, ദിലീപ് പാണ്ഡെ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

രഘുവീർ നഗറിലെ ക്ഷേത്രത്തിൽ പ്രാർഥനയ്ക്കുശേഷമാണ് മഹാബൽ മിശ്ര പത്രിക സമർപ്പിച്ചത്. സഞ്ജയ് സിംഗ്, മന്ത്രി കൈലാസ് ഗലോട്ട്, ദിലീപ് പാണ്ഡെ, കോൺഗ്രസ് നേതാവ് ദേവേന്ദർ യാദവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. ഈ മാസം 25നാണ് വോട്ടെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.