ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം വിശാഖപട്ടണത്ത്
Thursday, October 4, 2018 12:15 AM IST
ന്യൂഡല്‍ഹി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിന ക്രിക്കറ്റിന് വിശാഖപട്ടണം വേദിയാകും. 24ന് ഇന്‍ഡോറില്‍ നടക്കേണ്ട മത്സരമാണ് വിശാഖപട്ടണത്തേക്കു മാറ്റിയത്. ബിസിസിഐയും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ കോംപ്ലിമെന്‍ററി ടിക്കറ്റ് സംബന്ധിച്ച തര്‍ക്കമാണ് വേദിമാറ്റാനുള്ള കാരണം.

ബിസിസിഐയുടെ പുതിയ നിയമമനുസരിച്ച് സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളുന്ന കാണികളുടെ 90 ശതമാനം ടിക്കറ്റ് പൊതുജനങ്ങള്‍ക്കും ബാക്കി പത്ത് ശതമാനം ടിക്കറ്റ് അതത് അസോസിയേഷനുകള്‍ ക്ലോംപ്ലിമെന്‍ററിയുമായി നല്‍കണമെന്നാണ് നിയമം. 27000 പേരെ ഉള്‍ക്കൊള്ളുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍നിന്ന് 2700 ടിക്കറ്റുകള്‍ കോംപ്ലിമെന്‍ററിയായി വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും നല്‍കാന്‍ എംപിസിഎ തയാറായില്ല. ഇതാണ് ഇരു സംഘടനകള്‍ തമ്മില്‍ തർക്ക‍ത്തിനും വേദിമാറ്റാനും ഇടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.